ഷൊർണൂർ: കൊപ്പം റോഡിന്‍റെ നവീകരണത്തിനു നടപടികളായി. പാതയിലെ ആദ്യഘട്ട നവീകരണത്തിന് അഞ്ചരക്കോടി രൂപയുടെ ദർഘാസായി. പൊതുമരാമത്ത് വകുപ്പിന്‍റെ നേതൃത്വത്തിലാണ് രണ്ടരക്കിലോമിറ്ററോളം വരുന്ന ഭാഗം നവീകരിക്കുക.

ഉടൻ തന്നെ നിർമാണ പ്രവൃത്തികൾ ആരംഭിക്കാനാവുമെന്ന് മുഹമ്മദ് മുഹ്‌സിൻ എംഎൽഎ പറഞ്ഞു.

പട്ടാമ്പിയിൽനിന്നും കൊപ്പം ഭാഗത്തേക്കുളള എളുപ്പമാർഗമാണ് മുതുതല- പറക്കാട്- കൊപ്പം പാത. ഈ റോഡിന്‍റെ നവീകരണത്തിനായി 10കോടി രൂപ അനുവദിച്ചിരുന്നുവെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളാൽ നടപടികളൊന്നുമായിരുന്നില്ല.

പാതയുടെ കൊടുമുണ്ട യാറം മുതൽ മുതുതല പുതുപാലം വരെയുളള ഭാഗമാണ് ആദ്യഘട്ടത്തിൽ നവീകരിക്കുന്നത്. ഓവുപാലങ്ങളും, ആവശ്യമുളളയിടങ്ങളിൽ അഴുക്കുചാലുകളും നിർമിക്കും. ഏഴര മീറ്റർ വീതിയും റോഡിനുണ്ടാവും. ഇതോടൊപ്പം മുതുതല പുതുപാലം പുനർനിർമിക്കാനും പദ്ധതിയുണ്ട്.

അഞ്ചു കോടിയോളം രൂപയുടെ പദ്ധതി രൂപരേഖ ഇതിനായി സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ട്. ഉടൻ തന്നെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷ. പുതുപാലം മുതൽ തൃത്താലകൊപ്പം വരെയുളള ഭാഗം കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് നവീകരിക്കുന്നത്. ഇതിന്‍റെ നടപടികളും വേഗത്തിലാക്കുമെന്നും എംഎൽഎ പറഞ്ഞു.