കോട്ടയം: ജില്ലയില്‍ വീണ്ടും മഴ ശക്തിപ്രാപിച്ചു.

കോട്ടയം, ചങ്ങനാശേരി, വൈക്കം താലൂക്കുകളില്‍ ശക്തമായ മഴയും കാറ്റുമുണ്ടായി. ശക്തമായ കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞ് നിരവധി അപടങ്ങളുമുണ്ടായി. മീനച്ചില്‍, മണിമല, മൂവാറ്റുപുഴയാറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു.

ചങ്ങനാശേരി താലൂക്കില്‍ ഒരു ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ രണ്ടു കുടുംബങ്ങള്‍ കഴിയുന്നു. മാടപ്പള്ളി വില്ലേജില്‍ ജോര്‍ജ് തോമസ് എന്ന ആളിന്റെ വീടിനു മുകളില്‍ മണ്ണ് ഇടിഞ്ഞുവീണു, അതിരമ്പുഴ ജംഗ്ഷനിലുള്ള സെന്‍റ് മേരീസ് എല്‍പി സ്‌കൂളിന്‍റെ മതില്‍ തകര്‍ന്നുവീണു. മലയോര മേഖലയില്‍ രാത്രി യാത്ര നിരോധിച്ചിട്ടുണ്ട്. ജില്ലയില്‍ ഖനനവും നിരോധിച്ചു. രാത്രിയിലും ശക്തമായ മഴ തുടരുകയാണ്.