ഞാറക്കൽ താലൂക്കാശുപത്രി കെട്ടിടത്തിനു നന്പർ : നടപടിക്രമങ്ങൾക്കു സ്വകാര്യ വ്യക്തിയെ ഏൽപ്പിച്ചത് വിവാദമാകുന്നു
Sunday, June 15, 2025 3:20 AM IST
ൈവപ്പിൻ : ജിഡ ഫണ്ട് ഉപയോഗിച്ച് ഞാറക്കൽ താലൂക്ക് ആശുപത്രി വളപ്പിൽ നിർമിച്ച പുതിയ കെട്ടിടത്തിനു നമ്പർ കിട്ടുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ കമ്മിറ്റി തീരുമാനങ്ങൾ ഒന്നുമില്ലാതെ സ്വകാര്യ വ്യക്തിയെ ഏൽപ്പിച്ചത് വിവാദമാകുന്നു.

ഈ സേവനത്തിന്‍റെ പേരിൽ സ്വകാര്യ വ്യക്തി 2.39 ലക്ഷം രൂപയുടെ ബില്ലുമായി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയെ സമീപിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നതെന്ന് പ്രതിപക്ഷ നേതാവ് അഗസ്റ്റിൻ മണ്ടോത്ത് പറയുന്നു.

എന്നാൽ ഇതുമായി ബന്ധപ്പെട്ട പ്രോജക്ട് സമർപ്പിക്കാത്തതിനാൽ പണം നൽകാൻ സെക്രട്ടറി വിസമ്മതിച്ചു. ഇതിനിടെ കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ അധ്യക്ഷതയിൽചേർന്ന ആശുപത്രി വികസന സമിതിയിൽ ഈ വിഷയം ചർച്ചയ്ക്ക് വന്നു.

പണം കൊടുക്കേണ്ടതില്ലെന്ന് എച്ച് എം സി കമ്മിറ്റി സെക്രട്ടറിയായ ആശുപത്രി സൂപ്രണ്ടും ആവർത്തിച്ചു. ഇതോടെ ബഹളമയമായ കമ്മിറ്റി മറ്റ് അജണ്ടകൾ ഒന്നും ചർച്ച ചെയ്യാതെ ഇടയ്ക്ക് വച്ച് പിരിയും ചെയ്തു.