കടുത്തുരുത്തി: മഴ ശക്തമായതിന് പിന്നാലെ കടുത്തുരുത്തിയില്‍ ആഫ്രിക്കന്‍ ഒച്ചിന്‍റെ ശല്യം രൂക്ഷം. അലരി, മങ്ങാട് മേഖലകളിലാണ് ഇവ വ്യാപകമായിരിക്കുന്നത്. ഒച്ചിന്‍റെ മുട്ടകള്‍ വ്യാപകമായി വിരിഞ്ഞ് ഒച്ചുകള്‍ പെരുകുകയാണ്. കോട്ടയം മുന്‍സിപ്പാലിറ്റി ജീവനക്കാരനായ അലരി പുഴക്കരോട്ട് ടോജി ഫിലിപ്പിന്‍റെ വീട്ടിലും പരിസരത്തുമെല്ലാം ആഫ്രിക്കന്‍ ഒച്ചുകളെക്കൊണ്ടു നിറഞ്ഞിരിക്കുകയാണ്. ആഴ്ചകളായി ദിവസവും രാവിലെ പുരയിടത്തില്‍നിന്ന് ഒച്ചുകളെ കണ്ടെത്തി ഉപ്പിട്ട് നശിപ്പിക്കുകയാണ് ടോജി.

സമീപത്തെ വീടുകളിലും ഒച്ചുകളെ കണ്ടെത്തിയിട്ടുണ്ട്. ചെടികളും വീട്ടിലെ ഫലവൃഷങ്ങളും പച്ചക്കറികളും ഉൾപ്പെടെ പൂര്‍ണമായും തിന്നു നശിപ്പിക്കുകയാണ് കൂട്ടത്തോടെയെത്തുന്ന ഒച്ചുകളെന്ന് ‌ടോജി പറയുന്നു.

പഞ്ചായത്തിന്‍റെ വിവിധ പ്രദേശങ്ങളിലും ആഫ്രിക്കന്‍ ഒച്ചുകള്‍ വ്യാപിച്ചിരിക്കുകയാണെന്ന് നിരീക്ഷണത്തിലാണ് പ്രദേശവാസികള്‍. എന്നാല്‍, ഇക്കാര്യം കൃഷി വകുപ്പോ പഞ്ചായത്തോ ആരോഗ്യ വകുപ്പോ അറിഞ്ഞിട്ടില്ല. ഒച്ചിനെ കൂട്ടത്തോടെ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.