കൂരോപ്പട: ഒറവയ്ക്കൽ-കൂരാലി റോഡിലെ കൂരോപ്പട എരുത്തുപുഴയിൽ പന്നഗം തോടിനു കുറുകെയുള്ള എരുത്തുപുഴ പാലം യാത്രക്കാർക്ക് ഭീഷണിയാകുന്നു. കാലപ്പഴക്കം മൂലമുള്ള കേടുപാടുകൾ സംഭവിച്ചിട്ടുള്ള ഈ പാലത്തിന് കഷ്ടിച്ച് ഒരു ബസിന് കടന്നുപോകാവുന്നത്ര വീതി മാത്രമാണുള്ളത്. തിരക്കേറിയ രാവിലെയും വൈകുന്നേരവും പാലത്തിന്‍റെ ഇരുഭാഗത്തും രൂപപ്പെടുന്ന വാഹനങ്ങളുടെ നിര ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്.

വാഹനബാഹുല്യം മൂലം പാലത്തിലൂടെ കാൽനടയാത്രയും ദുഷ്‌കരമാണ്. നടപ്പാതയില്ലാത്തതിനാൽ കാൽനട യാത്രികർക്ക് മറ്റു മാർഗങ്ങളുമില്ല. പലപ്രാവശ്യം റോഡ് നവീകരിച്ചപ്പോഴും പാലം പഴയപടി തുടരുകയായിരുന്നു. 65 വർഷത്തെ പഴക്കമുള്ള ഈ പാലത്തിലൂടെ ദിവസേന 100 കണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്. ഇരുവശവും ഇറക്കമുള്ള വീതിയുള്ള റോഡ് ആ‍യതിനാൽ പലപ്പോഴും വാഹനങ്ങൾ അതിവേഗത്തിലാണ് പാലത്തിലേക്ക് പ്രവേശിക്കുക. പാലത്തിൽ ക‍യറുന്പോഴാണ് വീതിക്കുറവ് ശ്രദ്ധയിൽപ്പെടുക.

കോൺക്രീറ്റിൽ നിർമിച്ച പാലത്തിന്‍റെ ഇരുവശത്തുമുള്ള കൈവരികൾ ഇപ്പോൾ വാഹനങ്ങൾ ഇടിച്ചു തകർന്നനിലയിലാണ്. 30 അടിയോളം ഉയരത്തിലുള്ള പാലത്തിൽനിന്ന് താഴേക്ക് പോയാൽ കുത്തൊഴുക്കുള്ള പന്നഗം തോട്ടിലേക്കാണ് വീഴുന്നത്. ഒരു മാസത്തിനിടെ രണ്ട് അപകടങ്ങൾ പാലത്തിൽ ഉണ്ടായി. എന്നാൽ അപകട മരണമുണ്ടായാലേ അധികൃതർ നടപടിയെടുക്കൂ എന്നുവരുന്നത് അനാസ്ഥയാണ്.

കഴിഞ്ഞമാസം പൊതുമരാമത്ത് വകുപ്പിന്‍റെ കീഴിൽ നവീകരണം പൂർത്തിയാക്കിയ വിവിധ റോഡുകളുടെ ഉദ്ഘാടനം സർക്കാർ ഒരുമിച്ച് നടത്തിയതിൽ ഉൾപ്പെട്ട റോഡിലാണ് ഈ പാലമുള്ളത്. തകർന്ന കൈവരികളുടെ അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തിയാക്കുന്നതിനൊപ്പം അപകടമൊഴിവാക്കാൻ പാലം വീതികൂട്ടി പുനർനിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.