പൂവം-പെരുമ്പുഴക്കടവ് പാലം നിര്‍മാണജോലി‍ വേഗത്തിലാക്കണം
Wednesday, March 29, 2023 12:22 AM IST
ചങ്ങനാശേരി: പെരുന്ന-പൂവം റോഡിലെ പെരുമ്പുഴക്കടവ് പാലം ബലവത്താണെന്ന കണ്ടെത്തിയ സാഹചര്യത്തില്‍ നിര്‍മാണ നടപടികള്‍ വേഗത്തിലാക്കി പാലം തുറന്നുകൊടുത്തു ജനങ്ങളുടെ ബുദ്ധിമുട്ടിനു പരിഹാരം കാണമമെന്ന ആവശ്യം ശക്തമാകുന്നു. 2010 കാലഘട്ടത്തിലാണ് തോടിനു കുറുകെ ഈ പാലം നിര്‍മിച്ചത്. പാലം ഉദ്ഘാടനം ചെയ്യുന്നതിനുള്ള തയാറെടുപ്പുകള്‍ നടക്കുന്നതിനിടെയാണ് പാലത്തിന്‍റെ പിടിഞ്ഞാറുഭാഗത്തെ അപ്രോച്ച് റോഡ് താഴ്ന്നുപോയത്. ഇതോടെ ഈ പാലം നാട്ടുകാര്‍ക്ക് വലിയ ഊരാക്കുടുക്കായി മാറുകയായിരുന്നു.
തുടര്‍ന്ന് പാലത്തിന്‍റെ അപ്രോച്ച് റോഡ് നിര്‍മിക്കാനുള്ള ആലോചനകള്‍ ഉണ്ടായെങ്കിലും നടപടികള്‍ നീണ്ടുപോകുകയും കഴിഞ്ഞ 12 വര്‍ഷക്കാലമായി നാട്ടുകാര്‍ക്ക് ദുരിതം സമ്മാനിച്ച് ഈ പാലം നിലകൊള്ളുകയുമാണ്. ഈ പാലം തുറക്കാത്തതുമൂലം ഇതിനു സമീപത്തെ സര്‍വീസ് റോഡിലൂടെയാണ് വാഹനങ്ങള്‍ സഞ്ചരിക്കുന്നത്.
2021 സെപ്റ്റംബറില്‍ ജോബ് മൈക്കിള്‍ എംഎല്‍എ വിളിച്ചുചേര്‍ത്ത ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരുടേയും പാടശേഖരസമിതി ഭാരവാഹികളുടേയും ജനപ്രതിനിധികളുടേയും യോഗത്തില്‍ ഈ പാലം പൊളിച്ച് പുതിയ പാലം നിര്‍മിക്കാന്‍ തീരുമാനിക്കുകയും ഇതുപ്രകാരം പുതിയ പാലത്തിനുള്ള പ്ലാന്‍ തയാറാക്കുകയും ചെയ്തിരുന്നു. നാലുമാസം മുമ്പ് നടത്തിയ സ്റ്റെബിലിറ്റി പരിശോധനയില്‍ പാലം ബലമുള്ളതാണെന്നു തെളിയുകയായിരുന്നു.
അറുപത് ടണ്‍ കയറ്റിവച്ചു; പാലം ഫിറ്റ്!
25 കിലോഗ്രാം വീതമുള്ള 2400 മണല്‍ച്ചാക്കുകള്‍ (അറുപത് ടണ്‍) പാലത്തില്‍ സ്ഥാപിച്ചാണ് ബലപരിശോധന നടത്തിയത്. റീബൗണ്ട് ഹാമര്‍ ടെസ്റ്റ്, യുപിവി, ജിആര്‍പി, കോര്‍ എക്‌സ്ട്രാക്‌ഷന്‍, കവര്‍മീറ്റര്‍, കാര്‍ബണേഷന്‍ തുടങ്ങിയ പരിശോധനകളും പൂര്‍ത്തിയാക്കിയിരുന്നു. തുടർന്നാണ് പാലം പൂര്‍ണബലമുള്ളതാണെന്ന് കണ്ടെത്തിയത്. ശാസ്ത്രീയമായി വീതികൂട്ടി പരിഷ്‌കരിച്ച് ആധുനിക രീതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഇറിഗേഷന്‍ വകുപ്പിന്‍റെ ആലോചന. ഈ പാലം നവീകരിച്ച് ഗതാഗതത്തിനായി തുറന്നുകൊടുത്തെങ്കിലേ പൂവം ഗ്രാമവാസികളുടെ ഗതാഗതപ്രശ്‌നം പരിഹരിക്കപ്പെടുകയുള്ളു.
സര്‍വീസ് റോഡ് തകര്‍ന്നു; സഞ്ചാരം ദുരിതത്തില്‍
പെരുമ്പുഴക്കടവ് പാലത്തിനു സമീപത്തുകൂടി നിര്‍മിച്ചിരിക്കുന്ന സര്‍വീസ് റോഡിലൂടെയാണ് കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ സഞ്ചരിക്കുന്നത്. പാടവും തോടും നികത്തി നിര്‍മിച്ച സര്‍വീസ് റോഡ് തകര്‍ന്ന് സഞ്ചാരം ദുരിതമായ നിലയിലാണ്.
സര്‍വീസ് റോഡ് തോട്ടിലെ ഒഴുക്കിനേയും ബാധിച്ചിരുന്നു. മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമ്പോഴും ഈ സര്‍വീസ് റോഡ് വെള്ളത്തിലാകുന്നതും ഗതാഗതം തടസപ്പെടുന്നതും പതിവാണ്. വെള്ളം ഒഴുകുന്നതിനായി സര്‍വീസ് റോഡിനടിയില്‍ കൂറ്റന്‍പൈപ്പ് സ്ഥാപിച്ചെങ്കിലും ഒഴുക്ക് തടസം പരിഹരിക്കാന്‍ ഇതും അത്ര ഫലപ്രാപ്തമല്ല.