കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും റിക്കാര്‍ഡ് വര്‍ധന. ഇന്നലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വര്‍ധിച്ച് സര്‍വകാല റിക്കാര്‍ഡില്‍ തുടരുകയാണ്. ഇതോടെ ഗ്രാമിന് 10,130 രൂപയും പവന് 81,040 രൂപയുമായി.

അന്താരാഷ്‌ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3640 ഡോളറാണ്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപ വര്‍ധിച്ച് 8,315 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6,475 രൂപയും ഒമ്പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 4,170 രൂപയുമാണ് വിപണിവില.


സ്വര്‍ണവിലയിലെ റിക്കാര്‍ഡ് വര്‍ധനവ് കേരള വിപണിയെയാണു കാര്യമായി ബാധിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വിവാഹസീസണ്‍ ആരംഭിച്ചതോടെ സ്വര്‍ണവിലയിലെ കുതിച്ചുകയറ്റം വിവാഹപാര്‍ട്ടികളെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുകയാണ്. അതേസമയം, നിക്ഷേപം എന്നനിലയില്‍ സ്വര്‍ണം വാങ്ങി സൂക്ഷിച്ചിരിക്കുന്നവര്‍ക്ക് സ്വര്‍ണവില വര്‍ധന സന്തോഷം പകരുന്നു.