നെന്മാറ: ബക്രീദ് അവധിയിൽ നെല്ലിയാമ്പതിയിലും പോത്തുണ്ടിയിലും വിനോദസഞ്ചാരികളുടെ തിരക്ക്. കാലവർഷത്തിലെ മഴകുറഞ്ഞതും ബക്രീദ് അവധിയും ഒത്തുവന്നതോടെയാണ് തിരക്കു കൂടിയത്.

പോത്തുണ്ടി വനംചെക്ക്പോസ്റ്റ് വഴി ഇരുചക്രവാഹനം ഉൾപ്പെടെ 1700 വാഹനങ്ങൾ ഉച്ചയ്ക്കു രണ്ടിനു മുമ്പായി നെല്ലിയാമ്പതിയിലേക്ക് പ്രവേശിച്ചതായി ചെക്ക്പോസ്റ്റ് അധികൃതർ പറഞ്ഞു.
ഏകദേശം അയ്യായിരത്തോളം വിനോദസഞ്ചാരികൾ ഒരുദിവസത്തിനം നെല്ലിയാമ്പതിയിൽ എത്തിയതായാണ് അനുമാനിക്കുന്നത്.

ഉച്ചയ്ക്കുശേഷം പോത്തുണ്ടി ഉദ്യാനത്തിലും വിനോദസഞ്ചാരികളുടെ തിരക്ക് അനുഭവപ്പെട്ടു. വിനോദസഞ്ചാരികളെ കൂടാതെ കെഎസ്ആർടിസി യുടെ വിവിധ ഡിപ്പോകളിൽ നിന്നുള്ള വിനോദയാത്രാ ബസുകളും സർവീസ് നടത്തി.

നെല്ലിയാമ്പതി സീതാർകുണ്ട്, കാരപ്പാറ റൂട്ടുകളിൽ ഉച്ചയോടെ ഗതാഗതക്കുരുക്കുമുണ്ടായതായി വിനോദസഞ്ചാരികൾ പറഞ്ഞു. പോത്തുണ്ടി ഉദ്യാനത്തിന് മുൻവശത്ത് വനം ചെക്ക്പോസ്റ്റ് മുതൽ രണ്ടുകിലോമീറ്ററോളം ദൂരം വിനോദസഞ്ചാരികളുടെ വാഹനങ്ങൾ കാണാമായിരുന്നു.