വടക്കഞ്ചേരി: കിഴക്കഞ്ചേരി പനംകുറ്റി മേഖലയിൽ കൃഷി നശിപ്പിക്കുന്ന കാട്ടാനകളെ തുരത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നു കേരള കോൺഗ്രസ്- എം സർക്കാരിനോടാവശ്യപ്പെട്ടു.
തെങ്ങും വാഴയും റബറും കവുങ്ങും നിരന്തരം നശിപ്പിക്കുന്ന കാട്ടാനകൾ പ്രദേശത്തെ കർഷകർക്കു പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. ജീവനു തന്നെ ഭീക്ഷണിയായി വീടുകൾക്കു ചുറ്റുമാണ് ആനകളെത്തുന്നത്. ആനയെ പേടിച്ച് വീടു ഉപേക്ഷിച്ച് മാറിത്താമസിക്കേണ്ട ഗതികേടിലാണ് കർഷകരെന്നു നേതാക്കൾ ചൂണ്ടിക്കാട്ടി. കുരങ്ങ്, മലയണ്ണാൻ, പന്നി തുടങ്ങിയവയും കൃഷി നശിപ്പിക്കുന്ന സ്ഥിതിയുണ്ട്. കർഷകരുടെ നിസഹായാവസ്ഥയിൽ വനപാലകരും പുറം തിരിഞ്ഞു നിൽക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ പനംകുറ്റി പ്രദേശത്ത് ജോണി ചെറുനിലം അടക്കമുള്ള കർഷകരുടെ വാഴയും തെങ്ങും കാട്ടാനകൾ നശിപ്പിച്ചു. കേരള കോൺഗ്രസ്- എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോർജ് നെല്ലിശേരി, ബിജു പുലിക്കുന്നേൽ, ആലത്തൂർ നിയോജക മണ്ഡലം പ്രസിഡന്‍റ് പി. കെ. കൃഷ്ണൻ, തരൂർ നിയോജക മണ്ഡലം പ്രസിഡന്‍റ് സണ്ണി നടയത്ത്, വടക്കഞ്ചേരി മണ്ഡലം പ്രസിഡന്‍റ് ജോയ് കുന്നത്തേടത്ത് തുടങ്ങിയവർ ആന നശിപ്പിച്ച കൃഷിയിടങ്ങൾ സന്ദർശിക്കുകയും നാശനഷ്ടം സംഭവിച്ച കർഷകർക്ക് വേണ്ട നഷ്ടപരിഹാരം കൊടുക്കുവാൻ വനംവകുപ്പിനോടാവശ്യപ്പെടുകയും ചെയ്തു.