കോട്ടയം: മഴ ശക്തമായതോടെ ജില്ലയില്‍ മരങ്ങള്‍ ഒടിഞ്ഞുവീണുള്ള അപകടങ്ങള്‍ വര്‍ധിക്കുകയാണ്.

ഇന്നലെ എരുമേലിയില്‍ ചെറുവള്ളി എസ്റ്റേറ്റില്‍ മരം വീണു തോട്ടം തൊഴിലാളി മരിച്ചതാണ് ദാരുണമായ സംഭവം. കോട്ടയത്തുനിന്ന് മെഡിക്കല്‍ കോളജിലേക്കുള്ള ബൈപാസ് റോഡില്‍ കൂറ്റന്‍ വാകമരം രാവിലെ വീണ് ഒരു പകല്‍ മുഴുവനാണ് ഗതാഗതം തടസപ്പെട്ടത്. ഓട്ടോറിക്ഷയുടെ മുകളിലേക്കാണ് മരം വീണത്. യാത്രക്കാര്‍ അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്.

വമ്പന്‍ മരത്തിന്‍റെ തടിയും ശിഖരങ്ങളും വെട്ടിമാറ്റാനായത് വൈകുന്നേരമാണ്. വൈക്കത്തിനു സമീപം വെള്ളൂരില്‍ തേക്കുമരം കോഴി ഫാമിനു മുകളില്‍ വീണ് 200 കോഴികള്‍ ചത്തതാണ് മറ്റൊരു സംഭവം. പാതയോരങ്ങളിലും പ്രധാനപ്പെട്ട കവലകളിലും മറ്റും നില്‍ക്കുന്ന കൂറ്റന്‍ മരങ്ങള്‍ യാത്രക്കാര്‍ക്ക് വലിയ അപകട ഭീഷണിയാണുയര്‍ത്തുന്നത്.

കാലപ്പഴക്കത്താലും ശിഖരങ്ങളുടെ ഭാരത്താലുമാണ് മരങ്ങള്‍ ഒടിഞ്ഞുവീഴുന്നത്. കൂടാതെ വഴിയോരങ്ങളിലും മറ്റും നില്‍ക്കുന്ന മരങ്ങളുടെ വേരുകള്‍ കാര്യമായി മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്നുമില്ല. കൂടാതെ ഒരു കാലം കഴിയുമ്പോള്‍ വാകമരത്തിന്‍റെ വേരുകള്‍ ചീയാന്‍ തുടങ്ങും. കേബിളുകള്‍ക്കും മറ്റുമായി മരത്തിന്‍റെ ചുവടുമാന്തി കുഴിയെടുക്കുന്നതും അപകടത്തിനു കാരണമാകുന്നു. മഴ മരം, ഉറക്കംതൂങ്ങിമരം എന്നു വിളിക്കുന്ന വാകമരം എന്നിവ ജില്ലയുടെ പ്രധാനപ്പെട്ട റോഡുകളിലെല്ലാം ധാരാളമായിട്ടുണ്ട്. പലതും അപകടാവസ്ഥയിലാണ്.

സ്‌കൂളുകളുടെയും മറ്റും മുറ്റത്തുനിന്നിരുന്ന അപകട മരങ്ങള്‍ സ്കൂള്‍ തുറക്കലിനു മുമ്പായി വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ വെട്ടിമാറ്റിയിരുന്നു. റോഡുകളില്‍ നില്‍ക്കുന്ന അപകടകരമായ മരങ്ങള്‍ വെട്ടിമാറ്റേണ്ട ചുമതല പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ക്കാണ്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ജില്ലയില്‍ അപകടകരമായ 400 മരങ്ങള്‍ വെട്ടിമാറ്റണമെന്നാണ് ജില്ലാ ട്രീ കമ്മിറ്റിക്കു മുമ്പാകെ അപേക്ഷ വന്നത്. അപേക്ഷകള്‍ വിശദമായി പരിശോധിച്ച് 400 മരങ്ങളും വെട്ടിമാറ്റാന്‍ ട്രീ കമ്മിറ്റി അനുമതി നല്‍കിയിരുന്നു. എന്നാല്‍ വെട്ടിമാറ്റേണ്ട വകുപ്പുകള്‍ ഇക്കാര്യത്തില്‍ നിസംഗത തുടരുകയാണ്.

ചുങ്കം ബൈപാസിലെ മരം അപകടകരമായ രീതിയലാണെന്ന് ദീപിക പലതവണ ചിത്രം സഹിതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നാട്ടുകാരും വ്യാപാരികളും ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതിയും നല്‍കിയിരുന്നു. എന്നാല്‍, ഇതു വെട്ടിമാറ്റാന്‍ അധികൃതര്‍ തയാറായില്ല.