കയറ്റുമതിയിൽ വർധന
കയറ്റുമതിയിൽ വർധന
Tuesday, June 15, 2021 10:10 PM IST
മുംബൈ: രാജ്യത്തെ മേയ് മാസത്തിലെ കയറ്റുമതി മുൻവർഷം ഇതേ മാസത്തെ അപേക്ഷിച്ച് 69.35 ശതമാനം വർധിച്ച് 3227 കോടി ഡോളർ ആയി. ഇന്ത്യയിൽനിന്നുള്ള പെട്രോളിയം ഉത്പന്നങ്ങൾക്കും മറ്റും ആവശ്യകത കൂടിയതാണ് കാരണം. 2020 മേയിൽ1900 കോടി ഡോളറും 2019 ൽ 2985 കോടി ഡോളറുമായിരുന്നു ഇന്ത്യയുടെ കയറ്റുമതി.

864 കോടി ഡോളറിന്‍റെ എൻജിനിയറിംഗ് ഉത്പന്നങ്ങളും 533 കോടി ഡോളറിന്‍റെ പെട്രോളിയം ഉത്പന്നങ്ങളും 296 കോടി ഡോളറിന്‍റെ ജ്വല്ലറി ഉത്പന്നങ്ങളും മേയിൽ ഇന്ത്യയിൽനിന്നു കയറ്റുമതി ചെയ്തു.


അതേസമയം, രാജ്യത്തെ മേയ് മാസത്തെ ഇറക്കുമതി 73.64 ശതമാനം വർധിച്ച് 3855 കോടി ഡോളർ ആയി. ഇതോടെ കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള അന്തരമായ വ്യാപരക്കമ്മി 628 കോടി ഡോളർ ആയി വർധിച്ചു. കഴിഞ്ഞ വർഷം മേയിൽ 315 കോടി ഡോളർ ആയിരുന്നു രാജ്യത്തിന്‍റെ വ്യാപാരക്കമ്മി. കഴിഞ്ഞ മാസം 945 കോടി ഡോളറിന്‍റെ എണ്ണയും 67.9 കോടി ഡോളറിന്‍റെ സ്വർണവുമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.