രാജ്യത്തെ ഏറ്റവും മികച്ച അഡ്വർടൈസിംഗ് പുരസ്കാരങ്ങളിലൊന്നായ ക്യൂറിയസ് ഡിസൈൻ യാത്ര 2025-ൽ ചരിത്രമെഴുതി മൈത്രി അഡ്വർടൈസിംഗിലെ ആർട്ട്‌ ഡയറക്‌ടർ മുഹമ്മദ്‌ ഫർഹാൻ. ബിങ്കോ ഫെസ്റ്റിവ് പാക്കേജിംഗ് ഡിസൈനിലൂടെയാണ് ഈ ഇരുപത്തിരണ്ടുകാരൻ ആദ്യത്തെ റെഡ് എലിഫന്‍റ് പുരസ്‌കാരം കേരളത്തിലേക്ക് എത്തിച്ചത്.

കുറഞ്ഞ ചെലവിൽ മോഡേൺ & പ്രീമിയം ഗിഫ്റ്റ് പാക്ക് ഒരുക്കുക എന്നതായിരുന്നു ഐടിസിയുടെ പ്രമുഖ സ്നാക്ക് ബ്രാൻഡായ ബിങ്കോയുടെ ബ്രീഫ്. കലാപരമായ മികവ് എടുത്തുകാട്ടുന്ന രണ്ട് വ്യത്യസ്ത ഡിസൈനുകളാണ് ഫർഹാൻ ഒരുക്കിയത്.

പരമ്പരാഗത ഗോത്രവർഗ ചിത്രകലാരൂപമായ വാർലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഗിഫ്റ്റ് പാക്ക് എ ഒരുക്കിയത്. ലളിതമായ ജ്യാമിതീയ രൂപങ്ങളും പാറ്റേണുകളും ഉപയോഗിച്ച് ബിങ്കോയുടെ പ്രധാന സ്നാക്ക് ഉത്പന്നങ്ങളായ ചിപ്‌സ്, നാച്ചോസ്, ടെഡെ മെഡെ എന്നിവയെ ഫെസ്റ്റിവ് ഡിസൈനുകളിലേക്ക് മനോഹരമായി കോർത്തിണക്കി.

സ്നാക്കുകളുടെ അളവ് ഏതായാലും അതിനു അനുയോജ്യമാകുന്ന ലൂപ്പിംഗ് സംവിധാനമുള്ള ഒറ്റ സ്ട്രിപ്പായാണ് ഇത് രൂപകൽപ്പന ചെയ്തത്. മണ്ഡല ആർട്ടിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ഗിഫ്റ്റ് പാക്ക് ബി രൂപകല്പന ചെയ്തത്.

ബദാം, അണ്ടിപ്പരിപ്പ്, മിക്സ്ചറുകൾ തുടങ്ങിയ ഈ ഡിസൈനിൽ സമന്വയിക്കുന്നു. ഇന്ത്യൻ ടിഫിൻ ബോക്‌സുകളുടെ ഘടനയിൽ രൂപപ്പെടുത്തിയ ഈ പേപ്പർ പാക്കേജിംഗ്, ഓരോ ഭാഗവും എളുപ്പത്തിൽ കൂട്ടിച്ചേർക്കാനും വേർപെടുത്താനും സാധിക്കുന്ന തരത്തിലാണ് നിർമിച്ചിരിക്കുന്നത്. പാക്കിന് കൂടുതൽ സുരക്ഷിതത്വം നൽകുന്ന ലോക്കിംഗ് സംവിധാനവും ഇതിലുണ്ട്.


"യുവപ്രതിഭകളെ പിന്തുണയ്ക്കുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. 18-ാം വയസിലാണ് ഫർഹാൻ ഞങ്ങളോടൊപ്പം ചേരുന്നത്. അന്നുമുതൽ അവന്‍റെ വളർച്ച ഞങ്ങൾ നോക്കിക്കാണുന്നതാണ്. ഫർഹാനെ ഓർത്തു ഞങ്ങൾ ഏറെ അഭിമാനിക്കുന്നു' - മൈത്രിയുടെ മാനേജിംഗ് ഡയറക്‌ടർ രാജു മേനോൻ പറഞ്ഞു.

"ഇങ്ങനെയൊരു നേട്ടം ഫർഹാനിലേക്കെത്തുമെന്ന് ഞങ്ങൾക്കുറപ്പായിരുന്നു. ക്യൂറിയസിൽ ഇതിനുമുമ്പ് നാല് ബ്ലൂ എലിഫന്‍റ് പുരസ്‌കാരങ്ങൾ നേടിയ ഫർഹാൻ, ഈ വർഷം ഗോവ ഫെസ്റ്റിൽ യംഗ് മാവെറിക്ക് ചുരുക്കപ്പട്ടികയിലും ഇടം നേടിയിരുന്നു. ഔദ്യോഗികമായി ഒരു ഡിസൈനിംഗ് വിദ്യാഭ്യാസത്തിന്‍റെ പിൻബലമില്ലാതെയാണ് അവൻ ഈ അംഗീകാരങ്ങൾ നേടിയതെന്നതാണ് ഏറ്റവും ശ്രദ്ധേയം' - മൈത്രിയുടെ ഗ്രൂപ്പ് ക്രിയേറ്റീവ് ഡയറക്‌ടറായ ഫ്രാൻസിസ് തോമസ് കൂട്ടിച്ചേർത്തു.

"ആയിരക്കണക്കിന് ആളുകൾക്ക് മുന്നിൽവച്ച് ക്യൂറിയസ് 25-ലെ ആദ്യത്തെ റെഡ് എലിഫന്‍റ് പുരസ്‌കാരം നേടാൻ കഴിഞ്ഞത് ജീവിതത്തിലെ മറക്കാനാവാത്ത നിമിഷമാണ്. മൈത്രിയെ പ്രതിനിധീകരിച്ച് ഇങ്ങനെയൊരു വേദിയിലെത്താൻ കഴിഞ്ഞത് മധുരം ഇരട്ടിപ്പിക്കുന്നു. എന്നിൽ വിശ്വാസമർപ്പിച്ച ഫ്രാൻസിസ്, വിൻസെന്‍റ്, മിറിയം എന്നിവർക്കും എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി' - പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് മുഹമ്മദ് ഫർഹാൻ പറഞ്ഞു.

യുവപ്രതിഭകളെ വളർത്തുന്നതിൽ മൈത്രിക്കുള്ള പ്രതിബദ്ധതയുടെ ഏറ്റവും മികച്ച ഉദാഹരണം കൂടിയാണ് ഈ ചരിത്രവിജയം.