നാട്ടുരുചിപ്പെരുമയില്‍ ഹിറ്റായി പെണ്‍കരുത്തിലെ പുതുമുന്നേറ്റം
Monday, June 16, 2025 4:30 AM IST
കൊച്ചി: ചെറുകിട സംരംഭക ലോകത്തു പുതിയ വഴികള്‍ വെട്ടിയൊരുക്കി, അതിലൂടെ അഭിമാനപൂര്‍വം നടന്നുകയറുകയാണ് ജോളി ജോസും സംഘവും. ഗുണമേന്മയുള്ള പാലുല്‍പന്നങ്ങളും നിത്യോപയോഗ ഭക്ഷ്യവസ്തുക്കളും സ്വന്തമായി തയാറാക്കി ആവശ്യക്കാരിലേക്കെത്തിക്കുന്ന നവസംരംഭം ഔപചാരിക ഉദ്ഘാടനത്തിനു മുമ്പേ നാട്ടിലാകെ ഹിറ്റായിക്കഴിഞ്ഞു.

എറണാകുളം കാഞ്ഞൂര്‍ ആറങ്കാവിലെ പെണ്‍കൂട്ടായ്മയില്‍ പിറവിയെടുത്ത എക്കോ നാച്വറല്‍ മില്‍ക്ക് പ്രൊഡക്ട്‌സ് യൂണിറ്റാണു കേരളത്തിലെ സ്ത്രീമുന്നേറ്റരംഗത്തെ പുതിയ മാതൃകാപാഠമാകുന്നത്. കൃഷിയും കന്നുകാലി വളര്‍ത്തലും ഗൃഹജോലികളും മാത്രമായൊതുങ്ങിയ ഏഴു സ്ത്രീകളാണ് സംഘടിതമായ ഡയറി പ്രൊഡക്ട്‌സ് യൂണിറ്റ് സംരംഭത്തിനു പിന്നില്‍.

നാട്ടിലെ ക്ഷീരകര്‍ഷകരില്‍ നിന്നു സംഭരിക്കുന്ന പാലില്‍ നിന്നു, തൈര്, പനീര്‍, നെയ്യ്, യോഗര്‍ട്ട്, സിപ്പ് അപ് എന്നിവ ഇവിടെ ഉല്പാദിപ്പിക്കുന്നുണ്ട്. ഉല്പാദനം, പാക്കിംഗ്, വിപണനം എന്നിവയെല്ലാം നടത്തുന്നത് ഈ സ്ത്രീസംഘം തന്നെ.

മികച്ച കര്‍ഷകയ്ക്കുള്ള കൃഷിവകുപ്പിന്‍റെ പുരസ്‌കാരം നേടിയ ജോളി ജോസിന്‍റെ വീടിനോടു ചേര്‍ന്നുള്ള കെട്ടിടത്തിലാണു ഡയറി പ്രൊഡക്ട്‌സ് യൂണിറ്റിന്‍റെ പ്രവര്‍ത്തനം. ജോളിക്കൊപ്പം, കിഴക്കുംഭാഗം വില്ലേജ് ക്ഷീരകര്‍ഷക ഗ്രൂപ്പിലെ മറ്റ് അംഗങ്ങളായ വല്‍സ സേവ്യര്‍, ലിസി സെബാസ്റ്റ്യന്‍, മിനി ജോണ്‍സണ്‍, ലീലാമ്മ ജോസ്, ലിസി പോള്‍, രീഷ്മ സൈജന്‍ എന്നിവരാണു സംരംഭത്തിനു ചുക്കാന്‍ പിടിക്കുന്നത്. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്‍റുകൂടിയാണ് വല്‍സ സേവ്യര്‍.

എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷനാണ്, എച്ച്ഡിഎഫ്‌സി ബാങ്കിന്‍റെ സമഗ്ര ഗ്രാമവികസന പദ്ധതിയുടെ സഹകരണത്തോടെ യൂണിറ്റിനാവശ്യമായ മെഷിനറികളും അനുബന്ധ സൗകര്യങ്ങളും സജ്ജമാക്കിയത്. ഓരോ ഘട്ടത്തിലും ശുചിത്വവും ഗുണമേന്മയും ഉറപ്പാക്കിയാണു യൂണിറ്റിന്‍റെ പ്രവര്‍ത്തനം.

ഡയറി ഉല്പന്നങ്ങള്‍ക്കു പുറമേ, ഗുണമേന്മയുള്ള ദോശ-ഇഡ്‌ലി മാവ്, നാടന്‍ രുചിക്കൂട്ടിലുള്ള വിവിധ അച്ചാറുകള്‍, ചിപ്‌സുകള്‍ എന്നിവയും ഇവര്‍ തയാറാക്കുന്നുണ്ട്. സംരംഭം പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാകും മുമ്പേ ഇവരുടെ ഉല്പന്നങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.
'വിജയിച്ച സംരംഭകരെല്ലാം നമുക്കു പ്രചോദനമാണ്. അവര്‍ വിജയിച്ചതുപോലെ നാട്ടിന്‍പുറങ്ങളിലെ സ്ത്രീകള്‍ക്കും സാധ്യമാകുമെന്നു തെളിയിക്കാനുള്ള ശ്രമം കൂടിയാണിത്.

ഗുണമേന്മയുള്ള ഭക്ഷ്യവസ്തുക്കള്‍ ഇടനിലക്കാരില്ലാതെ വിശ്വസ്തതയോടെ ആവശ്യക്കാരിലേക്കെത്തിക്കാനാവുന്നതില്‍ നിറഞ്ഞ സംതൃപ്തിയാണ്.'- ജോളി ജോസ് പറഞ്ഞു. നാടിനും മറുനാടിനും വൈവിധ്യമാര്‍ന്ന നാട്ടുരുചിക്കൂട്ടു പകരാനുള്ള പെണ്‍കൂട്ടിനു പ്രോത്സാഹനമായി നാടാകെ കൂടെയുണ്ട്.