ദുബായ്: നഴ്സിംഗ് മികവിനുള്ള ലോകത്തെ ഏറ്റവും സുപ്രധാന അംഗീകാരങ്ങളിലൊന്നായ ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിംഗ് അവാർഡിന്‍റെ അഞ്ചാം പതിപ്പ് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ പ്രഖ്യാപിച്ചു.

2,50,000 യുഎസ് ഡോളർ സമ്മാനത്തുകയോടെ, ആഗോള ആരോഗ്യ സംവിധാനങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ അനുകമ്പയും പുതുമയും നേതൃത്വഗുണവും പ്രകടമാക്കിയ ആരോഗ്യസംരക്ഷണരംഗത്തെ അറിയപ്പെടാത്ത നായകരായ നഴ്സുമാരെ ആദരിക്കുന്ന പുരസ്കാരവേദിയാണ് ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്സിംഗ് അവാർഡ്.

ലോകമെമ്പാടുമുള്ള രജിസ്റ്റേർ‍‍ഡ് നഴ്സുമാർക്ക് 2025 നവംബർ 10നകം അവരുടെ ഇഷ്ട ഭാഷയിൽ അപേക്ഷ സമർപ്പിക്കാം. 2026 എഡിഷനുള്ള അപേക്ഷകൾ www.asterguardians.com വഴി വിവിധ ഭാഷകളിൽ നവംബർ 10നകം സമർപ്പിക്കാം. രോഗീപരിചരണം, നഴ്സിംഗ് രംഗത്തെ നേതൃപാടവം, നഴ്സിംഗ് വിദ്യാഭ്യാസം, സോഷ്യൽ അല്ലെങ്കിൽ കമ്യൂണിറ്റി സേവനം, ഗവേഷണം, നവീകരണം, ആരോഗ്യ പരിചരണരംഗത്തെ നവീന സംരംഭകത്വം എന്നിവയിൽ അസാധാരണമായ സംഭാവനകൾ നൽകിയ രജിസ്റ്റേർഡ് നഴ്സുമാർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് അവരുടെ ഈ രംഗത്തെ വൈവിധ്യമാർന്ന പരിശ്രമങ്ങൾ എടുത്തുകാണിക്കാനും അപേക്ഷകൾ സമർപ്പിക്കുന്നതിനുമായി ഒരു പ്രൈമറി, രണ്ട് സെക്കൻഡറി പ്രവർത്തന മേഖലകൾവരെ തെരഞ്ഞെടുക്കാം.

തുടക്കം മുതൽ ഇരുനൂറിലധികം രാജ്യങ്ങളിലെ ആയിരക്കണക്കിനു നഴ്സുമാരുടെ പങ്കാളിത്തം നേടിയ ഈ അവാർഡ് ധൈര്യം, പരിചരണം, പരിവർത്തനം എന്നിവയുടെ കഥകൾ ഉയർത്തിക്കാട്ടുന്നതിനുള്ള ഒരു ആഗോളവേദി കൂടിയാണ്. കഴിഞ്ഞ പതിപ്പിൽ 199 രാജ്യങ്ങളിൽനിന്നായി 100,000ലധികം നഴ്സുമാരിൽനിന്നുള്ള രജിസ്ട്രേഷനുകളാണ് ലഭിച്ചത്.


മുൻ പതിപ്പിനേക്കാൾ കഴിഞ്ഞ വർഷം രജിസ്ട്രേഷനുകളിൽ 28 ശതമാനം വളർച്ച രേഖപ്പെടുത്തി. വ്യത്യസ്തഘട്ടങ്ങളുള്ള മൂല്യനിർണയ പ്രക്രിയ ഏണസ്റ്റ് ആൻഡ് യംഗ് എൽഎൽപി (EY) യാണ് കൈകാര്യം ചെയ്യുക. പ്രശസ്തരും അന്താരാഷ്‌ട്ര ആരോഗ്യ സംരക്ഷണരംഗത്തെ വിദഗ്ധരുമായ വിശിഷ്ട ഗ്രാൻഡ് ജൂറി മൂല്യനിർണയഘട്ടങ്ങളുടെ മേൽനോട്ടം വഹിക്കും.

കർശനമായ വിലയിരുത്തലിനൊടുവിൽ മികച്ച 10 ഫൈനലിസ്റ്റുകളെ പ്രഖ്യാപിക്കും. തുടർന്ന് 2026 മേ‍യിൽ അന്താരാഷ്‌ട്ര നഴ്സസ് ദിനത്തിൽ‌ നടക്കുന്ന ആഗോള അവാർഡുദാന ചടങ്ങിൽ അന്തിമ ജേതാവിനെ പ്രഖ്യാപിക്കും. 2025 മേയിൽ ദുബായിൽ നടന്ന അവാർഡിന്‍റെ നാലാം പതിപ്പിൽ ഘാനയിലെ നഴ്സ് നവോമി ഒഹെനെ ഓട്ടിയാക്കായിരുന്നു പുരസ്കാരം.

ഏതൊരു ആരോഗ്യ സംരക്ഷണ സംവിധാനത്തിന്‍റെയും ശക്തി അവിടത്ത നഴ്സുമാരാണെന്ന അനുഭവത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പുരസ്കാരത്തിലൂടെ നഴ്സുമാരെ ആദരിക്കുന്നതെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ്മൂപ്പനും മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ അലീഷ മൂപ്പനും പറഞ്ഞു.