വെച്ചൂർ: വൈക്കം- വെച്ചൂർ റോഡിലെ അച്ചിനകത്ത് നിയന്ത്രണംവിട്ട പിക്കപ്പ് വാൻ മരത്തിമിടിച്ചു.അപകടത്തിൽ ആർക്കും പരിക്കില്ല. അപകടം നടന്ന ഭാഗത്ത് ആഴമുള്ള തോടും വെള്ളം നിറഞ്ഞ പാടവുമാണ്.

മരത്തിൽ തട്ടിനിന്നില്ലായിരുന്നെങ്കിൽ വാഹനം വെള്ളത്തിലേക്കു മറിയുമായിരുന്നു.നാലു മാസം മുമ്പ് ഇവിടെ വാഹനം ഇടിച്ച് കലിങ്കിന്‍റെ സംരക്ഷണഭിത്തി തകർന്ന ഭാഗത്തുതന്നെയാണ് ഇന്നലെ പുലർച്ചെയും അപകടമുണ്ടായത്.

യാത്രാബസോ മറ്റു വാഹനങ്ങളോ അപകടത്തിൽപ്പെടാൻ സാധ്യതയുള്ളതിനാൽ സംരക്ഷണഭിത്തി നിർമിക്കാൻ അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.