കുമരകം: ശക്തമായ കാറ്റിലും മഴയിലും ഇന്നലെ രാത്രി കുമരകത്ത് വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടായി. മരങ്ങൾ കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. കുമരകം-അട്ടിപ്പീടിക റോഡിൽ ബിവറേജസ് കോർപറേഷന്‍റെ സമീപത്തായാണ് ആദ്യം മരം വീണത്.

കോട്ടയത്തുനിന്നു വരുന്ന ചെറിയ വാഹനങ്ങൾ കോണത്താറ്റു പാലം നിർമാണം നടക്കുന്നതിനാൽ വൺവേ സംവിധാനം വഴി അട്ടിപീടിക റോഡിലെത്തിയാണ് കുമരകത്തെ പ്രധാന റോഡിലേക്ക് വീണ്ടും പ്രവേശിക്കുന്നത്. അതിനാലാണ് അട്ടിപ്പീടിക റോഡിൽ വീണ മരം വലിയ ഗതാഗതക്കുരുക്കിനിടയാക്കിയത്.

കൈപ്പുഴ: ഇന്നലെ വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലും കൈപ്പുഴയിൽ വ്യാപക നാശം. കൈപ്പുഴ കുരിശുപള്ളിക്ക് സമീപം കണ്ടത്തിൽ വീട്ടിലെ തേക്കുമരം കടപുഴകി വീണ് കല്ലറ-കൈതക്കനാൽ റോഡിൽ ഗതാഗതം തടസപ്പെട്ടു.

കോട്ടയത്തുനിന്നു ഫയർഫോഴ്സെത്തി മരം വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കൈപ്പുഴ പുളിങ്കാല ഭാഗത്തും കുടിലിൽ കവല ഭാഗത്തും വീടുകളുടെ മുകളിലേക്കു മരം വീണു.പ്രദേശത്ത് വ്യാപക നാശമാണ് ഇന്നലെ സംഭവിച്ചത്.