എരുമേലി: ചെറുവള്ളി എസ്റ്റേറ്റിൽ തോട്ടം തൊഴിലാളിയുടെ ദാരുണ മരണത്തിൽ ദുഃഖാർത്തരായി നാട്ടുകാർ. അഞ്ചാം ഡിവിഷനിലെ ലയത്തിൽ താമസിക്കുന്ന എസ്റ്റേറ്റ് തൊഴിലാളി മുനിയ സ്വാമി (56) ആണ് ഇന്നലെ ഉച്ചയ്ക്ക് എസ്റ്റേറ്റിൽവച്ച് അപകടത്തിൽ മരിച്ചത്.

മുനിയ സ്വാമി ഓടിച്ചുവന്ന സ്കൂട്ടറിലേക്ക് റബർ മരം ഒടിഞ്ഞുവീണാണ് അപകടം. വൈദ്യുതിലൈനുകൾ തകർത്താണ് മരം സ്കൂട്ടറിന് മുകളിലേക്ക് വീണത്. തത്സമയം വൈദ്യുതി പ്രവഹിച്ചിരുന്നോ എന്നു സംശയമുണ്ടെന്നും അപകടസ്ഥലത്തുതന്നെ മരണം സംഭവിച്ച നിലയിലായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.

എരുമേലി സർക്കാർ ആശുപത്രിയിൽ എത്തിച്ചതോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകൾ ശരീരത്തിൽ ഇല്ലായിരുന്നു. പെട്ടെന്നുണ്ടായ വൈദ്യുതാഘാതമാകാം മരണകാരണമെന്ന് സംശയമുണ്ട്. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകുമെന്ന് എരുമേലി പോലീസ് പറഞ്ഞു.

തമിഴ്‌നാട്ടിൽനിന്ന് എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് തൊഴിലാളികളായി താമസമാക്കിയ കുടുംബമാണ് മുനിയ സ്വാമിയുടേത്. മൃതദേഹം ഇന്നു വൈകുന്നേരം നാലിന് എസ്റ്റേറ്റിലെ പൊതുശ്മശാനത്തിൽ സംസ്‌കരിക്കും.