കടുത്തുരുത്തി: തലയോലപ്പറമ്പ് - വെള്ളൂര്‍ - മൂര്‍ക്കാട്ടിപ്പടി റോഡില്‍ കാരിക്കോട് മുടക്കാരി ദേവീക്ഷേത്രത്തിനു സമീപം കെപിപിഎല്‍ വക സ്ഥലത്തെ മണ്ണിടിഞ്ഞു റോഡിലേക്കു വീണു. കനത്ത മഴയെത്തുടര്‍ന്ന് കെപിപിഎല്‍ വക സ്ഥലത്തെ ഏകദേശം പത്ത് അടി ഉയരമുള്ള മണ്‍തിട്ട ഇടിഞ്ഞ് റോഡിലേക്ക് വീഴുകയായിരുന്നു. റോഡിന്‍റെ മധ്യഭാഗം വരെ മണ്ണും വലിയ മണ്‍കട്ടകളും നിറഞ്ഞിരിക്കുകയാണ്. വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പായി ഇവിടെ അപകട സൂചനാ ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. ഇപ്പോഴും വലിയ മണ്‍കട്ടകള്‍ റോഡിലേക്ക് അടര്‍ന്നുവീഴാവുന്ന നിലയിലാണുള്ളത്.

മുകളില്‍ നിരവധി മരങ്ങള്‍ നില്‍ക്കുന്നതും സ്ഥിതി കൂടുതല്‍ വഷളാക്കുന്നു. മഴ കനത്താല്‍ വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. സ്‌കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ ഇതുവഴി കടന്നുപോകുന്നതിനാല്‍ മണ്ണിടിയുന്നത് വലിയ അപകടഭീഷണിയാണ് ഉയര്‍ത്തുന്നത്. മണ്ണ് നീക്കം ചെയ്യുകയും കൂടുതല്‍ മണ്ണിടിച്ചില്‍ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.

photo
കാരിക്കോട് മുടക്കാരി ദേവീക്ഷേത്രത്തിനു സമീപം കെപിപിഎല്‍ വക
സ്ഥലത്തെ മണ്ണിടിഞ്ഞു റോഡിലേക്കു വീണ നിലയില്‍.