ഷൊർണൂർ: വികസനപാതയിൽ പട്ടാമ്പി സെൻട്രൽ ഓർച്ചാഡ്. കർഷകർക്കു പ്രയോജനപ്പെടുന്ന സമഗ്ര വികസനപദ്ധതികളുമായി പട്ടാമ്പി സെൻട്രൽ ഓർച്ചാഡ് ഒരുകോടിരൂപ ചെലവിൽ കർഷകപരിശീലന കേന്ദ്രവും, ഹൈടെക് പോളിഹൗസുകളും, സംയോജിത കൃഷി യൂണിറ്റുമടക്കമുള്ളവയാണ് തയാറാക്കിയിരിക്കുന്നത്.

വിദേശഫലവൃക്ഷത്തോട്ടം, ഫുഡ് പാർക്ക് എന്നിവ വേറെയുണ്ട്. വൻ വികസന പദ്ധതികളുമായി 26 ഏക്കർ സ്ഥലത്താണ് സെൻട്രൽ ഓർച്ചാഡ് നവീകരിക്കപ്പെട്ടിരിക്കുന്നത്.

കർഷകർക്ക് പ്രയോജനപ്പെടുന്ന സമഗ്ര വികസനപദ്ധതികളാണ് ഇവിടെ നടപ്പാക്കുന്നത്. ഫാം ടൂറിസത്തിന് പ്രാധാന്യം നൽകുന്നതോടൊപ്പം, കർഷകർക്കും യുവാക്കൾക്കും വിദ്യാർഥികൾക്കും ആധുനിക കൃഷിയിലുള്ള സാങ്കേതികവിദ്യകൾ പരിചയപ്പെടുത്താനും പദ്ധതികൾ തയാറാക്കിയിട്ടുണ്ട്. 2024-25 ബജറ്റിൽ അഞ്ചുകോടി രൂപ ഇതിന്അനുവദിച്ചിരുന്നു. മുഹമ്മദ് മുഹ്സിൻ എംഎൽഎയും കൃഷിവകുപ്പുദ്യോഗസ്ഥരും ചർച്ചകൾ നടത്തിയാണ് പദ്ധതികൾ തയാറാക്കിയത്.

ഒരു കോടി രൂപ ചെലവിലാണ് കർഷകപരിശീലനകേന്ദ്രം ഓർച്ചാഡ് വളപ്പിൽ നിർമിക്കുന്നത്. ഇതിനായി മണ്ണുപരിശോധന പൂർത്തിയാക്കിക്കഴിഞ്ഞു. കേരള ലാൻഡ്‌ ഡെവലപ്പ്മെന്‍റ് കോർപ്പറേഷനാണ് നിർമാണച്ചുമതല. 25 ഇനം മികച്ച മാവിനങ്ങളുണ്ടായിരുന്ന ഈ മാന്തോപ്പ് മികച്ച കർഷകനായിരുന്ന കുഞ്ചു മേനോനിൽനിന്ന് 1962ൽ കൃഷിവകുപ്പ് ഏറ്റെടുത്തതാണ്.

നിലവിൽ ഇവിടെയുള്ള പ്രായാധിക്യമുള്ള 300-ഓളം മാവുകൾ പ്രൂണിങ് നടത്തി നവജീവൻ നൽകി സംരക്ഷിക്കും. ലോക ബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന കേര പദ്ധതിയിൽ ഓർച്ചാഡിനെ ഉൾപ്പെടുത്തും. ജൈവകീടനാശിനി നിർമാണവും പരിശീലനവും നടത്തിനുള്ള യൂണിറ്റും തുടങ്ങും. കാർഷികോത്‌പന്നങ്ങൾ സംസ്കരിക്കുന്നതിനാണ് ഫുഡ് പാർക്ക്. മൂന്നു കുഴൽക്കിണറുകൾ കുഴിക്കും. നിലവിലെ കിണർ നവീകരിക്കും. കണികാജലസേചനം പ്രാവർത്തികമാക്കുകയും ചെയ്യും.