എരുമേലി വിമാനത്താവളം: 11ന് ജനകീയ യോഗം
Thursday, June 8, 2023 10:41 PM IST
എരുമേലി: നിർദിഷ്ട എരുമേലി ശബരി ഇന്‍റർനാഷണൽ എയർപോർട്ട് സ്ഥാപിക്കുന്നതിന്‍റെ സ്ഥലമേറ്റെടുപ്പിനുള്ള ഹിയറിംഗ് 12നും 13നും നടക്കാനിരിക്കേ ഇതിനു മുമ്പായി എംഎൽഎയുടെ നേതൃത്വത്തിൽ എംപിയെയും ജനപ്രതിനിധികളെയും രാഷ്‌ട്രീയ നേതാക്കളെയും പങ്കെടുപ്പിച്ച് 11ന് ജനകീയ യോഗം നടത്തും.

സ്ഥലമെടുപ്പ് സംബന്ധിച്ച് ജനങ്ങൾക്കിടയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ നീക്കുന്നതിനും ആശങ്കകൾ പരിഹരിക്കുന്നതിനുമായാണ് യോഗം വിളിച്ചു ചേർത്തിരിക്കുന്നതെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. 11ന് ഉച്ചയ്ക്ക് 12ന് എരുമേലി ചെമ്പകത്തുങ്കൽ സ്റ്റേഡിയത്തിലെ ഹാളിലാണ് ആലോചനയോഗം നടക്കുക.

ഹിയറിംഗ് മുന്നൂറിലധികം പേർക്ക്

സ്ഥലമേറ്റെടുപ്പ് ബാധിക്കുന്ന 300ൽ അധികം ആളുകളെ ക്ഷണിച്ച് 12ന് എരുമേലി റോട്ടറി ഹാളിലും 13ന് മുക്കട കമ്യൂണിറ്റി ഹാളിലുമാണ് ഹിയറിംഗ് നടക്കുക. 11നു നടത്തുന്ന ആലോചനായോഗത്തിൽ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, ആന്‍റോ ആന്‍റണി എംപി, ത്രിതല പഞ്ചായത്ത്‌ ജനപ്രതിനിധികൾ, വിവിധ രാഷ്‌ട്രീയകക്ഷി നേതാക്കൾ, സംഘടനാ പ്രതിനിധികൾ തുടങ്ങിയവരെ ക്ഷണിച്ചിട്ടുണ്ട്.

യോഗത്തിൽ വിമാനത്താവള പദ്ധതിയുടെ വിശദാംശങ്ങൾ വിശദീകരിക്കുമെന്നും എല്ലാവരെയും വിശ്വാസത്തിലെടുത്തും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതെയും എയർപോർട്ട് സ്ഥാപിക്കുന്നതിനാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്നും എംഎൽഎ പറഞ്ഞു.

വിമാനത്താവളത്തിന്‍റെ ഘടനയും രൂപരേഖയും പ്രകാരം എത്ര സ്ഥലം ആവശ്യമായി വരുമെന്നുള്ളതു വസ്തുതാപരമായി പരിശോധിച്ച് ആവശ്യമായ ഭൂമി മാത്രമേ ഏറ്റെടുക്കുന്നുള്ളൂവെന്ന് ഉറപ്പുവരുത്തുമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

യോഗത്തിലെ ചർച്ചകളുടെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ അനന്തരനടപടികൾ സ്വീകരിക്കാനാണ് തീരുമാനം.

പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കും

ആലോചനായോഗവും ഹിയറിംഗുകളും കഴിഞ്ഞ് പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന്‍റെ അന്തിമ റിപ്പോർട്ട് സ്വീകരിച്ച് പ്രസിദ്ധീകരിക്കാനാണ് സർക്കാർ തലത്തിൽ നടപടികളായിക്കൊണ്ടിരിക്കുന്നത്.

അന്തിമ റിപ്പോർട്ടിന് ശേഷം പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കും. അതിന് മുമ്പായി പുനരധിവാസ പാക്കേജിലേക്ക് ശിപാർശകൾ തയാറാക്കുന്നതിന് സോഷ്യോളജിസ്റ്റുകൾ, റീഹാബിലിറ്റേഷൻ എക്സ്പേർട്ട്സ്, ജനപ്രതിനിധികൾ, സാങ്കേതിക വിദഗ്ധർ തുടങ്ങിയവർ ഉൾപ്പെടുന്ന കമ്മിറ്റിയെ നിയോഗിക്കും. ഈ കമ്മിറ്റിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും പുനരധിവാസം ഉൾപ്പെടെയുള്ള അനന്തര നടപടി സ്വീകരിക്കുക.

മധ്യതിരുവിതാംകൂറിന്‍റെ സമഗ്രവികസനത്തിന് ഉപകരിക്കുന്നതാണ് നിർദിഷ്ട വിമാനത്താവള പദ്ധതി. ശബരിമല തീർഥാടനത്തിന് വലിയതോതിൽ സഹായകരമാകുന്നതും എരുമേലിക്ക് അന്താരാഷ്‌ട്ര ഭൂപടത്തിൽ ഇടംപിടിക്കുന്നതിനും നിർദിഷ്ട എയർപോർട്ട് സ്ഥാപിക്കുന്നതിലൂടെ കഴിയും.

പ്രദേശത്തിന്‍റെ തീർഥാടക, ടൂറിസം മേഖലയ്ക്ക് സഹായകരമാകുന്നത് കൂടാതെ വലിയതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനും അതുവഴി എരുമേലിക്കും പരിസരപ്രദേശങ്ങൾക്കും വലിയ വ്യാപാര-സാമ്പത്തിക അഭിവൃദ്ധിക്കും എയർപോർട്ട് ഇടവരുത്തും.