ഒറ്റപ്പാലം: മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. മനിശീരി ആറംകുളം പൂതംകുളത്തിലാണ് മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയത്. കുളിക്കാനായി എത്തിയവരാണ് മീൻ ചത്തുപൊങ്ങിയത് കണ്ടത്. കുളത്തിൽ അസഹ്യമായ ദുർഗന്ധമാണ്.

ഇതു മൂലം കുളിക്കാനാവാത്ത സ്ഥിതിയുമുണ്ട്.പ്രദേശവാസികൾക്കെല്ലാം ഇത് ദുരിതമായിരിക്കുകയാണ്. മീനുകൾ കൂട്ടത്തോടെ പെട്ടെന്ന് ചത്തുപൊങ്ങാനുള്ള കാരണം വ്യക്തമല്ല.

സമീപകാലത്തൊന്നും ഈ കുളത്തിലെ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതായി അറിവില്ലെന്നു നാട്ടുകാർ പറയുന്നു. ഒരേക്കറിലേറെ പരന്നുകിടക്കുന്ന കുളമാണ് പൂതംകുളം. നിരവധിയാളുകൾ ദിനംപ്രതി കുളിക്കാനെത്തുന്നയിടമാണ് ഇത്.

വേനലിലും വറ്റാത്ത കുളമാണ്. വെള്ളത്തിന്‍റെ ഘടനയിൽ വരുന്ന മാറ്റമോ, മറ്റു വല്ല വിഷപദാർഥങ്ങളോ ആകാം മീനുകൾ കൂട്ടത്തോടെ ചാകാൻ കാരണമെന്ന് ഫിഷറീസ് വകുപ്പ് അറിയച്ചതായി പഞ്ചായത്തംഗം യു. പ്രസീത പറഞ്ഞു.