കോട്ടയം: ശക്തമായ കാറ്റിലും മഴയത്തും ചുങ്കത്ത് പാലത്തിനു സമീപം കൂറ്റന്‍ വാകമരം റോഡിലേക്ക് കടപുഴകി വീണു. കോട്ടയം ചുങ്കം മെഡിക്കല്‍ കോളജ് ബൈപാസില്‍ ചുങ്കം പാലത്തിനു സമീപം ഇന്നലെ രാവിലെ 6.45 ഓടെയായിരുന്നു സംഭവം. മരത്തിന്‍റെ ശിഖരങ്ങള്‍ പതിച്ച് സമീപത്തെ ചുങ്കം കോയിക്കല്‍ ജോണിന്‍റെ വീട് ഭാഗികമായി തകർന്നു.

രാവിലെ വീടിനു സമീപത്തെ കടയിലേക്ക് പോയി തിരികെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു സംഭവമെന്ന് ജോണ്‍ പറയുന്നു. ശബ്ദം കേട്ട് മുകളിലേക്ക് നോക്കുമ്പോള്‍ വീടിനോട് ചേര്‍ന്നുനിന്ന വാകമരം ഒടിഞ്ഞ് വീഴുന്നതാണ് കണ്ടത്. ചില്ലകളില്‍ ചിലത് ദേഹത്തേക്കും വീണു.

ഈ സമയം വീടിനുള്ളിൽ ഭാര്യ ലില്ലി മാത്രമാണുണ്ടായിരുന്നത്. പിന്നീട് അഗ്‌നിരക്ഷാസേന എത്തി മരച്ചില്ലകള്‍ മുറിച്ച് മാറ്റിയാണ് ഇവരെ പുറത്തിറക്കിയത്. ഇവര്‍ക്ക് മറ്റു പരിക്കുകളില്ല. വൈദ്യുതി കമ്പിയിലേക്ക് ചില്ലവീണ് ലൈനുകള്‍ കൂട്ടിമുട്ടി തീ കത്തി വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. മരം വീണതിനെത്തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതക്കുരുക്കുണ്ടായി. റോഡരികില്‍നിന്നിരുന്ന മരം റോഡിനു കുറുകെയാണ് വീണത്.

മരം വീഴുന്നതിന് അല്പം മുന്പ് പാലം കടന്ന ഓട്ടോറിക്ഷ സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് അപകടത്തില്‍നിന്ന് രക്ഷപ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഞായറാഴ്ച ആയതിനാലും പുലർച്ചെ റോഡിൽ തിരക്കില്ലാതിരുന്നതിനാലും വലിയ ദുരന്തം ഒഴിവായി. മെഡിക്കല്‍ കോളജിലേക്കുള്ള ആംബുലന്‍സുകളടക്കം പോകുന്ന റൂട്ടാണിത്.

വൈകുന്നേരത്തോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പ്രദേശത്തെ വൈദ്യുതി വിതരണവും വൈകിട്ടോടെ പുനഃസ്ഥാപിച്ചു. കോട്ടയം അഗ്‌നിരക്ഷാസേനയുടെ യും ഗാന്ധിനഗര്‍, കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ തൊഴിലാളികളെ ഉപയോഗിച്ച് ഒരു പകൽ മുഴുവന്‍ സമയമെടുത്താണ് മരം മുറിച്ചു നീക്കിയത്. ജെസിബി, ക്രെയിന്‍ എന്നിവയുടെ സഹായത്തോടെയാണ് കൂറ്റന്‍ മരത്തടികളും ശിഖരങ്ങളും പൂര്‍ണമായും വെട്ടിമാറ്റിയത്.