Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DeepikaNews

Thrissur

ൊകൊരട്ടി മേൽപ്പാല നിർമാണം ഇഴഞ്ഞുനീങ്ങുന്നു

കൊരട്ടി: കൊരട്ടിമുത്തിയുടെ തിരുനാളിന് ഇനി രണ്ടര മാസം മാത്രം ശേഷിക്കേ ദേശീയപാത വികസനത്തിന്‍റെ ഭാഗമായി കൊരട്ടി ജംഗ്ഷനിൽ നടക്കുന്ന മേൽപ്പാല നിർമാണം ഇഴഞ്ഞു നീങ്ങുകയാണ്. ഇതോടെ ഗതാഗതക്കുരുക്കിനെച്ചൊല്ലിയുള്ള നാട്ടുകാരുടെ ആശങ്കയും ശക്തമാകുകയാണ്. നാടിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് തീർഥാടകർ എത്തിച്ചേരുന്ന തിരുനാൾ ദിവസങ്ങൾക്ക് മുമ്പ് മൂന്നു സ്പാനുകളുടെയും നിർമാണം പൂർത്തിയാക്കാൻ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

മൂന്ന് സ്പാനുകളിലായി 65 മീറ്റർ വീതിയിലും അഞ്ചരമീറ്റർ ഉയരത്തിലുമാണ് മേൽപാലം നിർമിക്കുന്നത്. എന്നാൽ നിർമാണ സ്ഥലങ്ങളിൽ തൊഴിലാളികളുടെ കുറവും ജോലികളുടെ മെല്ലെപ്പോക്കും കാരണം പ്രവൃത്തികൾ കാര്യമായി മുന്നേറുന്നില്ലെന്നാണ് ആക്ഷേപം. മേൽപാലത്തിന്‍റെ ഇരുഭാഗങ്ങളിലേക്കുള്ള അപ്രോച്ച് റോഡുകൾക്കായുള്ള പ്രീകാസ്റ്റ് റിട്ടെയ്‌നിംഗ് കോൺക്രീറ്റ് ഭിത്തികളുടെ നിർമാണവും മന്ദഗതിയിലാണ്. മണ്ണ് നിറയ്ക്കുന്നതിനായി പ്രധാനപാതഅടച്ച് ഇരുവശങ്ങളിലൂടെയുള്ള സർവീസ് റോഡുകളിലൂടെയാണ് നിലവിൽ വാഹനഗതാഗതം ക്രമീകരിച്ചിരിക്കുന്നത്.

അഞ്ചര കിലോമീറ്റർ പരിധിക്കുള്ളിൽ മുരിങ്ങൂരിലും ചിറങ്ങരയിലും അടിപ്പാതകളും കൊരട്ടിയിൽ മേൽപ്പാലവുമാണ് ദേശീയപാത വികസന പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിരുന്നത്. മൂന്ന് സ്ഥലങ്ങളിലും ഒരേസമയം നിർമാണം ആരംഭിച്ചാൽ രൂക്ഷമായ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന ആശങ്കയെ തുടർന്ന് ആദ്യം മുരിങ്ങൂരിലും ചിറങ്ങരയിലും അടിപ്പാത നിർമാണവും കൊരട്ടിയിൽ ഡ്രെയിനേജ് നിർമാണവുമാണ് ആരംഭിച്ചത്.

നിലവിൽ മുരിങ്ങൂരിലെയും ചിറങ്ങരയിലെയും പ്രവൃത്തികൾ ഏറെക്കുറെ പൂർത്തിയായെങ്കിലും കൊരട്ടിയിലെ പ്രധാന നിർമാണം ഇപ്പോഴും പ്രതീക്ഷിച്ച വേഗത്തിലെത്തിയിട്ടില്ല.


പ്രധാനപാത പൊളിച്ചതോടെ കൊരട്ടി ജംഗ്ഷനിലെത്തുന്ന വാഹനങ്ങൾക്ക് യു - ടേൺ എടുക്കാൻ സർക്കാർ പ്രസിനും പോലീസ് സ്റ്റേഷൻ പരിസരത്തേക്കും പോകേണ്ടിവരുന്ന സ്ഥിതിയാണ്. വികസനപ്രവർത്തനങ്ങളുടെ ഭാഗമായി ചില ബുദ്ധിമുട്ടുകൾ സഹിക്കാൻ ജനങ്ങൾ തയ്യാറാണെങ്കിലും നിർമാണത്തിലെ ഉദാസീനതയും ദുരിതം ലഘൂകരിക്കാനുള്ള നടപടികളുടെ അഭാവവുമാണ് പ്രതിഷേധത്തിന് ഇടയാക്കുകയാണ്.
ഇതിനൊപ്പം സർവീസ് റോഡുകളുടെ ദുരവസ്ഥയും യാത്രക്കാരെ വലയ്ക്കുകയാണ്. കുണ്ടും കുഴിയും നിറഞ്ഞ റോഡുകളും തകർന്നുകിടക്കുന്ന ഡ്രെയിനേജ് സ്ലാബുകളും വാഹനഗതാഗതം ദുഷ്കരമാക്കുന്നുണ്ട്.

റെയിൽവേ മേൽപ്പാലം ഇറങ്ങി ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ അപകടകരമായ ചരിവ് ഒഴിവാക്കുക, സർവീസ് റോഡിലെ ഭീഷണിയായ വൈദ്യുത പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുക, ബസുകൾ ഒതുക്കി നിർത്താവുന്ന ഇടത്തേക്ക് ബസ് സ്റ്റോപ്പ് മാറ്റിസ്ഥാപിക്കുക, ജംഗ്ഷനിലെ വെളിച്ചക്കുറവിന് അടിയന്തര പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങളും നാട്ടുകാർ ഉന്നയിക്കുന്നുണ്ട്.

തിരുനാളിന് മുമ്പ് മൂന്നു സ്പാനുകളുടെയും നിർമാണം വേഗത്തിലാക്കി ഗതാഗതം സുഗമമാക്കാൻ ദേശീയപാത അഥോറിറ്റിയും കരാറുകാരും ജില്ലാ ഭരണകൂടവും സംയുക്ത ഇടപെടൽ നടത്തണമെന്ന ആവശ്യമാണ് നാട്ടുകാർ ഉയർത്തുന്നത്.

District News

ഭാരതീയ സംസ്‌കൃതിയുടെ നിലനില്‍പ്പ് വേദങ്ങളില്‍ അധിഷ്ഠിതം: ശങ്കര വിജയേന്ദ്ര സരസ്വതി ശങ്കരാചാര്യ സ്വാമി

ഇരിങ്ങാലക്കുട: ഭാരതീയ സംസ്‌കൃതിയുടെ നിലനില്‍പ്പ് വേദങ്ങളില്‍ അധിഷ്ഠിതമാണെന്നും കേരളീയ ശൈലിയിലുള്ള വേദാലാപനം ഏറെ ഉത്കര്‍ഷമാണെന്നും കാഞ്ചി കാമകോടി പീഠാധിപതി ശങ്കര വിജയേന്ദ്ര സരസ്വതി ശങ്കരാചാര്യ സ്വാമി അഭിപ്രായപ്പെട്ടു. കൂടല്‍മാണിക്യം ക്ഷേത്രത്തിന് സമീപം നിര്‍മിച്ച ശ്രീസംഗമേശവേദ മന്ദിരത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സ്വാമി. ജലാശയങ്ങളുടെ സംരക്ഷണത്തെപ്പറ്റി യജുര്‍വേദത്തില്‍ പ്രതിപാദിച്ചിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് മുന്‍കൈയെടുത്ത് ക്ഷേത്രക്കുളങ്ങള്‍ പരിരക്ഷിക്കണമെന്നും സ്വാമി അഭിപ്രായപ്പെട്ടു.

ന്ദിരത്തിലെ ശങ്കരമണ്ഡപത്തില്‍ ധര്‍മധ്വജസ്ഥാപനവും മഹാ പെരിയബ്ലോക്കും ശങ്കര വിജയേന്ദ്ര സരസ്വതി സ്വാമി ഉദ്ഘാടനം ചെയ്തു. ഇടനീര്‍ മഠം പീഠാധിപതി സച്ചിദാനന്ദ ഭാരതി, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഡിജിറ്റല്‍ ക്ലാസ്‌റൂം, ഐടി സയന്‍സ് ലാബുകള്‍ എന്നിവ മഹര്‍ഷി സന്ദീപനി രാഷ്ട്രീയ വേദവിദ്യാ പ്രതിഷ്ഠാന്‍ സെക്രട്ടറി വിരൂ പാക്ഷ ജഡിപാല്‍ നിര്‍വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍മാന്‍ എം.പി. ജാക്‌സണ്‍ സോക്കര്‍ ടര്‍ഫ് ഉദ്ഘാടനം ചെയ്തു. സഭായോഗത്തില്‍ പ്രസിഡന്‍റ് പാമ്പുമേയ്ക്കാട് ശ്രീധരന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. മഹര്‍ഷി സാന്ദീപനി രാഷ്ട്രീയ വേദവിദ്യാ പ്രതിഷ്ഠാന്‍ സെക്രട്ടറി പ്രഫ. വിരൂപാക്ഷ ജഡിപാല്‍, ജ്യോതിഷ പണ്ഡിതന്‍ ബി. പദ്മനാഭ ശര്‍മ, പാഠശാല സെക്രട്ടറി സജി നമ്പൂതിരിപ്പാട്, ട്രഷറര്‍ കാവനാട് കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു. വേദപഠനത്തോടൊപ്പം വിദ്യാര്‍ഥികളുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ഡിജിറ്റല്‍ ക്ലാസ് റൂം, ഐടി സയന്‍സ് ലാബുകള്‍, സോക്കര്‍ ടര്‍ഫ് എന്നിവയടങ്ങിയ അത്യാധുനിക സൗകര്യങ്ങളാണ് പുതിയ വേദമന്ദിരത്തിലുള്ളത്.

 

District News

ക്വിമിക 2കെ26 

ഇരിങ്ങാലക്കുട: സെന്‍റ് ജോസഫ്‌സ് കോളജ് രസതന്ത്ര വിഭാഗത്തിന്‍റെ വാര്‍ഷിക അസോസിയേഷനായ ‘ക്വിമിക 2കെ26' ന്‍റെ ഉദ്ഘാടനം അമേരിക്കയിലെ ഇല്ലിനോയിസ് വെസ്ലിയന്‍ സര്‍വകലാശാല രസതന്ത്ര വിഭാഗം പ്രഫസര്‍ റാം മോഹന്‍ നിര്‍വഹിച്ചു.
ഗ്രീന്‍ കെമിസ്ട്രിയുടെ തത്വങ്ങള്‍, വിഷരാസവസ്തുക്കളുടെ ആരോഗ്യ പരിസ്ഥിതി പ്രത്യാഘാതങ്ങള്‍, സുസ്ഥിര ജീവിതശൈലി രൂപപ്പെടുത്തുന്നതില്‍ ഗ്രീന്‍ കെമിസ്ട്രിയുടെ പ്രാധാന്യം എന്നിവ അദ്ദേഹം വിശദീകരിച്ചു.

കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. രസതന്ത്ര വിഭാഗം മേധാവി ഡോ. ബിബിത ജോസഫ് സ്വാഗതവും അസോസിയേഷന്‍ സെക്രട്ടറി കൃപ ഷെര്‍ലി നന്ദിയും രേഖപ്പെടുത്തി.

District News

അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎക്ക് സ്വീകരണം

കയ്പമംഗലം: കേരള കോൺഗ്രസ്‌ കയ്പമംഗലം സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ അഡ്വ. തോമസ് ഉണ്ണിയാടൻ എംഎൽഎക്ക് സ്വീകരണം നൽകി. മതിലകം പഞ്ചായത്ത് ഇവിജി ഹാളിൽ നടന്ന ചടങ്ങിൽ കേരള കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.ജെ.തോമസ് അധ്യക്ഷത വഹിച്ചു.

ഇ.ജെ.വത്സൻ മുഖ്യപ്രഭാഷണം നടത്തി. പി.എ. ഷൈജു, മണ്ഡലം പ്രസിഡന്‍റുമാരായ വി.ടി.സജീവൻ, വി.ഡി. ജോയ്, ആർ.രഘുനാഥൻ, അൻവർഷ, മനാഫ്, ഷുഹൈബ്, ജില്ലാ - സംസ്ഥാന നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

District News

ബ്രാന്‍ഡിംഗിലൂടെ ലാഭം കൊയ്യാം: മന്ത്രി ഒ.ജെ. ജനീഷ്

ഇരിങ്ങാലക്കുട: മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ ബ്രാന്‍ഡിംഗിലൂടെ കാര്‍ഷിക മേഖലയ്ക്ക് ലാഭം കൊയ്യാമെന്ന് മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു. ഉത്പന്നങ്ങള്‍ കൃത്യമായി എവിടെ, എങ്ങനെ വിപണനം ചെയ്യണമെന്നറിയാതെ വരുമ്പോഴാണ് കര്‍ഷകര്‍ക്ക് നഷ്ടം സംഭവിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടത്തിയ കാര്‍ഷിക ഭക്ഷ്യപ്രദര്‍ശന വിപണന മേള ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സല ബാബു അധ്യക്ഷത വഹിച്ചു. തൃശൂര്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ നിംബ ഫ്രാങ്കോ പദ്ധതി വിശദീകരിച്ചു. മേളയുടെ ഭാഗമായി കൂണ്‍ ഭക്ഷ്യമേള, സൗജന്യ മണ്ണു പരിശോധനാ ലാബ്, അഗ്രോ സര്‍വീസ് സെന്‍റര്‍, കാര്‍ഷിക ക്ലിനിക്ക് എന്നിവ ഒരുക്കിയിരുന്നു. ആലീസ് തോമസ്, സുലേഖ അബ്ദുള്ളക്കുട്ടി, കെ.പി. കണ്ണന്‍, കെ.എസ്. തമ്പി, സി.ബി. ഷക്കീല, കെ. ശ്രീകല, എം.കെ. സ്മിത എന്നിവര്‍ പ്രസംഗിച്ചു.

District News

തെരുവുവിളക്കുകൾ കത്തുന്നില്ല

വേലൂർ: ഗ്രാമപഞ്ചായത്തിൽ പ്രവർത്തനക്ഷമമല്ലാത്ത തെരുവുവിളക്കുകൾ മാറ്റിസ്ഥാപിക്കാൻ പ്രതിപക്ഷ മെംബർമാർ സെക്രട്ടറിയോട് ആവശ്യപ്പെട്ടു. പഞ്ചായത്തിൽ തെരുവുനായക്കളുടേയും ഇഴജന്തുക്കളുടെയും ശല്യം രൂക്ഷമാണ്. തെരുവുവിളക്കുകൾ കത്താത്തതുമൂലം രാത്രികാലത്ത് ആളുകൾക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
എൽഡിഎഫ് മെംബർമാരായ ജമീല രാജീവ്, കെ.വി. അഷ്‌ന, ബിന്ദു നന്ദനൻ, കെ.ജി. ശ്രീമതി, ഷൈനി ജിബിൻ, ശുഭ അനിൽകുമാർ, ഗീത ബാലകൃഷ്ണൻ എന്നിവരാണ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതിനൽകിയത്.

District News

സേവനങ്ങൾ നൽകുന്നതിൽ കാലതാമസമെന്ന് ആക്ഷേപം

എരുമപ്പെട്ടി: വെള്ളറക്കാട് പ്രവർത്തിക്കുന്ന കടങ്ങോട് - ചിറമനേങ്ങാട് ഗ്രൂപ്പ് വില്ലേജ് ഓഫീസിൽ സേവനങ്ങൾ നൽകുന്നതിലുള്ള കാലതാമസം ഒഴിവാക്കണമെന്ന് ഇടം സാംസ്കാരികവേദി ആവശ്യപ്പെട്ടു.

വിവിധ സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ ആഴ്ചകളോളം കാത്തിരിക്കേണ്ട അവസ്ഥയാണുള്ളതെന്നും ഗുണഭോക്താക്കൾ ദിവസങ്ങളോളം വില്ലേജ് ഓഫീസ് കയറിയിറങ്ങേണ്ട സാഹചര്യമാണെന്നും പരാതിയുണ്ട്. കാണാനെത്തുന്ന സാധാരണക്കാർക്ക് മുന്നിൽ ഓഫീസർ മുറിയുടെ വാതിൽ അടച്ചിടുന്നതായും ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് ഇടം സാംസ്കാരിക വേദി പ്രവർത്തകർ വില്ലേജ് ഓഫീസിലെത്തി ഓഫീസറുമായി സംസാരിച്ചത്.

എന്നാൽ ആരോപണങ്ങളും പരാതികളും അടിസ്ഥാനരഹിതമാണെന്ന് വില്ലേജ് ഓഫീസർ പറഞ്ഞു. മൂന്ന് വില്ലേജുകളുടെ പ്രവർത്തനം ഒറ്റ ഓഫീസിൽ നടക്കുന്നതിനാൽ ജോലിഭാരം കൂടുതലാണെന്നും അതേസമയം സേവനങ്ങൾ നൽകുന്നതിൽ കാലതാമസം വരുത്താറില്ലെന്നും ഓഫീസർ അറിയിച്ചു. ഭക്ഷണം കഴിക്കുന്ന സമയത്താണ് മുറിയുടെ വാതിൽ അടച്ചിട്ടതെന്നും വില്ലേജ് ഓഫീസിലെത്തി സാധാരണക്കാരെ ചൂഷണംചെയ്യുന്ന ഏജന്‍റുുമാരെ തടഞ്ഞതാണ് ഇത്തരം ആരോപണങ്ങൾക്ക് പിറകിലൊന്നും വില്ലേജ് ഓഫീസർ പറഞ്ഞു.

അതേസമയം ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന തരത്തിൽ പ്രവർത്തിച്ചാൽ അതിനെതിരേ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ച ഇടം സാംസ്കാരിക വേദി പ്രവർത്തകർ ഗ്രൂപ്പ് വില്ലേജിന്‍റെ റീ സർവേ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് വില്ലേജ് ഓഫീസറോട് ആവശ്യപ്പെട്ടു. ഇടം പ്രസിഡന്‍റ് കെ.ആർ. രാധിക, സെക്രട്ടറി അക്ബർ അലി, എൻ.എസ്. സത്യൻ,കെ.എ ഫരീദലി, ഷൗക്കത്ത് കടങ്ങോട്, നാസിമ സക്കീർ, അനീഷ്, വിജയൻ എന്നിവരാണ് സന്ദർശിച്ചത്.

District News

മെറിറ്റ് അവാർഡ് 2026

പഴയന്നൂർ: ഉമ്മൻ ചാണ്ടി വെൽഫയർ ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ പഴയന്നൂർ പഞ്ചായത്തിലെ എസ്എസ്എൽസിക്കും പ്ലസ് ടുവിനും ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികൾക്കും പഞ്ചായത്തിലെ കലാകായിക പ്രതിഭകൾക്കും മെറിറ്റ് അവാർഡ് 2026 വിതരണം നടന്നു. മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് ടി. നിർമല അധ്യക്ഷതവഹിച്ചു. ഡോ. മറിയം ഉമ്മൻ ഉദ്ഘാടനവും അവാർഡ് വിതരണവുംനടത്തി. സുനിൽകുമാർ അമ്പാടി, പി.ഐ. ഷാനവാസ്, പി.കെ. മുരളീധരൻ, ശിവൻ വീട്ടിക്കുന്ന്, ശ്രീകുമാർ എളനാട് എന്നിവർ പ്രസംഗിച്ചു.

District News

അതിരൂപത ദേവാലയ ശുശ്രൂഷികളുടെ വാർഷിക ധ്യാനം

കുറുമാൽ: തൃശൂർ അതിരൂപത ദേവാലയ ശുശ്രൂഷികളുടെ വാർഷിക ധ്യാനത്തിന് തുടക്കമായി. കുറുമാൽ ഗാഗുൽത്താ ധ്യാനകേന്ദ്രത്തിൽ ആരംഭിച്ച ധ്യാനം 23ന് സമാപിക്കും. തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ഉദ്ഘാടനം നിർവഹിച്ചു.
തൃശൂർ അതിരൂപത ദേവാലയ ശുശ്രൂഷികളുടെയും കെഎൽഎം സംഘടനയുടെയും ഡയറക്ടർ ഫാ. പോൾ മാളിയമ്മാവ് അധ്യക്ഷതവഹിച്ചു. സംഘടനാ പ്രസിഡന്‍റ് ജിൽസൺ പേരകം, തോമസ് എൻ.എൽ. പറപ്പൂർ, ജോയ് പാത്രമംഗലം എന്നിവർ നേതൃത്വംനൽകി. ഫാ. പ്രിൻസ് അഗസ്റ്റിനാണ് ധ്യാനം നയിക്കുന്നത്.

District News

കെഎൽഎം ഫൊറോന സംഗമം നടന്നു

ഒല്ലൂർ: കെഎൽഎം ഒല്ലൂർ ഫൊറോന സംഗമം മരത്താക്കര മേരി ഇമാക്കുലേറ്റ് പള്ളിയിൽ നടന്നു.

കെഎൽഎം തൃശൂർ അതിരൂപത ഡയറക്ടർ ഫാ. പോൾ മാളിയമ്മാവ് ഉദ്ഘാടനംചെയ്തു. സി.സി. ജോസ് അധ്യക്ഷതവഹിച്ചു. കെഎൽഎം തൃശൂർ അതിരൂപത പ്രസിഡന്‍റ് മോളി ബാബു, ഫൊറോന ഡയറക്ടർ ഫാ. റാഫി തട്ടിൽ, യൂണിറ്റ് ഡയറക്ടർ ഫാ. ജോസഫ് മുരിങ്ങാത്തേരി, മേഖല സെക്രട്ടറി ലിബി വർഗീസ്, ട്രസ്റ്റി ബൈജു പെരിഞ്ചേരി, ഏകോപനസമിതി പ്രസിഡന്‍റ് അലോഷ്യസ് കുറ്റിക്കാടൻ തുടങ്ങിയവർ പങ്കെടുത്തു.

District News

കെസിവൈഎം ഫുട്ബോൾ ടൂർണമെന്‍റ്‌

തൃശൂർ: അതിരൂപത കെസിവൈഎമ്മിന്‍റെ നേതൃത്വത്തിൽ ഫുട്ബോൾ ടൂർണമെന്‍റ് നടത്തി. അതിരൂപത വൈസ് ചാൻസലർ ഫാ. ഷിജോ ചിരിയങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു.
അതിരൂപത കെഎൽഎം ഡയറക്ടർ ഫാ. പോൾ മാളിയമ്മാവ്, കെസിവൈഎം അതിരൂപത ഡയറക്ടർ ഫാ. അജിത്ത് കൊള്ളന്നൂർ, അസി. ഡയറക്ടർ ഫാ. അനു ചാലിൽ, കത്തോലിക്ക കോണ്‍ഗ്രസ്പ്രസിഡന്‍റ് ഡോ. ജോബി കാക്കശേരി, ട്രഷറർ റോണി അഗസ്റ്റിൻ, തൃശൂർ കോർപറേഷൻ കൗണ്‍സിലർ മേഫി ഡെൽസണ്‍, കൈപ്പറന്പ് പഞ്ചായത്ത് മെംബർ പ്രിൻസി പ്രിൻസ്, വടക്കാഞ്ചേരി ഫൊറോന പ്രസിഡന്‍റ് എഡ്‌വിൻ തൈക്കാടൻ, ലൂർദ് കത്തീഡ്രൽ പ്രസിഡന്‍റ് സനു അജി, വൈസ് പ്രസിഡന്‍റ് മാക്സ്ണ്‍ വർഗീസ്, കെസിവൈഎം അതിരൂപത പ്രസിഡന്‍റ് ഷിനോ സൈമണ്‍, ജനറൽ. സെക്രട്ടറി എം.ജെ. അസിൻ, ടൂർണമെന്‍റ് കണ്‍വീനർ ഗോഡ്‌വിൻ കാവിൽ, വൈസ് പ്രസിഡന്‍റുമാരായ ഡെന്ന ജോസഫ്, ജോയൽ ജോഷി, സെക്രട്ടറി ഗോഡ്‌വിൻ ആന്‍റോ, സെനറ്റ് അംഗങ്ങളായ ലിംസണ്‍ പിയൂസ് വടക്കൻ, ആൽഫി മനോജ് എന്നിവർ പങ്കെടുത്തു.

വാശിയേറിയ മത്സരത്തിൽ സ്റ്റാർ മണലൂർ ജേതാക്കളായി. ഇഎഫ്കെ കൊട്ടേക്കാട് രണ്ടാമതെത്തി.

District News

അക്കാദമിക് മികവിനോടൊപ്പം മൂല്യങ്ങളും സൂക്ഷിക്കണം: രാജൻ ജെ. പല്ലൻ

തൃശൂർ: വിദ്യാർഥികൾ അക്കാദമിക് മികവിനോടൊപ്പം മൂല്യങ്ങളും സൂക്ഷിച്ച് മാതൃകയാകണമെന്ന് രാജൻ ജെ.പല്ലൻ എംഎൽഎ.

ജില്ലാ പോലീസ് സഹകരണ സംഘത്തിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിദ്യാഭ്യാസ ‌‌സ്പോർട്സ് അവാർഡ് വിതരണവും സർവീസിൽനിന്ന് വിരമിച്ച അംഗങ്ങൾക്ക് വേണ്ടിയുള്ള ആദരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീമുദ്ദീൻ, സഹകരണ ജോയിന്‍റ് രജിസ്ട്രാർ പി. രാമചന്ദ്രൻ, ഡെപ്യൂട്ടി കമാൻഡന്‍റ് എം.സി. ചന്ദ്രശേഖരൻ , കെഎസ്പിപിഡബ്ല്യുഎ ജില്ലാ പ്രസിഡന്‍റ് എം. സുകുമാരൻ, റിട്ടയേഡ് അഡീ. എസ്പി വി.കെ. രാജു എന്നിവർ പങ്കെടുത്തു.
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ സംഘം മെന്പർമാരുടെ മക്കൾക്കും സ്പോർട്സിൽ മികച്ച നേട്ടം കൈവരിച്ച സംഘം മെന്പർമാർക്കും കാഷ് അവാർഡും ഫലകവും നൽകി.

സംഘം വൈസ് പ്രസിഡന്‍റ് പി. രാജു അധ്യക്ഷത വഹിച്ചു. ബോർഡ് മെന്പർമാരായ കെ.ഒ. വിൽസണ്‍, പി.കെ. ജോസ്, എം.വി. അനിലൻ, കെ.എ. യൂസഫ്, ഇ.ജെ. പ്രിയ, പി.ഐ. മൻസൂർ, കെ.ജെ. ജോർജ് വർഗീസ്, സി.ജി. ദിനി, ഷിബു ജോർജ്്, അനീഷ്. സ്മിത, എം.എസ്. ഷീന എന്നിവർ പങ്കെടുത്തു.

 

District News

ടോക്സികോണ്‍ 2026: ജൂബിലിയിലെ ഡോക്ടർക്ക് ഒന്നാംസ്ഥാനം

തൃശൂർ: ടോക്സികോണ്‍ 2026 രാജ്യാന്തര സമ്മേളനത്തിൽ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രസവ-സ്ത്രീരോഗ വിഭാഗത്തിലെ ഡോ. ഭാഗ്യശ്രീക്ക് ഗവേഷണ പ്രബന്ധത്തിന് ഒന്നാം സമ്മാനം. ഗർഭകാല പ്രമേഹമുള്ള സ്ത്രീകളിൽ സെറം ഫ്രക്ടോസാമിനും എച്ച്ബിഎ1സി യും നവജാതശിശുക്കളുടെ ആരോഗ്യഫലങ്ങളുമായി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്നതിനെ ആസ്പദമാക്കിയുള്ളതാണു ഗവേഷണം. ഭാഗ്യശ്രീയുടെ നേട്ടത്തിൽ ജൂബിലി മിഷൻ മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുര്യൻ അഭിനന്ദനം അറിയിച്ചു.

District News

കത്തോലിക്ക കോണ്‍ഗ്രസ് നേതൃയോഗം

തൃശൂർ: അതിരൂപത കത്തോലിക്ക കോണ്‍ഗ്രസ് നേതൃയോഗം ആർച്ച്ബിഷപ്സ് ഹൗസിൽ ചേർന്നു. അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. പൗരോഹിത്യ സുവർണ ജൂബിലി ആഘോഷിക്കുന്ന മാർ ആൻഡ്രൂസ് താഴത്തിന്‍റെയും പൗരോഹിത്യ രജത ജൂബിലി ആഘോഷിക്കുന്ന ഡയറക്ടർ ഫാ.ഡോ. ഫ്രാൻസിസ് പള്ളിക്കുന്നത്തിന്‍റെയും ജൂബിലി ആഘോഷിച്ചു.

ഷെവലിയർ അഡ്വ. ബിജു കുണ്ടുകുളം, ഷെവലിയർ പ്രഫ. കെ.എം. ഫ്രാൻസിസ്, ദാമ ഡോ. മേരി റജീന, കേരള മുന്നോക്ക കമ്മീഷൻ അംഗം സെബാസ്റ്റ്യൻ ചൂണ്ടൽ, വനിതാ ഫോറം ഗ്ലോബൽ കോ-ഓർഡിനേറ്റർ ലീല വർഗീസ് എന്നിവരെ ആദരിച്ചു.
പ്രസിഡന്‍റ് ഡോ. ജോബി തോമസ് കാക്കശേരി, ഡയറക്ടർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്ത്, അസി. ഡയറക്ടർ ഫാ. അനു ചാലിൽ, ജനറൽ സെക്രട്ടറി കെ.സി ഡേവിസ്, ട്രഷറർ റോണി അഗസ്റ്റ്യൻ, അതിരൂപത ഭാരവാഹികളായ അഡ്വ. ബൈജു ജോസഫ്, ആന്‍റോ തൊറയൻ, മേഴ്സി ജോയ് എന്നിവർ പങ്കെടുത്തു.

District News

തൃശൂരിനു നെഞ്ചിടിപ്പായി ഡെങ്കിപ്പനി

തൃശൂർ: മഴയും വെയിലും മാറിമറിയുന്ന പ്രതികൂല കാലാവസ്ഥയ്ക്കിടെ ജില്ലയിൽ പകർച്ചവ്യാധി വ്യാപനം വർധിക്കുന്നു. കൊതുകുകടിയിലൂടെ പടരുന്ന ഡെങ്കിപ്പനി ബാധിച്ച് ജില്ലയിൽ മരണം റിപ്പോർട്ട് ചെയ്തത് ആരോഗ്യവകുപ്പും പൊതുജനങ്ങളും ഗൗരവത്തോടെയാണ് കാണുന്നത്. കഴിഞ്ഞ ഒന്പതു ദിവസത്തെ ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 243 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സതേടിയത്. ഇതിൽ 93 പേർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. രോഗവ്യാപനം തടയുന്നതിനായി കൊതുകുനശീകരണ പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തരുതെന്ന നിർദേശമാണ് ആരോഗ്യവകുപ്പ് നൽകുന്നത്.

ഡെങ്കി ഭീതിയിൽ കോർപറേഷൻ


ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ ഉയരുന്നതായാണ് കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ 10, 16 തീയതികളിലാണ് ജില്ലയിൽ കൂടുതൽപേർ ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സ തേടിയത് (30 പേർ വീതം). കൂടുതൽ പേർക്ക് ഡെങ്കി സ്ഥിരീകരിച്ചത് 11നും (18 പേർ) 14 നും (19 പേർ) ആണ്. കോർപറേഷൻ പരിധിയിലാണ് ഡെങ്കിപ്പനി ബാധിതർ കൂടുതലുള്ളത്. ഇവിടെ മാത്രം ഇതുവരെ 48 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

പനിബാധിതർ 7400 കടന്നു

ഡെങ്കിപ്പനിയുടെ ഭീഷണിക്കൊപ്പം ജില്ലയിലെ ആകെ പനി ബാധിതരുടെ എണ്ണവും കുതിച്ചുയരുകയാണ്. ഒന്പതു ദിവസത്തിനിടെ 7,487 പേരാണ് പനിബാധിച്ച് ആശുപത്രികളിൽ ചികിത്സതേടിയത്. ഇതിൽ കഴിഞ്ഞ 14നാണ് പനിബാധിതരുടെ എണ്ണം കൊടുമുടി കയറിയത്. അന്നുമാത്രം 1,048 പേർക്കാണ് പനി റിപ്പോർട്ട് ചെയ്തത്. രോഗബാധിതരിൽ 62 പേരെ മാത്രമേ നിലവിൽ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്യേണ്ടി വന്നിട്ടുള്ളൂ എന്നതു മാത്രമാണ് ഏക ആശ്വാസം.

എലിപ്പനിയും മലേറിയയും തിരിച്ചെത്തി

ഡെങ്കിപ്പനിക്കു പുറമേ മറ്റു പകർച്ചവ്യാധികളും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ജില്ലയിൽ 61 പേർക്കാണ് ഇൻഫ്ലുവൻസ സ്ഥിരീകരിച്ചത്. എലിപ്പനി ലക്ഷണങ്ങളോടെ മൂന്നു പേർ ചികിത്സ തേടിയതിൽ രണ്ടുപേർക്ക് രോഗം സ്ഥിരീകരിച്ചു. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നവർ ഡോക്സിസൈക്ലിൻ പ്രതിരോധ ഗുളികകൾ കഴിക്കണമെന്ന് നിർദേശമുണ്ട്. കൊടകര, അവണൂർ, കൊരട്ടി, കാട്ടകാമ്പാൽ എന്നീ പ്രദേശങ്ങളിലാണ് മലേറിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഈ മേഖലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.

ജാഗ്രത പ്രധാനം

ഇടവിട്ട് പെയ്യുന്ന മഴയും തുടർന്നുണ്ടാകുന്ന വെയിലും ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകാൻ ഏറ്റവും അനുയോജ്യമായ അന്തരീക്ഷമാണ് ഒരുക്കുന്നത്. വീട്ടുപറമ്പുകളിലോ, ചിരട്ടകളിലോ, ടെറസിലോ, ചെടിച്ചട്ടികളിലോ അല്പം വെള്ളംപോലും കെട്ടിക്കിടക്കാൻ അനുവദിക്കരുത്. പനിയോടൊപ്പം കടുത്ത തലവേദന, പേശി വേദന, ശരീരത്തിൽ ചുവന്ന പാടുകൾ എന്നിവ കണ്ടാൽ സ്വയംചികിത്സ ഒഴിവാക്കി ഉടനടി ഡോക്ടറെ കാണണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ കർശന നിർദേശം നൽകി.

 

District News

ലോട്ടറി ടിക്കറ്റ് എടുക്കുന്നതു ജീവകാരുണ്യ പ്രവർത്തനത്തിനു തുല്യം: രാജൻ ജെ. പല്ലൻ

തൃശൂർ: ഭാഗ്യാന്വേഷണത്തിനപ്പുറം ലോട്ടറി ടിക്കറ്റ് എടുക്കുന്നതിലൂടെ ജീവകാരുണ്യപ്രവർത്തനത്തിനുകൂടി നാം പങ്കാളിയാകുകയാണെന്ന് രാജൻ ജെ. പല്ലൻ എംഎൽഎ പറഞ്ഞു.

ടിക്കറ്റ് നിരക്കിൽ വർധനവ് വരുത്താതെതന്നെ ഒന്നാം സമ്മാനത്തുക ഉയർത്തിയ സംസ്ഥാന സർക്കാരിന്‍റെ നടപടി സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ തിരുവോണം ബംപർ ഭാഗ്യക്കുറി 2026 (ബിആർ111) ടിക്കറ്റുകളുടെ ജില്ലാതല വിതരണോദ്ഘാടനവും പ്രകാശനവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 30 കോടി രൂപയാണ് ഇത്തവണത്തെ ഒന്നാം സമ്മാനത്തുക. 
കളക്ടറേറ്റിലെ അനക്സ് ഹാളിൽ നടന്ന ചടങ്ങിൽ മേയർ ഡോ. നിജി ജസ്റ്റിൻ അധ്യക്ഷയായി. ആദ്യ ടിക്കറ്റ് വിൽപന ലോട്ടറി ഏജന്‍റ് എ.ആർ. ലക്ഷ്മണന് നൽകി മേയർ നിർവഹിച്ചു. 

ഓണം ബംപർ ടിക്കറ്റ് വില 500 രൂപയാണ്. ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് സെപ്റ്റംബർ 26ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കും. 

ജില്ലാ ഭാഗ്യക്കുറി ഓഫീസർ സിനി പി. ഇലഞ്ഞിക്കൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ. ഉണ്ണിക്കൃഷ്ണൻ, അസിസ്റ്റന്‍റ് ജില്ലാ ഭാഗ്യക്കുറി ഓഫീസർ പി.എം. സ്മിത, ലോ ട്ടറി ഏജന്‍റ് പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിച്ചു.

District News

കരട് വോട്ടർ പട്ടിക ഇന്ന്

തൃശൂർ: തദ്ദേശ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിനുള്ള കരടു വോട്ടർ പട്ടിക ഇന്നു പ്രസിദ്ധീകരിക്കും. അതാത് പഞ്ചായത്ത്, നഗരസഭ, ബ്ലോക്ക് ആസ്ഥാനങ്ങൾ, വില്ലേജ്, താലൂക്ക് ഓഫീസുകൾ എന്നിവിടങ്ങളിലാണു പട്ടിക പ്രസിദ്ധീകരിക്കുക.
കൗണ്‍സിലർമാരുടെയും അംഗങ്ങളുടെയും ആകസ്മിക ഒഴിവുകൾ നികത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് വോട്ടർ പട്ടിക പുതുക്കുന്നത്. 2026 ജനുവരി ഒന്നിനോ അതിന് മുൻപോ 18 വയസ് തികഞ്ഞവർക്കു പേരു ചേർക്കാം.

വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് തളി (വാർഡ് 13), വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് എടത്തിരിഞ്ഞി (വാർഡ് 01), തളിക്കുളം ഗ്രാമപഞ്ചായത്ത് ആര്യംപാടം (വാർഡ് 13), ചേലക്കര പഞ്ചായത്ത് കറുമല കിഴക്കുമുറി (വാർഡ് 16), ചാലക്കുടി നഗരസഭയിലെ മുനിസിപ്പൽ ഓഫീസ് (വാർഡ് 24) എന്നിവിടങ്ങളിലാണു പുതുക്കുന്നത്. വടക്കാഞ്ചേരി ബ്ലോക്കിൽ വരവൂർ പഞ്ചായത്തിലെ 12, 13, 14, 15, 16 വാർഡുകളും എരുമപ്പെട്ടി പഞ്ചായത്തിലെ മൂന്നാം വാർഡും പുതുക്കലിൽ ഉൾപ്പെടും. വെള്ളാങ്കല്ലൂർ ബ്ലോക്കിൽ പടിയൂർ പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, 13,14,15 എന്നീ വാർഡുകളിലെ പട്ടികയാണ് പുതുക്കുക.

കരട് പട്ടികയിൽ പുതിയ അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് അഞ്ച് ആണ്. അന്തിമ വോട്ടർ പട്ടിക ഓഗസ്റ്റ് 19ന് പ്രസിദ്ധീകരിക്കും.
പോളിംഗ് സ്റ്റേഷനുകളിലോ വോട്ടെണ്ണൽ കേന്ദ്രങ്ങളിലോ മാറ്റം ആവശ്യമുണ്ടെങ്കിൽ രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിച്ച് വരണാധികാരികളുടെ ശിപാർശ സഹിതം ഓഗസ്റ്റ് 16ന് മുന്പ് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് അപേക്ഷ
നൽകണം.

District News

ശോചനീയാവസ്ഥയിൽ അങ്കണവാടി കെട്ടിടം, നടപടിയില്ലാതെ അധികൃതർ

തൃശൂർ: മേൽക്കൂര ചോർന്നൊലിച്ച് അപകടാവസ്ഥയിലായി ട്ടും വെളിയന്നൂരിലെ അങ്കണവാടി കെട്ടിടം മാറ്റാൻ നടപടിയെടുക്കാതെ അധികൃതർ. മഴ ശക്തമായതോടെ ജില്ലയിൽ മതിലുകളും കെട്ടിടങ്ങളും നിലംപൊത്തുന്ന സാഹചര്യത്തിലാണ് നാലു കുഞ്ഞുങ്ങളുടെയും ജീവനക്കാരുടെയും ജീവൻ പ ന്താടി കോർപറേഷൻ അനാസ്ഥ കാണിക്കുന്നത്. വെളിയന്നൂരിലെ നന്പർ 101 ദേവമാത അങ്കണവാടിയാണ് ശക്തമായ മഴ പെയ്താൽ നിലംപൊത്തുമെന്ന അവസ്ഥയിലും പ്രവർത്തിക്കുന്നത്.

അങ്കണവാടി കെട്ടിടത്തിന്‍റെ ശോചനീയാവസ്ഥ മുന്നിൽകണ്ട് സുരക്ഷിതമായ കെട്ടിടത്തിലേക്കു പ്രവർത്തനം മാറ്റാനുള്ള നെട്ടോട്ടത്തിലാണു ജീവനക്കാർ. എന്നാൽ തൃശൂർ ശക്തൻ സ്റ്റാൻഡിനോടു ചേർന്നുള്ള ഭാഗമായതിനാൽ ഒരു ചെറിയ മുറിക്കുപോലും പതിനായിരത്തോളം രൂപയാണു വാടക ചോദിക്കുന്നത്. ഇതു മുടക്കാൻ നിവൃത്തിയില്ലാത്തതിനാൽ ബലക്ഷയം സംഭവിച്ചുതുടങ്ങിയ ഭിത്തികളും ചോർന്നൊലിക്കുന്ന മേൽക്കൂരയുമുള്ള ഈ കെട്ടിടത്തിൽ തന്നെ പ്രവർത്തനം തുടരുകയാണ്. ചോർച്ച തട യാൻ മേൽക്കൂരയിൽ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടിയ നിലയിലാണ് ഇപ്പോൾ.

4500 രൂപയാണ് നിലവിലെ കെട്ടിടത്തിന്‍റെ വാടക. അതുതന്നെ ബുദ്ധിമുട്ടിയാണു കണ്ടെത്തുന്നതെന്നു ജീവനക്കാർ പറയുന്നു. നിലവിൽ നാലു കുട്ടികൾ മാത്രമാണ് ഇവിടെ എത്തുന്നത്. വെളിയന്നൂർ ആശാരിക്കുന്ന്, ഫയർ ക്വാർട്ടേഴ്സ്, പോലീസ് ക്വാർട്ടേഴ്സ് എന്നീ ഭാഗങ്ങളിൽനിന്നുള്ള കുട്ടികളാണിത്. ഒട്ടേറെ കുട്ടികൾ അങ്കണവാടിയിൽ ചേരാനെത്തിയെങ്കിലും കെട്ടിടത്തിന്‍റെ അപകടസ്ഥിതി കണ്ട് മടങ്ങുകയായിരുന്നു.

കോർപഷേൻ എഇഒയും ഡിവിഷൻ കൗണ്‍സിലർ വിൻഷി അരുണ്‍കുമാറും അങ്കണവാടി സന്ദർശിച്ച് സാഹചര്യം വിലയിരുത്തിയിരുന്നു. ഇക്കൊല്ലത്തേക്കു മാത്രമാണു കെട്ടിടത്തിനു ഫിറ്റ്നസ് നൽകിയിരിക്കുന്നത്. അടുത്തവർഷം അങ്കണവാടി ഇവിടെ തുടരാൻ അനുവദിക്കില്ലെന്ന് അറിയിച്ചതായി ജീവനക്കാർ പറയുന്നു.
അങ്കണവാടിക്കുവേണ്ടി കെ ട്ടിടമോ സ്പോണ്‍സർഷിപ്പോ ലഭ്യമാക്കാൻ സാഹചര്യമുണ്ടോ യെന്ന് അന്വേഷിക്കാമെന്നു കോർപറേഷൻ അധികൃതർ അറിയിച്ചിട്ടുണ്ട്. അധികൃതരും സുമനസുകളും കനിഞ്ഞില്ലെങ്കിൽ വർഷങ്ങളായി വിവിധ കെട്ടിടങ്ങളിൽ മാറിമാറി പ്രവർത്തിച്ചുവരുന്ന അങ്കണവാടി എന്നേക്കുമായി പ്രവർത്തനം അവസാനിപ്പിക്കേണ്ടിവരുമെന്നാണു ജീവനക്കാരുടെ ആശങ്ക.

District News

ബൈക്ക് അപകടങ്ങളിൽ ആറുപേർക്കു പരിക്ക്

കൈപ്പറമ്പ്: വേലൂർ ഗ്രൗണ്ടിനുസമീപം ബൈക്ക് ഇടിച്ച് പരിക്കേറ്റ കാൽനട യാത്രികൻ വേലൂർ സ്വദേശി കുന്നത്ത് വീട്ടിൽ വേലു എഴുത്തച്ഛൻ മകൻ രാജചന്ദ്രൻ(70), ബൈക്ക് യാത്രികൻ വേലൂർ നടുവിലങ്ങാടി സ്വദേശി കുട്ടംക്കുളം വീട്ടിൽ ബാബു മകൻ അഖിൽ(32) എന്നിവരെ ആക്ട്സ് പ്രവർത്തകർ അമല മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അടാട്ട് - ചിറ്റിലപ്പിള്ളി റോഡിൽ ബൈക്ക് തെന്നിവീണ് പരിക്കേറ്റ എടക്കളത്തൂർ പൊന്നോർ സ്വദേശിയായ പൊള്ളാച്ചി വീട്ടിൽ മനുകൃഷ്‌ണൻ, കേച്ചേരി ആളൂർ പൊൻമല ശിവക്ഷേത്രത്തിനുസമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികൻ മരത്താക്കര പുഴമ്പള്ളം സ്വദേശി ചൂരക്കാടൻ വീട്ടിൽ മാണിക്കുട്ടി മകൻ സത്യൻ(55), സ്കൂട്ടർ യാത്രികരായ മറ്റം കണ്ടിയൂർ സ്വദേശികളായ അറങ്ങാട്ടിൽ വീട്ടിൽ ആനന്ദൻ മകൻ അനീഷ്(41), കപ്ലയങ്ങാട്ടിൽ വീട്ടിൽ അയ്യപ്പൻ മകൻ സുനി(48) എന്നിവരെയും ആക്ട്സ് പ്രവർത്തകർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

District News

എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിൽ

തൃശൂർ: ലോകകപ്പ് ഫൈനൽ ദിനത്തിൽ എക്സൈസ് സ്പെഷൽ സ്ക്വാഡിന്‍റെ ഓപ്പറേഷൻ തണ്ടർ പരിശോധനയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിലായി. മുള്ളൂർക്കരയിലെ കണ്ണംപാറ എസ്എൻ നഗർ പറക്കുന്നത്ത് വീട്ടിൽ പി.എസ്. സുനിൽ (31), കുറക്കാട്ടിൽ വീട്ടിൽ ജിഷ്ണു (26) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി പത്തരയോടെ ഒന്നാംപ്രതി സുനിലിന്‍റെ വീടിന്‍റെ പിൻവശത്തു നിന്നാണ് സെപ്ഷൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ എൻ. സുദർശനകുമാറും പാർട്ടിയും ചേർന്ന് ഇവരെ അറസ്റ്റ് ചെയ്തത്. 2.621 ഗ്രാം എംഡിഎംഎയും പ്രതിയുടെ എൻഫീൽഡ് ബുള്ളറ്റും പിടിച്ചെടുത്തു.

എംഡിഎംഎ തൂക്കംനോക്കുന്നതിനായി ഉപയോഗിച്ചിരുന്ന രണ്ട് ഇലക്ട്രോണിക് ത്രാസും സുനിലിന്‍റെ വീട്ടിൽനിന്നു കണ്ടെടുത്തു. എംഡിഎംഎ നിറയ്ക്കാനുള്ള 500 സിപ്ലോക് കവറും കണ്ടെടുത്തിട്ടുണ്ട്. പ്രതികളുടെ ഗൂഗിൾപേ വഴി വലിയ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് എക്സൈസ് പറയുന്നു. ബാങ്ക് വിവരങ്ങളും പരിശോധിക്കും. ലോകകപ്പ് ഫൈനൽ ദിനത്തിൽ ആവശ്യക്കാരുടെ നിരവധി ഫോണ്‍ കോളുകളാണ് പ്രതികളെ തേടി എത്തിയത്. വിളിച്ചവരെ എക്സൈസ് നിരീക്ഷിച്ചു വരികയാണ്.

അസി. എക്സൈസ് ഇൻസ് പെക്ടർമാരായ കെ.എം. സജീവ്, ടി.കെ. കണ്ണൻ, പ്രിവന്‍റീവ് ഓഫിസർമാരായ ടി.ജെ. രൻജിത്ത്, കെ. ലത്തീഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ സി.ജെ. റിജോ, ജെ.ഒ. ജെറിൻ, വി. തൗഫിക്, വനിത സിവിൽ എക്സൈസ് ഓഫീസർ കെ. അമിത എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

District News

സിഎൻജി ഗ്യാസ് ലോറിയും ബസും കൂട്ടിയിടിച്ച് ഒമ്പതുപേർക്കു പരിക്ക്

വടക്കഞ്ചേരി: വടക്കഞ്ചേരി കെഎസ്ആർടിസി ഡിപ്പോ വഴിക്കടുത്ത് സിഎൻജി ഗ്യാസ് ലോറിയും ബസും കൂട്ടിയിടിച്ച് ഒമ്പതുപേർക്ക് പരിക്കേറ്റു.
ബസിലെ ഡ്രൈവർ അഭിഷേക്, സഹായി, നഞ്ചട്ട സ്വാമി ബസിലെ ഏഴു യാത്രക്കാർ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലത്തൂർ ഇരട്ടക്കുളത്തെ സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിൽ ബസ് ഡ്രൈവർക്കും സഹായിക്കും പൊള്ളലേറ്റിട്ടുണ്ട്. ഇന്നലെ പുലർച്ചെ ഒരു മണിക്കായിരുന്നു അപകടം.

വാഹനങ്ങൾ ഓടാനായി ഉപയോഗിക്കുന്ന ഇന്ധനം നിറച്ച 40 സിലിണ്ടറുകളാണ് ലോറിയിലുണ്ടായിരുന്നത്. ഇടിയുടെ ആഘാതത്തിൽ പുറത്തേക്കുവന്ന സിഎൻജി വാതകം ഉഗ്രശബ്ദത്തോടെ പുറത്തേക്കുതള്ളി. ഇത് ഏറെ പരിഭ്രാന്തി സൃഷ്ടിച്ചു. ഈ സമയത്താണ് ഡ്രൈവർക്കും സഹായിക്കും പൊള്ളലേറ്റത്. യാത്രക്കാരുടെ പരിക്കു ഗുരുതരമല്ല. വടക്കഞ്ചേരി അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തിൽ ഗ്യാസ് നിർവീര്യമാക്കി. ഹൈവേ പോലീസും വടക്കഞ്ചേരി പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

District News

"ധീരം' കരാട്ടെ സ്വയംപ്രതിരോധ പരിശീലനം: ജേഴ്‌സി വിതരണം ജില്ലാതല ഉദ്ഘാടനം

പാലക്കാട്: കുടുംബശ്രീ ജില്ലാ മിഷന്‍റെ ജെന്‍ഡര്‍ വികസന പദ്ധതിയുടെ ഭാഗമായി ധീരം കരാട്ടെ സ്വയം പ്രതിരോധ പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കായി ജേഴ്‌സി വിതരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം പി.പി. സുമോദ് എംഎല്‍എ നിര്‍വഹിച്ചു.
സ്ത്രീകളെയും കുട്ടികളെയും സ്വയം പ്രതിരോധത്തിന് പ്രാവീണ്യമുള്ളവരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കുടുംബശ്രീ മിഷന്‍ ജെന്‍ഡര്‍ വികസന പദ്ധതിയുടെ നേതൃത്വത്തില്‍ സ്പോര്‍ട്സ് കേരള ഫൗണ്ടേഷനുമായി സഹകരിച്ചാണ് നടപ്പാക്കുന്നത്. മറ്റു സിഡിഎസുകളില്‍ അടുത്ത ദിവസങ്ങളിലായി ജേഴ്സിയും കൈപുസ്തകവും വിതരണവും നടത്തും.

14 പേരാണ് കരാട്ടെ പരിശീലനം പൂര്‍ത്തിയാക്കിയത്. കാവശേരി പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഗിരിജ രാജന്‍ അധ്യക്ഷയായി.

വൈസ് പ്രസിഡന്‍റ് രജനീഷ്, ക്ഷേമകാര്യ ചെയര്‍മാന്‍ കാസിം, വികസന കാര്യ ചെയര്‍പേഴ്സന്‍ സംഗീത ബൈജു, ആരോഗ്യ വിദ്യാഭ്യാസ ചെയര്‍പേഴ്സന്‍ ഗിരിജ സുധാകരന്‍, കുടുംബശ്രീ ചെയര്‍പേഴ്സന്‍ ജമീല, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍, വാര്‍ഡ് മെംബര്‍മാര്‍, കുടുംബശ്രീ എഡിഎംസി അനുരാധ, ജെന്‍ഡര്‍ ഡിപിഎം ഗ്രീഷ്മ, അസിസ്റ്റന്‍റ് സെക്രട്ടറി മാലതി, കമ്യൂണിറ്റി കൗണ്‍സിലര്‍ സുജ തുടങ്ങിയവര്‍ പങ്കെടുത്തു.

District News

ആം ആദ്മി പാർട്ടി ജില്ലാ കമ്മിറ്റി ഏകദിന നിരാഹാരസമരം നടത്തി

പാലക്കാട്: രാജ്യത്ത് ആവർത്തിച്ചുണ്ടാകുന്ന പരീക്ഷാ പേപ്പർ ചോർച്ചകൾ അവസാനിപ്പിക്കുക, വിദ്യാഭ്യാസ രംഗത്ത് സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക, വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആംആദ്മി പാർട്ടി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ ഏകദിന നിരാഹാര സമരം സംഘടിപ്പിച്ചു.

ജില്ലാ പ്രസിഡന്‍റ് ടി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഉദയൻ സുകുമാരൻ അധ്യക്ഷത വഹിച്ചു.
സാബു അകമല, സംസ്ഥാന വക്താവ് ജോഷി ജോർജ്, വൈസ് പ്രസിഡന്‍റ് നൗഷാദ്, പുഷ്പ, മുനീർ കാശാമുക്ക്, പ്രദീപ് , രവി, ബാലൻ എന്നിവർ പ്രസംഗിച്ചു.

 

District News

ജില്ലാ ലാബ് പുനരാരംഭിക്കണം: കേരള കോൺഗ്രസ്‌

പാലക്കാട്‌: ജില്ലാ ആശുപത്രിയിൽ അടച്ചിട്ട ജില്ലാ ലാബ് പുനരാരംഭിക്കണമെന്നും ആർഡിസി ലാബിൽ പഴയപോലെ എല്ലാ ജനവിഭാഗങ്ങൾക്കും രക്തപരിശോധന നടത്തുന്നതിനുവേണ്ട സംവിധാനം ഒരുക്കണമെന്നും കേരള കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ആർഡിസി, ജില്ലാ ലാബ് എന്നീ രണ്ട് ലാബുകളുടെ ഒന്നിച്ചുള്ള പ്രവർത്തനങ്ങൾ കാരണം ഉപകരണങ്ങൾ എപ്പോഴും കേടാവുന്ന സ്ഥിതിയാണുള്ളത്.
സ്വകാര്യ സ്ഥാപനങ്ങളിൽനിന്ന് വേറിട്ട്‌ വളരെ തുച്ഛമായ തുകയ്ക്കാണ് ആർഡിസി ലാബിൽ ബിപിഎൽ, എപിഎൽ വിഭാഗക്കാർക്ക് പരിശോധന ചെയ്തു കൊടുത്തിരുന്നത്, ഹോസ്പിറ്റൽ മാനേജ്മെന്‍റ് കമ്മിറ്റിയുടെ കീഴിൽ മികച്ച രീതിയിലാണ് ആർഡിസി ലാബ് പ്രവർത്തിച്ചു വന്നിരുന്നത്.

ഇതിനെ തകർക്കുന്ന സമീപനമാണ് ഇപ്പോൾ നിലവിലുള്ളത്. അടിയന്തിരമായി ജില്ലാ ലാബ് നേരത്തെ പോലെ തുറന്നു പ്രവർത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും യോഗം ഐക്യകണ്ഠേന അവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്‍റ് ജോബി ജോൺ അധ്യക്ഷനായി.

നേതാക്കളായ പി.കെ. മാധവവാര്യർ, തോമസ് ജേക്കബ്, വി.കെ. വർഗീസ്, ജനറൽ സെക്രട്ടറി കെ. ശിവരാജേഷ്, പി.വി. ഹാൻസൺ, എം.വി. രാമചന്ദ്രൻ നായർ, വി.എ. ബെന്നി, എൻ.പി. ചാക്കോ, ചാർളി മാത്യു, എസ്. സുന്ദർ രാജൻ, എൻ.വി. സാബു, വി.കെ. സുബ്രഹ്്മണ്യൻ, മോഹൻദാസ് പൊൽപുള്ളി, എ. കമുറുദീൻ, ബിജു പൂഞ്ചോല, അഡ്വ. ജയൻ തോമസ്, മനോജ്‌ മണ്ണാർക്കാട്, സതീഷ് പുതുശേരി എന്നിവർ പ്രസംഗിച്ചു.

District News

അക്ഷരോന്നതി പദ്ധതിയിൽ പുസ്തകങ്ങള്‍ കൈമാറി

പാലക്കാട്: അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ ശേഖരിച്ച പുസ്തകങ്ങള്‍ നടുപ്പതി, ആനക്കല്‍ ഉന്നതികളിലെ സാമൂഹ്യ പഠനമുറികള്‍ക്ക് കൈമാറുന്ന പരിപാടി മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു.

തദ്ദേശസ്വയംഭരണ വകുപ്പിന്‍റെ നേതൃത്വത്തില്‍ പട്ടികജാതി- പട്ടികവര്‍ഗ ഉന്നതികളില്‍ വായനാമുറി ഒരുക്കുന്നതിനും കുട്ടികള്‍ വായനാശീലം വളര്‍ത്തുന്നതിനുമായി ആരംഭിച്ചതാണ് പദ്ധതി. മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ വി.സി. ഉദയകുമാര്‍ അധ്യക്ഷനായി.

പുതുശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷീല, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് അഗം ധന്യ, ജോയിന്‍റ് ഡയറക്ടര്‍ രാമന്‍കുട്ടി, ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫീസര്‍ സനീഷ്, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റെനില, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ഹരിത, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ജെഎസ് ജമാല്‍ മുഹമ്മദ്, കെ.എ. ഷോബിത തുടങ്ങിയവര്‍ പങ്കെടുത്തു.

District News

കേരള ചെട്ടി മഹാസഭ ജില്ലാ കൺവൻഷനും വിദ്യാർഥികൾക്കു പുരസ്‌കാര വിതരണവും

പാലക്കാട്: കേരള ചെട്ടി മഹാസഭ ജില്ലാ കൺവൻഷനും വിദ്യാർഥികൾക്കുള്ള പുരസ്‌കാര വിതരണവും തിരുനെല്ലായ് അയ്യപ്പ ഭജനമഠം ഹാളിൽ നടത്തി. പാലക്കാട് നഗരസഭാ ചെയർമാൻ പി. സ്മിതേഷ് ഉദ്ഘാടനം ചെയ്തു.

കേരള ചെട്ടി മഹാസഭ ജില്ലാ പ്രസിഡന്‍റ് കെ. വീരപ്പൻ ചെട്ട്യാർ അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി എ.ആർ. നാരായണൻ മുഖ്യപ്രഭാഷണം നടത്തി. വിദ്യാർഥികൾക്കുള്ള പുരസ്കാര വിതരണം കെഎസ്ഇബി സബ് എൻജിനിയർ മുരുകൻ നിർവഹിച്ചു.

വാർഡ് കൗൺസിലർമാരായ അബ്ദുൾ ഷുക്കൂർ, സുഭദ്ര, മുൻ കൗൺസിലർമാരായ കൃഷ്ണൻ, മൺസൂർ മണലാഞ്ചേരി, കേരള ചെട്ടി മഹാസഭ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ രാധാകൃഷ്ണൻ കഞ്ചിക്കോട്, കൈലാസൻ വാടപ്പറമ്പ്, മണികണ്ഠൻ കറുകോടി, തോണിപ്പാളയം രാജു, ഐശ്വര്യ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

District News

എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിൽ

തൃശൂർ: ലോകകപ്പ് ഫൈനൽ ദിനത്തിൽ എക്സൈസ് സ്പെഷൽ സ്ക്വാഡിന്‍റെ ഓപ്പറേഷൻ തണ്ടർ പരിശോധനയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിലായി. മുള്ളൂർക്കരയിലെ കണ്ണംപാറ എസ്എൻ നഗർ പറക്കുന്നത്ത് വീട്ടിൽ പി.എസ്. സുനിൽ (31), കുറക്കാട്ടിൽ വീട്ടിൽ ജിഷ്ണു (26) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച രാത്രി പത്തരയോടെ ഒന്നാംപ്രതി സുനിലിന്‍റെ വീടിന്‍റെ പിൻവശത്തു നിന്നാണ് സെപ്ഷൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ എൻ. സുദർശനകുമാറും പാർട്ടിയും ചേർന്ന് ഇവരെ അറസ്റ്റ് ചെയ്തത്. 2.621 ഗ്രാം എംഡിഎംഎയും പ്രതിയുടെ എൻഫീൽഡ് ബുള്ളറ്റും പിടിച്ചെടുത്തു.

എംഡിഎംഎ തൂക്കംനോക്കുന്നതിനായി ഉപയോഗിച്ചിരുന്ന രണ്ട് ഇലക്ട്രോണിക് ത്രാസും സുനിലിന്‍റെ വീട്ടിൽനിന്നു കണ്ടെടുത്തു. എംഡിഎംഎ നിറയ്ക്കാനുള്ള 500 സിപ്ലോക് കവറും കണ്ടെടുത്തിട്ടുണ്ട്. പ്രതികളുടെ ഗൂഗിൾപേ വഴി വലിയ ഇടപാടുകൾ നടന്നിട്ടുണ്ടെന്ന് എക്സൈസ് പറയുന്നു. ബാങ്ക് വിവരങ്ങളും പരിശോധിക്കും. ലോകകപ്പ് ഫൈനൽ ദിനത്തിൽ ആവശ്യക്കാരുടെ നിരവധി ഫോണ്‍ കോളുകളാണ് പ്രതികളെ തേടി എത്തിയത്. വിളിച്ചവരെ എക്സൈസ് നിരീക്ഷിച്ചു വരികയാണ്.

അസി. എക്സൈസ് ഇൻസ്പെക്ടർമാരായ കെ.എം. സജീവ്, ടി.കെ. കണ്ണൻ, പ്രിവന്‍റീവ് ഓഫിസർമാരായ ടി.ജെ. രൻജിത്ത്, കെ. ലത്തീഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ സി.ജെ. റിജോ, ജെ.ഒ. ജെറിൻ, വി. തൗഫിക്, വനിത സിവിൽ എക്സൈസ് ഓഫീസർ കെ. അമിത എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

District News

ലിസ്യു സിഎംഐ പബ്ലിക് സ്കൂളിൽ വിദ്യാർഥിപ്രതിനിധികൾ ചുമതലയേറ്റു

കോയമ്പത്തൂർ: ശരവണംപെട്ടി ലിസ്യു സിഎംഐ പബ്ലിക് സ്കൂളിലെ പുതിയ അധ്യയന വർഷത്തെ വിദ്യാർഥി പ്രതിനിധികളുടെ പദവിയേൽക്കൽ ചടങ്ങായ "ആരോഹൺ' നടത്തി. രാവിലെ 10.30 ന് പ്രിൻസിപ്പൽ ഫാ. ജീവൻ ജോസഫ് സിഎംഐ അധ്യക്ഷതയിൽ അന്താരാഷ്ട്ര കോർപ്പറേറ്റ് ട്രെയ്നറും മാനേജ്‌മെന്‍റ് വിദഗ്ധനും ഹ്യൂമാനിറ്റേറിയൻ ലീഡറുമായ ഡോ.കെ.എ. കുര്യാച്ചൻ ഉദ്ഘാടനം ചെയ്തു.

മാനേജർ ഫാ. ബാബു തട്ടിൽ സിഎംഐ, അഡ്മിനിസ്ട്രേറ്റർ- ഫാ. ഫിജോ സിഎംഐ എന്നിവർ പ്രസംഗിച്ചു.

District News

കോയന്പത്തൂർ നെഹ്‌റു ഇന്‍റർനാഷണൽ സ്‌കൂളിൽ വിദ്യാർഥി പ്രതിനിധികളുടെ സ്ഥാനാരോഹണം

കോയമ്പത്തൂർ: നെഹ്‌റു ഇന്‍റർനാഷണൽ സ്‌കൂളിലെ 2026- 27 വർഷത്തെ വിദ്യാർഥി പ്രതിനിധികളുടെ സ്ഥാനാരോഹണ ചടങ്ങ് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
സെൻട്രൽ റിസർവ് പോലീസ് സേനയുടെ ഡെപ്യൂട്ടി കമാൻഡർ ശ്രീനിവാസൻ പതാക ഉയർത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

നെഹ്‌റു ഇന്‍റർനാഷണൽ സ്‌കൂൾ പ്രിൻസിപ്പൽ കെ. എസ്. ശിവപ്രകാശ്, പി.കെ. ദാസ് ഡീംഡ് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലറും നെഹ്രു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സിഇഒയും സെക്രട്ടറിയുമായ ഡോ. പി. കൃഷ്ണകുമാർ, നെഹ്രു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കാദമിക് ആൻഡ് അഡ്മിനിസ്ട്രേറ്റീവ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.എച്ച്.എൻ. നാഗരാജ, നെഹ്‌റു ഇന്‍റർനാഷണൽ സ്‌കൂളിന്‍റേയും നെഹ്‌റു കിഡ്‌സ് അക്കാദമിയുടെയും പ്രിൻസിപ്പൽ ഡോ. ചൈതന്യ കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.

District News

അഞ്ചുമൂർത്തിമംഗലത്ത് നാട്ടുകാരുടെ 'കാമറ'

വടക്കഞ്ചേരി: സ്വകാര്യ ബസുകാർ സൂക്ഷിക്കുക. ദേശീയപാത അഞ്ചുമൂർത്തിമംഗലത്ത് നിങ്ങൾ നാട്ടുകാരുടെ നിരീക്ഷണത്തിലാണ്. സർവീസ് റോഡുവഴി പോകാതെ ദേശീയപാതപാതവഴി പാഞ്ഞു പോയാൽ നിങ്ങളുടെ പേരും സമയവും നമ്പറും കുറിച്ചെടുത്ത് നാട്ടുകാർ പോലീസ് അധികാരികളെ അറിയിക്കും. പിന്നാലെ ശക്തമായ നടപടി വരും.
ദേശീയപാത അഞ്ചുമൂർത്തിമംഗലത്ത് അപകടങ്ങളിൽപ്പെട്ട് യാത്രക്കാർ പിടഞ്ഞു വീഴുന്നതു കാണാൻ ഇനിയും ശക്തിയില്ലാത്തതുകൊണ്ടാണ് വടക്കഞ്ചേരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് കെ. ഗോവിന്ദന്‍റെ നേതൃത്വത്തിൽ നാട്ടുകാർ സ്വകാര്യബസുകൾ നിരീക്ഷിക്കാൻ കാവലിരിക്കുന്നത്. രണ്ടോ മൂന്നോ പേർ മാറിമാറി സെന്‍ററിലുണ്ടാകും. സർവീസ് റോഡുവഴി പോകാത്ത ബസുകാരെ ഇനി ഉപദേശിക്കാനോ അവരുമായി ഏറ്റുമുട്ടലിനേ നാട്ടുക്കാരില്ല.

വർഷങ്ങളേറെ നീണ്ട കാലയളവിൽ നിരവധി തവണ ഇക്കാര്യങ്ങളൊക്കെ ബസുകാരോടു പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്.
വീണ്ടും തെറ്റ് ആവർത്തിച്ച് അപകടങ്ങൾ തുടരുന്നതാണ് യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ നാട്ടുകാർ രംഗത്തു വന്നിട്ടുള്ളത്.

കാവലിരിക്കുമ്പോഴും ചില ബസുകാർ ദേശീയപാത വഴി പോകുന്നുണ്ട്. ഈ ബസുകാരെക്കുറിച്ച് പോലീസിന് വിവരം നൽകിയിട്ടുണ്ടെന്നു ഗോവിന്ദൻ പറഞ്ഞു. പോലീസിന്‍റെ ഭാഗത്തുനിന്നും നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പോലീസും കണ്ണടക്കുന്ന സ്ഥിതിയുണ്ടായാൽ മറ്റു കാര്യങ്ങൾ ആലോചിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.


നിയമം എല്ലാവർക്കും ബാധകം

ഓടിക്കൊണ്ടിരുന്ന ബസുകൾ സിഗ്നലൊന്നും കാണിക്കാതെ പെട്ടെന്ന് ദേശീയപാതയിൽ നിർത്തുമ്പോൾ പുറകിൽവരുന്ന വാഹനങ്ങളിടിച്ചാണ് അപകടമുണ്ടാകുന്നതെന്നു നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

സ്വകാര്യ ബസുകൾക്ക് പിറകിൽ വാഹനം ഓടിച്ചു പോകാൻ പേടിയാണെന്നാണ് മറ്റു വാഹന ഉടമകളും പറയുന്നു. അപകടമുണ്ടാകുമ്പോൾ എതാനും മണിക്കൂർസമയം ബസുകൾ സർവീസ് റോഡുവഴി പോകും.അതു കഴിഞ്ഞാൽ വീണ്ടും പഴയപടി ദേശീയപാത വഴിയാണ് പായുക. സർവീസ് റോഡ് വഴി പോകുമ്പോൾ മൂന്ന് ഹംപുകളുണ്ടെന്നും ഇതു സമയനഷ്ടമുണ്ടാക്കുമെന്നാണ് ബസുക്കാരുടെ ന്യായീകരണം. സ്വകാര്യ ബസുകൾ സർവീസ് റോഡുവഴി പോയില്ലെങ്കിൽ സർവസ് ലംഘനമായി കണ്ട് നടപടിയെടുക്കാമെന്നു നിയമമുണ്ടെങ്കിലും മോട്ടോർവാഹന വകുപ്പും അനങ്ങുന്നില്ലെന്നു നാട്ടുകാർക്ക് പരാതിയുണ്ട്.

District News

തിരുവോണം ബംപര്‍ 2026 ജില്ലാതല പ്രകാശനം

പാലക്കാട്: തിരുവോണം ബംപർ ഭാഗ്യക്കുറിയുടെ ജില്ലാതല പ്രകാശനവും ആദ്യവില്പനയും രമേഷ് പിഷാരടി എംഎല്‍എ നിര്‍വഹിച്ചു. 30 കോടി രൂപയാണ് തിരുവോണം ബംപറിന്‍റെ ഒന്നാം സമ്മാനം. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ പാലക്കാട് നഗരസഭാ ഡിവിഷണല്‍ കൗണ്‍സിലര്‍ കെ. പ്രേമ അധ്യക്ഷത വഹിച്ചു.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ടി.എസ്. സതികുമാര്‍, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ കെ.ജി. സിന്ധു, അസിസ്റ്റന്‍റ് ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എസ്. ശ്രീജ, തോലനൂര്‍ ശശിധരൻ, കെ.ജെ. സുരേഷ് ബാബു, മധുസൂദനന്‍, സി. ബാബു, അമര്‍നാഥ് തുടങ്ങിയവര്‍ പങ്കെടുത്തു.

District News

ബേർഡ് അറ്റ്‌ലസ് സർവേയ്ക്കു തുടക്കം

ചിറ്റൂർ: ജില്ലയിലെ പക്ഷിസമ്പത്തിനെക്കുറിച്ചും അവയുടെ ആവാസവ്യവസ്ഥയെക്കുറിച്ചുമുള്ള സമഗ്രമായ വിവരശേഖരണം- ബേർഡ് അറ്റ്‌ലസ് സീസൺ 2.0 തുടങ്ങി.
വനംവകുപ്പിന്‍റെ സഹകരണത്തോടെ ജില്ലയിലെ വിവിധ പരിസ്ഥിതി- പക്ഷിനിരീക്ഷണ സംഘടനകളാണ് പക്ഷിസർവേ നടത്തുന്നത്. കഴിഞ്ഞദിവസം ചിറ്റൂർ നറണി പുഴപ്പാലത്തിനു സമീപം സർവേയ്ക്കു തുടക്കമിട്ടു.

ജില്ലയുടെ പാരിസ്ഥിതിക ഭൂപടത്തിൽ നിർണായകമായ വിവരങ്ങളടങ്ങിയ മാറ്റം ലക്ഷ്യമിടുന്ന ബഹുജന പങ്കാളിത്ത ശാസ്ത്ര ദ്ധതിയുടെ ഉദ്ഘാടനം ചിറ്റൂർ എംഎൽഎ അഡ്വ. സുമേഷ് അച്യുതൻ നിർവഹിച്ചു. നാച്ചുറൽഹിസ്റ്ററി സൊസൈറ്റി പാലക്കാട് പ്രസിഡന്‍റ് ഡോ. രാജേഷ് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ജില്ലാ കോ-ഓർഡിനേറ്റർ വിവേക് സുധാകരൻ സർവേയുടെ രീതിശാസ്ത്രത്തെയും ലക്ഷ്യങ്ങളെയും കുറിച്ച് വിഷയാവതരണം നടത്തി. എൻഎച്ച്എസ്പി രക്ഷാധികാരി കൃഷ്ണമൂർത്തി മാസ്റ്റർ, സെക്രട്ടറി ലതിക ആനോത്ത്, ജില്ലാ പഞ്ചായത്ത് ബയോഡൈവേഴ്സിറ്റി മാനേജ്മെന്‍റ് കമ്മിറ്റി അംഗം അഡ്വ. ലിജോ പനങ്ങാടൻ ജോർജ്, എൻജിഐ സെക്രട്ടറി നാരായണ സ്വാമി, വനം വകുപ്പ് ബിഎഫ്ഒ ബിൻസി, ഡോ. വിവേക് വൈദ്യനാഥൻ പ്രസംഗിച്ചു.

ജില്ലയിലെ വിവിധ സന്നദ്ധപ്രവർത്തകരും പക്ഷി നിരീക്ഷകരും അടങ്ങുന്ന ടീമുകൾ വരുംദിവസങ്ങളിൽ സർവേ പ്രവർത്തനങ്ങൾക്കായി രംഗത്തിറങ്ങും. മഴക്കാലത്തും വേനൽക്കാലത്തുമായി രണ്ടുഘട്ടമായാണ് ഒരുവർഷത്തെ നിരീക്ഷണം പൂർത്തിയാക്കുക. മൂന്നുവർഷത്തിനുള്ളിൽ നിരീക്ഷണം പൂർത്തിയാക്കി സമഗ്ര പക്ഷിഭൂപടം തയാറാക്കാനാണ് ലക്ഷ്യമിടുന്നത്.

District News

സെന്‍സസ് 2027: എന്യൂമറേഷന്‍ പുരോഗതി വിലയിരുത്തി

പാലക്കാട്: സെന്‍സസ് 2027 ഒന്നാംഘട്ടവുമായി ബന്ധപ്പെട്ട് ജില്ലയിലെ എന്യൂമറേഷന്‍ പുരോഗതി ജില്ലാ കളക്ടര്‍ കെ. സുധീര്‍ നേരിട്ടു പരിശോധിച്ച് വിലയിരുത്തി. പാലക്കാട് മുനിസിപ്പല്‍ പരിധിയില്‍ സെന്‍സസ് ബ്ലോക്ക് 36 ല്‍ ഉള്‍പ്പെടുന്ന കല്ലേപ്പുള്ളി എന്‍ജിഒ ക്വര്‍ട്ടേഴ്‌സിനു സമീപമുള്ള പുറമ്പോക്കില്‍ താമസിക്കുന്ന വീട്ടുകാരുടെ എന്യൂമറേഷനാണ് പരിശോധിച്ചത്.

ജില്ലാ സെന്‍സസ് ഓഫീസര്‍ എ. അബ്ദുള്‍ ലത്തീഫ്, സെന്‍സസ് ചാര്‍ജ് ഓഫീസറായ മുനിസിപ്പല്‍ സെക്രട്ടറി ജസീത തുടങ്ങിയവര്‍ പങ്കെടുത്തു.

District News

വായനമാസാചരണം സമാപനം നാളെ

പാലക്കാട്: ദേശീയ വായനദിന മാസാചരണത്തിന്‍റെ ജില്ലാതല സമാപനം നാളെ ഉച്ചയ്ക്കു രണ്ടിന് നെന്മാറ ഗംഗോത്രി ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടക്കും.

പാലക്കാട് സൗഹൃദം ദേശീയവേദി അവതരിപ്പിക്കുന്ന നാടകം അരങ്ങേറും. തുടര്‍ന്ന് സാംസ്‌കാരിക സമ്മേളനം കെ. പ്രേമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും.

പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ പ്രസിഡന്‍റ് ഇ.വി. കോമളം അധ്യക്ഷയാകും.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ടി.എസ്. സതികുമാര്‍, ഐപിആര്‍ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ സി. അജോയ്, കവയിത്രിയും ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയുമായ രചന കെ. കൃഷ്ണന്‍കുട്ടി, കാന്‍ഫെഡ് ജില്ലാ ചെയര്‍മാന്‍ പി.എസ്. നാരായണന്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ റീഡിംഗ് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.കെ. സാജിത പ്രസംഗിക്കും.

District News

എലപ്പുള്ളി റിഷീസ് യോഗ സെന്‍റർ ചാമ്പ്യൻമാർ

പറളി: പാലക്കാട് യോഗ അസോസിയേഷൻ ജില്ലാ സ്പോർട്സ് കൗൺസിലിന്‍റെ സഹകരണത്തോടെ പറളി ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച യോഗ സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ എലപ്പുള്ളി റിഷീസ് യോഗ സെന്‍റർ ചാമ്പ്യന്മാരായി. പനങ്ങാട്ടിരി വികെ യോഗ സെന്‍റർ രണ്ടാംസ്ഥാനവും മംഗലം ആയൂർയോഗ മൂന്നാംസ്ഥാനവും കരസ്ഥമാക്കി.
വിജയികൾക്ക് പി. മമ്മിക്കുട്ടി എംഎൽഎ ട്രോഫികൾ വിതരണം ചെയ്തു. അസോസിയേഷൻ പ്രസിഡന്‍റ് അഡ്വ. രേഖ മനോജ് അധ്യക്ഷത വഹിച്ചു. പറളി പഞ്ചായത്ത് പ്രസിഡന്‍റ് ഉഷാകുമാരി മുഖ്യാതിഥിയായിരുന്നു. അസോസിയേഷൻ സ്റ്റേറ്റ് ഫാക്കൽറ്റി ഡോ. വിജയൻ മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഖിൽ, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് ജയപ്രകാശ് പറളി, പഞ്ചായത്ത് മെംബർമാരായ സുജിത്ത്, ജയന്തി പ്രസംഗിച്ചു. അസോസിയേഷൻ സെക്രട്ടറി വഹീദ സ്വാഗതവും മുഹമദ് ബഷീർ നന്ദിയും പറഞ്ഞു. വിവിധയിനങ്ങളിലായി 300 കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.

District News

ശബരി ആശ്രമത്തിലേക്കു ചരിത്രപഠനയാത്ര

വടക്കഞ്ചേരി: മംഗലം ഗാന്ധിസ്‌മാരക യുപി സ്‌കൂളിലെ വിദ്യാർഥികൾ അകത്തേത്തറ ശബരി ആശ്രമത്തിലേക്ക് അധ്യാപകരുടേയും രക്ഷിതാക്കളുടേയും നേതൃത്വത്തിൽ ചരിത്ര പഠനയാത്ര നടത്തി.
ഗാന്ധിയൻ ആശയങ്ങളും ജീവിത മൂല്യങ്ങളും അടുത്തറിയുക എന്ന ലക്ഷ്യത്തോടെയായിരുന്നു യാത്ര.

ആശ്രമത്തിലെ വിവിധ ഭാഗങ്ങൾ സന്ദർശിച്ച വിദ്യാർഥികളുടെ സംശയങ്ങൾക്ക് ഗാന്ധിയനും ശബരി ആശ്രമത്തിലെ പൂർവവിദ്യാർഥിയും ആശ്രമം സെക്രട്ടറിയും എഴുത്തുകാരനുമായ ടി. ദേവൻ വിശദീകരണം നൽകി.

ഗാന്ധിജി മൂന്നുപ്രാവശ്യം ആശ്രമം സന്ദർശിച്ചപ്പോൾ താമസിച്ച ഗാന്ധികുടീറിനു മുന്നിൽ കുട്ടികളുമായി സംവദിച്ചുകൊണ്ടായിരുന്നു വിശദീകരണം. അധ്യാപകരായ എ. ശ്രീനിവാസൻ , കെ.എഫ്. ലിറ്റി , അഞ്ജു മോഹൻ, പിടിഎ അംഗങ്ങളായ പി. സൽമത്ത്, എ. നൗഫിയ എന്നിവരും വിദ്യാർഥികൾക്കൊപ്പമുണ്ടായിരുന്നു.

District News

കൊല്ലങ്കോട് മേഖലയിലെ പുലിസാന്നിധ്യം: നാട്ടുകാർ ഭീതിയിൽ 

കൊല്ലങ്കോട്: മാത്തൂരിൽ വീണ്ടും പുലിയുടെ സാന്നിധ്യം വനംവകുപ്പ് അധികൃതർ സ്ഥിരീകരിച്ചതോടെ ജനങ്ങൾ പരിഭ്രാന്തിയിൽ.
ഇക്കഴിഞ്ഞ ദിവസം മാത്തൂർ ഷൺമുഖന്‍റെ വീട്ടിലാണ് പുലി നായയെ അക്രമിച്ച സംഭവം നടന്നത്.

അർധരാത്രിയിലായിരുന്നു സംഭവം. നായകൾ തുടരെ കുരച്ചതോടെ പരിശോധിച്ചപ്പോൾ ഷൺമുഖനും പുലിയെ കണ്ടു.

നായയുടെ കഴുത്തിൽ പുലി ആക്രമിച്ച മുറിവുകളും കണ്ടെത്തിയിരുന്നു. വനപാലകരെത്തി കാൽപാദ അടയാളം വന്യമൃഗത്തിന്‍റേതെന്നു സ്ഥിരീകരിച്ചിരുന്നു.
നിലവിൽ മാത്തൂരും പരിസരപ്രദേശങ്ങളിലും വനപാലകസംഘം പട്രോളിംഗ് തുടരുകയാണ്. നാട്ടുകാർക്ക് കനത്ത സുരക്ഷാനിർദേശങ്ങളും നൽകിയിട്ടുണ്ട്.
രണ്ടുദിവസം മുന്പ് കാളിക്കുളന്പിൽ ഒരുക്കിയ കൂട്ടിൽ പുലി അകപ്പെട്ടിരുന്നു.
പിന്നീടിതിനെ പറന്പിക്കുളം വനമേഖലയിലേക്ക് തുറന്നുവിട്ടിരുന്നു.

District News

ഡിഎഫ്ഒയ്ക്കു നിവേദനവുമായി കർഷക സംരക്ഷണസമിതി

കൊല്ലങ്കോട്: തെന്മലയോരത്തെ വന്യമൃഗശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ടു കർഷക സംരക്ഷണസമിതി ഭാരവാഹികൾ‌ നെന്മാറ വനംവകുപ്പ് ഡിഎഫ്ഒയ്ക്കു നിവേദനം നൽകി. വിവിധ പ്രശ്നങ്ങളെക്കുറിച്ചു വിശദമായ ചർച്ചനടത്തി.

കാട്ടാനകൾ കൃഷിനാശം തുടരുന്നതിനിടെയാണ് സീതാർകുണ്ട് ഭാഗത്ത് പുലിയുടെ സാന്നിധ്യവും തിരിച്ചറിയുന്നത്.

തദ്ദേശവാസികളുടെ ആശങ്കകൾക്കു പരിഹാരമുണ്ടാക്കണമെന്നു ഭാരവാഹികൾ ആവശ്യപ്പെട്ടു. കാട്ടാനകളെ ഉൾക്കാട്ടിലേക്കു തുരത്തണമെന്നും പുലിയുടെ സാന്നിധ്യം നിരീക്ഷിക്കാൻ കാമറകൾ സ്ഥാപിക്കണമെന്നും സോളാർഫെൻസിംഗിനു നടപടിയുണ്ടാകണമെന്നും കർഷക സംഘടനാ ഭാരവാഹികൾ ആവശ്യപ്പെട്ടു. ഭാരവാഹികളായ സിന വിജയൻ, കെ. ചിദംബരൻകുട്ടി, പ്രഭാകരൻ, കെ. ശിവാനന്ദൻ എന്നിവരാണ് ഡിഎഫ്ഒയെ കണ്ടത്. അനുകൂല നടപടികളുണ്ടാവുമെന്നു ഡിഎഫ്ഒ ഉറപ്പുനൽകിയതായി ഭാരവാഹികൾ അറിയിച്ചു.

District News

മൈലാട്ടി ബിഇഎസ്എസ് പദ്ധതി ഒക്ടോബറില്‍ കമ്മീഷന്‍ ചെയ്യും

പൊയിനാച്ചി: മൈലാട്ടി ബിഇഎസ്എസ് പദ്ധതി ഒക്ടോബറില്‍ കമ്മീഷന്‍ ചെയ്യുമെന്ന് വൈദ്യുതിമന്ത്രി സണ്ണി ജോസഫ്. പദ്ധതിപ്രദേശം സന്ദര്‍ശിച്ച് അവലോകനം നടത്തി ഒക്ടോബറോടെ കമ്മീഷന്‍ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

ജില്ലയിലെ വൈദ്യുതി വിതരണ ശൃംഖലയെ കൂടുതല്‍ കാര്യക്ഷമവും വിശ്വസനീയവുമാക്കാന്‍ കെഎസ്ഇബിഎല്‍ നടപ്പിലാക്കുന്ന ചരിത്രപ്രധാനമായ ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം പദ്ധതികളുടെ പുരോഗതിയാണ് മന്ത്രി സന്ദര്‍ശിച്ച് നേരിട്ട് വിലയിരുത്തിയത്. ജില്ലയെ സുരക്ഷിതവും ആധുനികവുമായ പുനരുപയോഗ ഊര്‍ജ അധിഷ്ഠിത സംവിധാനത്തിലേക്ക് നയിക്കുന്ന ഈ പദ്ധതികള്‍ നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ തന്നെ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി.

പകല്‍സമയത്തെ അധിക സൗരോര്‍ജം സംഭരിച്ച്, വൈകുന്നേരങ്ങളിലെയും പീക്ക് ലോഡ് സമയങ്ങളിലെയും ഉയര്‍ന്ന ആവശ്യകത നിറവേറ്റുന്നതാണ് ബിഇഎസ്എസ് സാങ്കേതികവിദ്യ. ഇതുവഴി വോള്‍ട്ടേജ് വ്യതിയാനവും വൈദ്യുതിക്ഷാമവും പരിഹരിക്കാനും, ഉയര്‍ന്ന നിരക്കില്‍ പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് ഒഴിവാക്കി കെഎസ്ഇബിഎല്ലിന്‍റെ സാമ്പത്തിക ബാധ്യത കുറയ്ക്കാനും സാധിക്കും.

ഉദുമ പഞ്ചായത്ത്, ബാര മൈലാട്ടി 220 കെവി സബ്സ്റ്റേഷന്‍റെ ശേഷി 125 മെഗാവാട്ട് / 500 എംഡബ്ല്യുഎച്ച് ആണ്. ദിനംപ്രതി അഞ്ചു ലക്ഷം യൂണിറ്റ് സംഭരണ ശേഷി. ഇന്ത്യയിലെ തന്നെ ഇത്തരത്തിലുള്ള ആദ്യ 4-പവര്‍ സ്റ്റോറേജ് പദ്ധതിയാണിത്. എസ്ഇസിഐ ഇംപ്ലിമെന്‍റിംഗ് ഏജന്‍സിയായും ജെഎസ്ഡബ്ല്യു എനര്‍ജി ലിമിറ്റഡ് പദ്ധതി ഡെവലപ്പറായും പ്രവര്‍ത്തിക്കുന്നു ബിഒഒ മാതൃകയിലാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നത് പ്രധാന സിവില്‍ ജോലികള്‍ ഈ മാസം പൂര്‍ത്തിയാകും. വിദേശത്തുനിന്നുള്ള ഇന്‍വെര്‍ട്ടര്‍ സപ്ലൈ ഈ മാസവും, ബാറ്ററി കണ്ടെയ്നറുകള്‍ ഓഗസ്റ്റ് അവസനത്തോടെയും എത്തും. ഈ വര്‍ഷം ഒക്ടോബര്‍ 16ഓടെ പദ്ധതി പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

കാറഡുക്ക പഞ്ചായത്തിലെ മുള്ളേരിയ 110 കെവി സബ്സ്റ്റേഷന്‍ ശേഷി 15 മെഗാവാട്ട് / 60 എംഡബ്ല്യുഎച്ച് ആണ്. ദിനംപ്രതി 60,000 യൂണിറ്റ് സംഭരണ ശേഷി. എന്‍എച്ച്പിസി ഇംപ്ലിമെന്‍റിംഗ് ഏജന്‍സിയായും ഓപ്പറ എനര്‍ജി ലിമിറ്റഡ് ഡെവലപ്പറായും പ്രവര്‍ത്തിക്കുന്നു. പവര്‍ ട്രാന്‍സ്ഫോര്‍മര്‍ ഡെലിവറിയും ഇന്‍വെര്‍ട്ടര്‍ സപ്ലൈയും പൂര്‍ത്തിയായി സാമ്പിള്‍ ടെസ്റ്റിംഗ് നടക്കുകയാണ്. ഓഗസ്റ്റ് 20ഓടെ ബാറ്ററി കണ്ടെയ്‌നറുകള്‍ എത്തും. 2026 ഒക്ടോബര്‍ 15ഓടെ പദ്ധതി പൂര്‍ത്തിയാകും.

കാസര്‍ഗോഡിന്‍റെ ഊര്‍ജ ആവശ്യങ്ങള്‍ മുന്നില്‍ കണ്ടുള്ള ദീര്‍ഘകാല നിക്ഷേപമാണ് 12 വര്‍ഷത്തെ പ്രൊജക്റ്റ് ലൈഫുള്ള ഈ പദ്ധതികള്‍. വ്യവസായം, ഐടി, ടൂറിസം, കൃഷി തുടങ്ങിയ മേഖലകളുടെ വളര്‍ച്ചയ്ക്കും ഇലക്ട്രിക് വാഹന ചാര്‍ജിംഗ് ശൃംഖല വികസിപ്പിക്കുന്നതിനും അടിയന്തര സാഹചര്യങ്ങളില്‍ ബാക്ക്-അപ്പ് വൈദ്യുതി ലഭ്യമാക്കാനും ഇതു സഹായിക്കും. കെ.നീലകണ്ഠന്‍ എംഎല്‍എ, സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഡയറക്ടര്‍ എം.പി.രാജന്‍, ട്രാന്‍സ്മിഷന്‍ ചീഫ് എന്‍ജിനിയര്‍ ഷജി സുധാകരന്‍, ആര്‍ഇഎസ് ഡെപ്യൂട്ടി ചീഫ് എന‍ജിനിയര്‍ ആശ മാര്‍ട്ടിന്‍, കാസര്‍ഗോഡ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ഇഎസ്.ശിവദാസന്‍ എന്നിവര്‍ പങ്കെടുത്തു.

District News

കല്യോട്ട് രക്തസാക്ഷികളുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി മന്ത്രി സണ്ണി ജോസഫ്

പെരിയ: കെപിസിസി പ്രസിഡന്‍റും വൈദ്യുതി-പാർലമെന്‍ററികാര്യ മന്ത്രിയുമായ സണ്ണി ജോസഫ് കല്യോട്ട് രക്തസാക്ഷികളുടെ സ്മൃതിമണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തി.
ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും ക്രൂരമായ കൊലപാതകം നടത്തിയ പ്രതികൾക്ക് വഴിവിട്ട സഹായമാണ് സിപിഎം ചെയ്തുനൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികളെ കേസിൽ നിന്നും രക്ഷപ്പെടുത്തുന്നതിനുവേണ്ടിയും പരോൾ നേടിയെടുക്കുന്നതിനുവേണ്ടിയും ഇടതു സർക്കാർ ജുഡീഷ്യറിക്ക് അപമാനമുണ്ടാക്കുന്ന തരത്തിലുള്ള നടപടികൾ കൈക്കൊണ്ടു. ഇനി ഇക്കൂട്ടർക്ക് കടുത്ത ശിക്ഷ ലഭിക്കുന്നതിനാവശ്യമായ നിയമ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

ഡിസിസി പ്രസിഡന്‍റ് പി.കെ. ഫൈസൽ, യുഡിഎഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ, നേതാക്കളായ എം.സി. പ്രഭാകരൻ, ബി.പി. പ്രദീപ് കുമാർ, പി.വി. സുരേഷ്, ഡോ.കെ.വി. ശശിധരൻ, ധന്യ സുരേഷ്, രാജൻ അരീക്കര, എം.കെ. ബാബുരാജ് എന്നിവർ സംബന്ധിച്ചു.

District News

സണ്ണി ജോസഫിനും റോജി എം. ജോണിനും ഡിസിസി ഓഫീസിൽ സ്വീകരണം

കാസർഗോഡ്: വിവിധ പരിപാടികൾക്കായി ജില്ലയിലെത്തിയ മന്ത്രിമാരായ സണ്ണി ജോസഫിനും റോജി എം. ജോണിനും ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ സ്വീകരണം നൽകി.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിനുള്ള പദ്ധതികൾ സർക്കാർ നടപ്പിലാക്കുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ലോകകപ്പ് ഫൈനൽ നടക്കുമ്പോൾ വൈദ്യുതി മുടങ്ങാതിരിക്കാൻ കർണാടക സർക്കാരിന്‍റെ സഹായം ലഭിച്ചിരുന്നു. സംസ്ഥാനത്ത് പകൽ സമയങ്ങളിൽ നാമമാത്രമായ തുകയ്ക്ക് സൗരോർജ്ജം ലഭ്യമാണ്. പക്ഷേ അത് രാത്രികാലങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള സംഭരണ സംവിധാനമില്ല. ഇതിനായി ബാറ്ററി, ഇൻവർട്ടർ സംവിധാനങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങൾക്ക് പ്രാധാന്യം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

ഉന്നതവിദ്യാഭ്യാസ മേഖലയിൽ ആഗോളതലത്തിലുണ്ടാകുന്ന മാറ്റങ്ങളെയും വളർച്ചയേയും ഉൾക്കൊള്ളുന്ന പഠന പദ്ധതികൾ സംസ്ഥാനത്തും നടപ്പിലാക്കുമെന്ന് മന്ത്രി റോജി എം. ജോൺ പറഞ്ഞു. വികലമായ രാഷ്ട്രീയ താത്പര്യങ്ങൾക്കുവേണ്ടി വിദ്യാഭ്യാസരംഗത്തെ മലീമസമാക്കാൻ യുഡിഎഫ് സർക്കാർ തയ്യാറാകില്ല. വിവാദങ്ങൾക്കു പിറകെ പാഞ്ഞ് വിദ്യാർഥികളുടെ ഭാവിയിൽ ഇരുൾ വീഴ്ത്തിയ ഇടതുസർക്കാരിനെ ജനം തള്ളിക്കളഞ്ഞതാണ്. ഇതിൽനിന്ന് പാഠം ഉൾക്കൊണ്ടുകൊണ്ട് ഉന്നത വിദ്യാഭ്യാസരംഗത്തെ പുനരുദ്ധരിക്കാനുള്ള നടപടികൾക്ക് പൊതുജനങ്ങളുടെ പിന്തുണ തേടുകയാണെന്നും റോജി എം. ജോൺ പറഞ്ഞു.

ഡിസിസി പ്രസിഡന്‍റ് പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു. രണ്ടു മന്ത്രിമാർക്കും അദ്ദേഹം ഡിസിസിയുടെ സ്നേഹോപഹാരം കൈമാറി. കെപിസിസി ജനറൽ സെക്രട്ടറിമാരായ കെ. നീലകണ്ഠൻ എംഎൽഎ, ഹക്കീം കുന്നിൽ, സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി, യുഡിഎഫ് ജില്ലാ കൺവീനർ എ. ഗോവിന്ദൻ നായർ, നേതാക്കളായ അഡ്വ. എ. ഗോവിന്ദൻ നായർ, പി.ജി. ദേവ്, ബി.പി. പ്രദീപ് കുമാർ, മീനാക്ഷി ബാലകൃഷ്ണൻ, എം.സി. പ്രഭാകരൻ, സോമശേഖര ഷേണി, മാമുനി വിജയൻ, ഡോ.കെ.വി. ശശിധരൻ, കെ. ബലരാമൻ നമ്പ്യാർ, കെ. ഖാലിദ്, കെ. ലക്ഷ്മണപ്രഭു, കെ. വാരിജാക്ഷന്‍, ശ്രീജിത്ത് മാടക്കല്ല്, സി.വി. ജയിംസ്, എം. രാജീവൻ നമ്പ്യാർ, ടി. ഗോപിനാഥൻ നായർ, കാർത്തികേയൻ പെരിയ, മിനി ചന്ദ്രൻ, എ. വാസുദേവൻ, സാജിദ് മൗവ്വൽ, ഹരീഷ് പി. നായർ, ധന്യ സുരേഷ്, ഗീത കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

District News

തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ ജില്ലാതല പ്രകാശനം നടന്നു  

 

കാസര്‍ഗോഡ്: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ 2026ലെ തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ ജില്ലാതല പ്രകാശനവും വിതരണോദ്ഘാടനവും കല്ലട്ര മാഹിന്‍ എംഎല്‍എ നിര്‍വഹിച്ചു.

കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ പി.വി.പ്രഭ അധ്യക്ഷതവഹിച്ചു.
ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ വിശിഷ്ടാതിഥിയായി. വാര്‍ഡ് മെംബര്‍ മുഹമ്മദ് ഹനീഫ, കെ.എം.ശ്രീധരന്‍, പി.പ്രഭാകരന്‍, കെ.വി.ബാബു, എ.മധുസൂദനന്‍ നമ്പ്യാര്‍, പി.വി.ഉമേശന്‍ എന്നിവര്‍ സംസാരിച്ചു. അസി.ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എസ്.ജയലക്ഷ്മി സ്വാഗതവും ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസര്‍ കെ.സി.സുജിത് നന്ദിയും പറഞ്ഞു.

District News

ലോകകപ്പ് ഫൈനൽ പ്രദർശിപ്പിച്ചു

ചിറ്റാരിക്കാൽ: സംസ്ഥാന എക്സൈസ് വകുപ്പ്, വിമുക്തി മിഷൻ, വോയ്സ് ഓഫ് ചിറ്റാരിക്കാൽ വാട്സ്ആപ്പ് ഗ്രൂപ്പ്, ബ്രദേഴ്സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചിറ്റാരിക്കാൽ കാര ജംഗ്ഷനിൽ ലോകകപ്പ് ഫൈനൽ എൽഇഡി സ്ക്രീനിൽ പ്രദർശിപ്പിച്ചു.

ഹൊസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. ഷാജി ഉദ്ഘാടനം ചെയ്തു. വോയ്സ് ഓഫ് ചിറ്റാരിക്കാൽ വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻ ഷിജിത്ത് കുഴുവേലിൽ അധ്യക്ഷത വഹിച്ചു. ഉല്ലാസ് പുളിമൂട്ടിൽ, റോഷൻ എഴുത്തുപുരയ്ക്കൽ, ഷൈൻ ജോർജ്, വിപിൻ, പ്രിയേഷ്, ടിന്റോ എന്നിവർ പ്രസംഗിച്ചു. ഫുട്ബോൾ കോച്ച് വിനോദ്, ചെസ് താരം മനോജൻ രവി, സാബു സ്രാക്കത്ത് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

District News

ഇൻഷുറൻസ് പദ്ധതി ആരംഭിച്ചു

ചിറ്റാരിക്കാൽ : ചട്ടമല സെന്‍റ് മേരീസ് ഇടവകയുടെയും തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി ചട്ടമല യൂണിറ്റിന്‍റെയും ആഭിമുഖ്യത്തിൽ ഇടവകാംഗങ്ങൾക്ക് വേണ്ടിയുള്ള സമ്പൂർണ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് തുടക്കമായി. ഇന്ത്യ പോസ്റ്റ് സേവിംഗ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചുകൊണ്ടുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ആദ്യ പ്രീമിയം സ്വീകരിച്ചുകൊണ്ട് സന്ദീപ് വാര്യർ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.

ഇടവക വികാരി ഫാ.പോൾ മുണ്ടക്കൽ അധ്യക്ഷതവഹിച്ചു. സിവിക്കുട്ടി വർഗീസ് സെമിനാർ നയിച്ചു. അമൽ പള്ളത്ത്, ഷൈനി ജോബി, ആന്‍റണി കോയിക്കൽ എന്നിവർ വിഷ‍യാവതരണം നടത്തി. പാരിഷ് സെക്രട്ടറി സജി വള്ളോപ്പിള്ളി, വെസ്റ്റ് എളേരി പഞ്ചായത്തംഗം സിന്ധു വർഗീസ്, ആഷ്‌ലി അറയ്ക്കപറമ്പിൽ, ഇടവക കോ-ഓർഡിനേറ്റർ തോമസ് മുകളേൽ എന്നിവർ പ്രസംഗിച്ചു.

District News

ജില്ലാ ലൈബ്രറി കൗണ്‍സില്‍ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ജില്ലാ ലൈബ്രറി കൗണ്‍സിലിനു വേണ്ടി ഒരു കോടി രൂപ ചെലവില്‍ പണിത ആസ്ഥാന മന്ദിരം മേലാങ്കോട്ട് ഉന്നത വിദ്യാഭ്യാസമന്ത്രി റോജി എം.ജോണ്‍ ഉദ്ഘാടനം ചെയ്തു.

ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്‍റെ ഓഫീസ് കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി.കെ.മധു ഉദ്ഘാടനം ചെയ്തു. കെ.കെ.നായരുടെ സ്മരണയ്ക്കായി സജ്ജമാക്കിയ വിദ്വാന്‍ കെ.കെ.നായര്‍ ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറിയുടെ ഉദ്ഘാടനം സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് ധര്‍മരാജ് അടാട്ട് നിര്‍വഹിച്ചു. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. സുജാത, ഗ്രന്ഥാലോകം ചീഫ് എഡിറ്റര്‍ പി.വി.കെ.പനയാല്‍, പി.അപ്പുക്കുട്ടന്‍, കെ.വി.കുഞ്ഞിരാമന്‍, പി. വേണുഗോപാലന്‍, സുനില്‍ പട്ടേന, യു.പി.വിമല, പി.പ്രഭാകരന്‍ എന്നിവര്‍ സംസരിച്ചു.
നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ സ്വാഗതവും ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് പി.ദിലീപ്കുമാര്‍ നന്ദിയും പറഞ്ഞു.

District News

സ്‌കോളേഴ്സ് കോണ്‍ക്ലേവ് നടത്തി

പൊയിനാച്ചി: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയ ഉദുമ നിയോജക മണ്ഡലത്തിലെ വിദ്യാര്‍ഥികളെ ആദരിക്കുന്നതിന് കെ.നീലകണ്ഠന്‍ എംഎല്‍എ നേതൃത്വത്തില്‍ സ്‌കോളേഴ്‌സ് കോണ്‍ക്ലേവ് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം.ജോണ്‍ ഉദ്ഘാടനം ചെയ്തു.

ആശിര്‍വാദ് അവന്യു ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കല്ലട്ര മാഹിന്‍ എംഎല്‍എ മുഖ്യാതിഥിയായി.

പി.കെ.ഫൈസല്‍, ഹക്കീം കുന്നില്‍, കല്ലട്ര അബ്ദുള്‍ ഖാദര്‍, കെ.ബി.മുഹമ്മദ്കുഞ്ഞി, ആയിഷ അബൂബക്കര്‍, വി.ആര്‍.വിദ്യാസാഗര്‍, ഹരീഷ് ബി.നമ്പ്യാര്‍, ടി.നാരായണന്‍, സദാശിവന്‍ മണിയങ്ങാനം, കെ.യു.മാത്യു, സുകുമാരി ശ്രീധരന്‍, അന്‍വര്‍ മാങ്ങാട്, റീബ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. എ.വി.വാമനകുമാര്‍ വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുത്തു. ഖാദര്‍ മാങ്ങാട് സ്വാഗതവും എം.കുഞ്ഞമ്പു നമ്പ്യാര്‍ നന്ദിയും പറഞ്ഞു.

District News

ഡി ഫോക് കാര്‍ണിവല്‍ തുടങ്ങി

കാസര്‍ഗോഡ്: കണ്ണൂര്‍ സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ 2024-25 നേതൃത്വത്തില്‍ കാസര്‍ഗോഡ് ഗവ. കോളേജില്‍ ഡി ഫോക് കാര്‍ണിവല്‍ തുടങ്ങി. കല്ലട്ര മാഹിന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ നന്ദജ് ബാബു അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സാബു ഏബ്രഹാം, ജില്ലാ പഞ്ചായത്തംഗം കെ.സബീഷ്, നാടന്‍പാട്ടുകാരന്‍ അതുല്‍ നറുകര എന്നിവര്‍ മുഖ്യാതിഥികളായി. നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന സലീം, കൗണ്‍സിലര്‍ അനില്‍ ചെന്നിക്കര, പ്രിന്‍സിപ്പല്‍ വി.എസ്.അനില്‍കുമാര്‍, അല്‍ന വിനോദ്, ദില്‍ജിത്ത്, ശ്രീരാഗ് കവിത കൃഷ്ണന്‍ അദിനാന്‍ ചട്ടഞ്ചാൽ എന്നിവര്‍ സംസാരിച്ചു. എന്നിവര്‍ പ്രസംഗിച്ചു .ഫെസ്റ്റ് ഇന്നു സമാപിക്കും

District News

കുന്നോത്ത് ഇൻഡസ്ട്രിയൽ പാർക്കിൽ ശീതീകരണ സംഭരണശാല; ധാരണയായി ഇരിട്ടി: തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ സംരംഭകരുടെ സംഗമം കുന്നോത്ത് ഹരിത ഇൻഡസ്ട്രിയൽ പാർക്കിൽ നടന്നു. പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന്‍റെ ഭാഗമായി ഹരിത ഇൻഡസ്ട്രിയൽ പാർക്ക് കേന്ദ്രീകരിച്ച് ശീതീകരണ സംഭരണശാല ആരംഭിക്കാൻ ധാരണയായി. പദ്ധതിക്കായി സംഗമത്തിൽ പങ്കെടുത്ത ചില സംരംഭകർ നിക്ഷേപ സന്നദ്ധത അറിയിക്കുകയും ചെയ്തു‌. പുതുസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ നടപ്പാക്കുമെന്ന് സംരംഭക സമ്മേളനം ഉദ്ഘടനം ചെയ്ത് ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. മുന്നിൽനിന്നു വളരുകയും പിന്നിലുള്ളവരെ വളർത്തുകയും ചെയ്യുമ്പോഴാണ് സമഗ്രവികസനം സാധ്യമാകുന്നത്. വിജയിച്ച സംരംഭകർ പുതുസംരംഭകരെ കൈപിടിച്ചുയർത്താൻ തയാറായാൽ സമൂഹത്തിൽ കൂടുതൽ സംരംഭങ്ങളും തൊഴി

ഇരിട്ടി: തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ സംരംഭകരുടെ സംഗമം കുന്നോത്ത് ഹരിത ഇൻഡസ്ട്രിയൽ പാർക്കിൽ നടന്നു. പുതിയ വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന്‍റെ ഭാഗമായി ഹരിത ഇൻഡസ്ട്രിയൽ പാർക്ക് കേന്ദ്രീകരിച്ച് ശീതീകരണ സംഭരണശാല ആരംഭിക്കാൻ ധാരണയായി. പദ്ധതിക്കായി സംഗമത്തിൽ പങ്കെടുത്ത ചില സംരംഭകർ നിക്ഷേപ സന്നദ്ധത അറിയിക്കുകയും ചെയ്തു‌.


പുതുസംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികൾ തലശേരി അതിരൂപതയുടെ നേതൃത്വത്തിൽ നടപ്പാക്കുമെന്ന് സംരംഭക സമ്മേളനം ഉദ്ഘടനം ചെയ്ത് ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. മുന്നിൽനിന്നു വളരുകയും പിന്നിലുള്ളവരെ വളർത്തുകയും ചെയ്യുമ്പോഴാണ് സമഗ്രവികസനം സാധ്യമാകുന്നത്. വിജയിച്ച സംരംഭകർ പുതുസംരംഭകരെ കൈപിടിച്ചുയർത്താൻ തയാറായാൽ സമൂഹത്തിൽ കൂടുതൽ സംരംഭങ്ങളും തൊഴിൽ അവസരങ്ങളും സൃഷ്‌ടിക്കപ്പെടുമെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.

സംസ്ഥാനത്തിനകത്തും പുറത്തും വിദേശരാജ്യങ്ങളിലുമായി വിവിധ സംരംഭങ്ങൾ നടത്തുന്ന 80 ലേറെ വ്യവസായികൾ സംഗമത്തിൽ പങ്കെടുത്തു. വിജയാനുഭവങ്ങളും തുടക്ക കാലങ്ങളിലെ പ്രതിസന്ധികളും പങ്കുവച്ച സംരംഭകർ പുതിയ നിക്ഷേപ സാധ്യതകൾ ചൂണ്ടിക്കാട്ടി. കൃഷി, ഫ്രൂട്‌സ് അധിഷ്‌ഠിത മേഖലകളിലെ സംരംഭങ്ങൾ തുടങ്ങണമെന്നും നിർദേശിച്ചു.

കർഷകർ ഉത്പാദിപ്പിക്കുന്ന മരച്ചീനി, പഴവർഗങ്ങൾ എന്നിവ ഉൾപ്പെടെ സൂക്ഷിച്ചുവയ്ക്കാനും വിപണിയിൽ വില കൂടുതൽ ഉള്ളപ്പോൾ വില്പന നടത്തുന്നതിനും സാഹചര്യം ഒരുക്കുന്നതിനാണ് ശീതികരണ സംഭരണശാല സ്ഥാപിക്കുന്നത്. അതിരൂപത വികാരി ജനറൽമാരായ മോൺ. ആന്‍റണി മുതുകുന്നേൽ, മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി, ചാൻസലർ ഫാ. ഡോ. ജോസഫ് മുട്ടത്തുകുന്നേൽ, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്‌ടർ ഫാ. ഡോ. ഫിലിപ്പ് കവിയിൽ, പ്രൊക്കുറേറ്റർ ഫാ. ഡോ. ജോസഫ് കാക്കരമറ്റത്തിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോർജ് തയ്യിൽ, ബയോ മൗണ്ടൻ മാർക്കറ്റിംഗ് മാനേജർ ഫാ. ജയ്‌സ് കുരിശുംമൂട്ടിൽ എന്നിവർ പ്രസംഗിച്ചു. വിവിധ ഫലങ്ങളുടെ ശേഖരണവും സംസ്‌കരണവും - ക്ലസ്‌റ്റർ ഫാമിംഗ് പ്രോജക്ട് എന്ന വിഷയത്തിൽ വ്യവസായി സിബി പൈകട, കോർപറേറ്റ് ഫണ്ട് സ്വരൂപിക്കൽ, പുതിയ സംരംഭകരെ പ്രോത്സാഹിപ്പൽ, സംരംഭക കൂട്ടായ്‌മ എന്നീ വിഷയങ്ങളിൽ വ്യവസായി സണ്ണി മണിമലത്തറപ്പേൽ, കോൾഡ് സ്റ്റോറേജ് പ്രോജക്‌ട് എന്ന വിഷയത്തിൽ സംരംഭകൻ വ്യാവസായി ജേക്കബ് സ്കറിയ അമ്പലത്തൊട്ടിയിൽ, ബയോമൗണ്ടൻ പ്രോജക്ട് വിഷയത്തിൽ മാനേജിംഗ് ഡയറക്‌ടർ ഫാ. ബെന്നി നിരപ്പേൽ, ഹാപ്പി വില്ലേജ് പദ്ധതി സംബന്ധിച്ചു ജാക്‌സർ ജോർജ് തോലാനി എന്നിവർ ക്ലാസുകൾ നയിച്ചു.

പാർക്കിൽഅഞ്ച് സംരംഭങ്ങൾ

കപ്പ സംസ്കരണം, ചായപ്പൊടി, കറിപ്പൊടി, പുട്ടുപൊടി, പഴം സംസ്‌കരണം എന്നീ യൂണിറ്റുകളാണ് ഇൻഡസ്ട്രിയിൽ പാർക്കിൽ നിലവിൽ പ്രവർത്തിക്കുന്നത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കർഷകരുടെ കൂട്ടായ്മയായി രൂപീകരിച്ച ബയോമൗണ്ടൻ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതാണ് പഴം സംസ്കരണം ഒഴികെയുള്ള നാല് സംരംഭങ്ങൾ. കൃഷിവകുപ്പിന്‍റെ സഹകരണത്തോടെ ആരംഭിച്ച കപ്പ സംസ്‌കരണ യൂണിറ്റിൽ വാട്ടുകപ്പ, കപ്പപ്പൊടി എന്നിവയ്ക്കൊപ്പം വാക്വം ഫ്രൈയിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് കപ്പ ചിപ്‌സ്, മുറുക്ക്, ലെയ്‌സ്, സ്റ്റ‌ിക്‌സ് തുടങ്ങിയ മൂല്യവർധിത ഉത്പന്നങ്ങളും നിർമിക്കും. ചായ, പുട്ടുപൊടി (അരി, കപ്പ), കറി മസാലകൾ, പഴം പൾപ്പ് എന്നിവയെല്ലാം വിപണിയിൽ ലഭ്യമാണ്.

പുതുസംരംഭകർക്ക് കൂടുതൽ അവസരങ്ങൾ

തലശേരി അതിരൂപത വിട്ടുനൽകിയ 10 ഏക്കർ സ്ഥലത്താണ് കുന്നോത്ത് ഹരിത ഇൻഡസ്ട്രിയൽ പാർക്ക് പ്രവർത്തിക്കുന്നത്. പ്രൈവറ്റ് ഇൻഡസ്ട്രിയൽ പാർക്കാണെങ്കിലും സർക്കാർ വ്യവസായ പാർക്കിന്‍റെ നിലവാരത്തിലുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനായി സർക്കാർ മൂന്നു കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ഇവിടെ ആരംഭിക്കുന്ന സംരംഭങ്ങൾക്ക് ഏകജാലക സംവിധാനത്തിലൂടെ ലൈസൻസ് ലഭ്യമാകും.

10 ലക്ഷം രൂപ വരെയുള്ള സംരംഭങ്ങൾക്ക് നാല് ശതമാനം പലിശനിരക്കിൽ വായ്പ‌ ലഭിക്കും. 50 കോടി രൂപ വരെയുള്ള സംരംഭങ്ങൾക്ക് മൂന്നു വർഷം കഴിഞ്ഞ് ലൈസൻസ് എടുത്താൽ മതിയെന്ന ആനുകൂല്യവും ലഭ്യമാണ്. പാർക്കിൽ ആറ് ഏക്കറോളം സ്ഥലം ഇനിയും ലഭ്യമായതിനാൽ പുതിയ സംരംഭകർക്ക് അവസരമുണ്ടെന്നും അധികൃതർ അറിയിച്ചു.

District News

"ഈ ഓണം നിക്‌ഷാനോളം’ ഓണം ഓഫറുകളുമായി നിക്‌ഷാൻ

കണ്ണൂർ: ഹോം അപ്ലയന്‍സസ് രംഗത്തെ വിശ്വസ്ത ബ്രാൻഡായ നിക്‌ഷാനിൽ "ഈ ഓണം നിക്‌ഷാനോളം' എന്ന പേരില്‍ വിപുലമായ സമ്മാന പദ്ധതി പ്രഖ്യാപിച്ചു. വിപണിയില്‍ കണ്ടതിലും കേട്ടതിലും കൂടുതൽ ഓഫറുകളും ആകര്‍ഷകമായ സമ്മാനങ്ങളുമാണ് ഈ ഓണത്തിന് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. കോടിക്കണക്കിന് രൂപയുടെ വമ്പന്‍ സമ്മാനങ്ങളും ഡിസ്‌കൗണ്ടുകളുമാണ് നിക്‌ഷാൻ ഈ ഓണക്കാലത്ത് ഒരുക്കിയിരിക്കുന്നത്.

ഓണക്കാലത്ത് നിക്‌ഷാനിൽനിന്നു പര്‍ച്ചേസ് ചെയ്യുന്നവരില്‍നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ബംപര്‍ സമ്മാനമായി നാല് ഹ്യുണ്ടായ് എക്സ്റ്റര്‍ കാറുകള്‍, രണ്ടാം സമ്മാനമായി രണ്ട് അള്‍ട്രാവയലറ്റ് X47 ഇലക്ട്രിക് അഡ്വഞ്ചര്‍ ബൈക്കുകള്‍, മൂന്നാം സമ്മാനമായി നാല് ഏഥര്‍ റിസ്റ്റ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ എന്നിവയാണ് ലഭിക്കുക. കണ്ണൂര്‍, കോഴിക്കോട്, വടകര, കുറ്റ്യാടി, പഴയങ്ങാടി, പേരാവൂര്‍, ചെറുവത്തൂര്‍ തുടങ്ങിയ നിക്‌ഷാന്‍റെ എല്ലാ ഷോറൂമുകളിലും ഈ ഓണം ഓഫറുകള്‍ ലഭ്യമായിരിക്കും.

ഈ ഓണക്കാലത്ത് പർച്ചേസ് ചെയ്യുമ്പോള്‍ 75 ശതമാനം വരെ വിലക്കുറവ്, ഷോപ്പിംഗ് കൂടുതല്‍ എളുപ്പമാക്കാന്‍ പലിശരഹിത ഇഎംഐ സൗകര്യങ്ങള്‍, എക്സ്റ്റന്‍ഡഡ് വാറന്‍റി, സൗജന്യ ഡെലിവറി, ലോയല്‍റ്റി പോയിന്‍റുകള്‍, സ്‌പെഷല്‍ കാഷ്ബാക്ക് വൗച്ചര്‍ എന്നിവയും നിക്‌ഷാൻ നല്‍കുന്നുണ്ട്.

ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ ബജറ്റ് പരിധിക്കുള്ളില്‍ നിന്നുകൊണ്ട് തന്നെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയിലുള്ള ഉത്പന്നങ്ങള്‍ സ്വന്തമാക്കാനും വമ്പന്‍ സമ്മാനങ്ങള്‍ നേടാനുമുള്ള സുവര്‍ണാവസരമാണ് നിക്‌ഷാൻ ഒരുക്കുന്നതെന്ന് എംഡി എം.എം.വി. മൊയ്തു, എക്സിക്യുട്ടീവ് ഡയറക്ടര്‍ നിക്‌ഷാൻ അഹമ്മദ് എന്നിവര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കായി: 7902 81 81 81.

District News

പി.വി.എ ആയുർവേദിക് മൾട്ടി സ്പെഷാലിറ്റി ആശുപത്രിയുടെ പുനർനിർമിച്ച ബ്ലോക്ക് ഉദ്ഘാടനം

കാട്ടാന്പള്ളി: കണ്ണൂർ കാട്ടാന്പള്ളിയിൽ പ്രവർത്തിക്കുന്ന പി.വി.എ ആയുർവേദിക് മൾട്ടി സ്പെഷാലിറ്റി ആശുപത്രിയുടെ പുനർനിർമിച്ച ബ്ലോക്കിന്‍റെ ഉദ്ഘാടനം കെ.വി. സുമേഷ് എംഎൽഎ നിർവഹിച്ചു. ആയുർവേദ നഴ്സിംഗ്-യോഗ കോഴ്സിന്‍റെ സർട്ടിഫിക്കറ്റ് വിതരണവും നടത്തി. പഞ്ചായത്തംഗം പി.വി. ഷാജി അധ്യക്ഷത വഹിച്ചു. പി.വി.എ മൾട്ടി സ്പെഷാലിറ്റി ചീഫ് ഫിസിഷ്യൻ അബ്‌ദുൾ റഹ്‌മാൻ പൊയിലൻ, പ്രജീഷ് അച്ചാണ്ടി, പ്രിയംവദ ശിവൻ, ഡോ. മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.

District News

ദീപിക ലഹരി മുക്ത കാന്പയിൻ ഇന്ന് മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യും

ആലക്കോട്: ദീപികയും ആലക്കോട് സെന്‍റ് മേരീസ് കോൺവെന്‍റ് സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരിമുക്ത കാന്പയിൻ "കിക്ക് ഔട്ട് ഓപ്പറേഷൻ തൂഫാൻ' ഇന്നു നടക്കും. പരിപാടി സ്കൂൾ അങ്കണത്തിൽ രാവിലെ 11.30ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്യും.

രാവിലെ 9.30ന് നടക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസിന് കണ്ണൂർ ക്രൈംബ്രാഞ്ച് എഎസ്ഐ രാജേഷ് മലപ്പട്ടം നേതൃത്വം നൽകും. തുടർന്ന് ലഹരിവിരുദ്ധ ബോധവത്കരണ നൃത്ത ശില്പം അരങ്ങേറും. ഉദ്ഘാടന ചടങ്ങിൽ സജീവ് ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും. ദീപിക ഫ്രണ്ട്സ് ക്ലബ് തലശേരി അതിരൂപത ഡയറടക്ർ ഫാ. ഡോ. ഫിലിപ് കവിയിൽ, ആലക്കോട് ഫൊറോന വികാരി ഫാ. ആന്‍റണി പുന്നൂർ, ഡിസിസി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്, ആലക്കോട് പഞ്ചായത്ത് പ്രസിഡന്‍റ് പ്രിൻസി ബോബി, ദീപിക റസിഡന്‍റ് മാനേജർ ഫാ. വിപിൻ വെമ്മേനിക്കട്ടയിൽ എന്നിവർ പ്രസംഗിക്കും.

രാഷ്‌ട്രദീപിക അസിസ്റ്റന്‍റ് ജനറൽ മാനേജർ (സർക്കുലേഷൻ) ജോർജ് തയ്യിൽ ഉപഹാര സമർപ്പണം നടത്തും. സെന്‍റ് മേരീസ് സ്കൂൾ മാനേജർ സിസ്റ്റർ തോമസീന സിജെ, പ്രിൻസിപ്പൽ സിസ്റ്റർ റോസ്‌മേരി, കെവിവിഇഎസ് ആലക്കോട് യൂണിറ്റ് പ്രസിഡന്‍റ് കെ.എം ഹരിദാസ് എന്നിവർ സന്നിഹതരാകും.

District News

വൈസ്മെൻ ഭാരവാഹികൾ സ്ഥാനമേറ്റു

കുടിയാന്മല: വൈസ്മെൻ ഇന്‍റർനാഷണൽ കുടിയാന്മല ക്ലബിന്‍റെ 2026-27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും നടത്തി. കുടിയാൻമല മേരി ക്വീൻസ് ഹയർ സെക്കൻഡറി സ്‌കൂൾ ഹാളിൽ നടന്ന പരിപാ‌ടി ജില്ലാ പഞ്ചായത്തംഗം ജോജി വർഗീസ് വട്ടോളി ഉദ്ഘാടനം ചെയ്തു. വൈസ്മെൻ വെസ്റ്റ് ഇന്ത്യാ റീജിയൻ സോൺ രണ്ടിന്‍റെ എൽആർഡി മധു പണിക്കർ സ്ഥാനാരോഹണം നിർവഹിച്ചു. വൈസ്മെൻ ഡിസ്ട്രിക്ട് ഗവർണർ കെ.വി. സുനിൽകുമാർ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

ഈ വർഷത്തെ കമ്മ്യൂണിറ്റി പ്രോജക്ട് ഡിസ്ട്രിക്ട് മുൻ ഗവർണർ ടാജി ടോം ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി, പ്ലസ് ടു, ബിരുദ കോഴ്സുകളിൽ ഉന്നത വിജയം നേടിയവരെ ഡിജി ഇലക്ട് സണ്ണി മനാടിയിൽ അവാർഡുകൾ നൽകി അനുമോദിച്ചു. ലേഖ പണിക്കർ, വി. ദിനേശൻ, സെബാസ്റ്റ്യൻ കുരിശുമൂട്ടിൽ, സിജോ കണ്ണേഴത്ത്, സാലി മുണ്ടാംപള്ളിൽ, ബേബി വട്ടക്കുന്നേൽ, വിനു ഇളങ്കുന്നത്ത്പുഴയിൽ, ഷീബ കാപ്പിൽ, ജോഷി മണ്ണാപറമ്പിൽ, സി. വിജയൻ എന്നിവർ പ്രസംഗിച്ചു.ബാബു കണ്ണമ്പുഴയിൽ, സൈമൺ കണ്ണംപ്ലാക്കൽ, ജോസ് മുണ്ടാംപള്ളിൽ, പൗലോസ് മൂഞ്ഞേലിൽ, എബിൻ കട്ടിക്കാനായിൽ, ജിതിൻ കണ്ണേഴത്ത്, ഡെയ്സി തട്ടാപറമ്പിൽ എന്നിവർ നേതൃത്വം നൽകി.
ഭാരവാഹികൾ: ജിമ്മി ആയിത്തമറ്റം- പ്രസിഡന്‍റ്, വിനോദ് കാപ്പിൽ-സെക്രട്ടറി, ജോബിൻസ് കണ്ണേഴത്ത്-ട്രഷറർ എന്നിവർ ചുമതലയേറ്റു.

District News

ലയൺസ് ക്ലബ് ഭാരവാഹികൾ സ്ഥാനമേറ്റു

ചെറുപുഴ: ചെറുപുഴ ലയൺസ് ക്ലബ് 2026-27 വർഷത്തെ ഭാരവാഹികൾ ചുമതലയേറ്റു. ഇന്‍റർനാഷണൽ ട്രെയിനറും ഗ്ലോബൽ ആക്ഷൻ ടീം ലീഡറുമായ എ.വി. വാമനകുമാർ സത്യപ്രതിജ്ഞ ചടങ്ങ് നടത്തി. പ്രസിഡന്‍റ് ബോബൻ ജോസഫ് അധ്യക്ഷത വഹിച്ചു. പി.ടി. ഫ്രാൻസിസ്, കെ.കെ. വേണുഗോപാൽ, മഞ്ജു അഭിലാഷ്, എൻ.കെ. സാലു, റോയി ജോസഫ്, തോമസ് ജോസഫ്, ജോൺസൺ സി. പടിഞ്ഞാത്ത്, മെൻഡലിൻ മാത്യു, പി.എം. സെബാസ്റ്റ്യൻ, മാത്യു ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ: ജോൺസൺ സി. പടിഞ്ഞാത്ത്- പ്രസിഡന്‍റ്, പി.എം. സെബാസ്റ്റ്യൻ- സെക്രട്ടറി, മാത്യു ഫിലിപ്പ്- ട്രഷറർ.

District News

ടിഎസ്എസ്എസ് ചെമ്പേരി ട്രസ്റ്റ് വാർഷിക പൊതുയോഗം

ചെമ്പേരി: തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി (ടിഎസ്എസ്എസ്) യുടെ ആഭിമുഖ്യത്തിലുള്ള ചെമ്പേരി ട്രസ്റ്റ് വാർഷിക പൊതുയോഗം ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ നടന്നു. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടറും ടിഎസ്എസ്എസ് ചെമ്പേരി ട്രസ്റ്റ് ഡയറക്ടറുമായ ഫാ. തോമസ് തയ്യിൽ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്‍റ് ജോയ്സി ജോസഫ് അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്‍റ് ജോയിച്ചൻ പാറത്താനത്ത്, ചെമ്പേരി ബസിലിക്ക അസിസ്റ്റന്‍റ് റെക്ടർ ഫാ. മാർട്ടിൻ തുറയ്ക്കൽ, ഏരുവേശി പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മേരി ഫ്രാൻസിസ്, വാർഡ് മെംബർ പൗളിൻ തോമസ്, ചെമ്പേരി ട്രസ്റ്റ് ആനിമേറ്റർ സിസ്റ്റർ ആലീസ് മാത്യു എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ മികച്ച കർഷകൻ സണ്ണി മൂക്കനോലിയ്ക്കൽ, സീനിയർ സിറ്റിസൺ ഏലിക്കുട്ടി പുത്തൻപുരയ്ക്കൽ എന്നിവരെ ആദരിച്ചു.

District News

ശോചനീയം ആലക്കോട് എക്സൈസ് ഓഫീസ്

ആലക്കോട്: പ്രവർത്തനം തുടങ്ങി മൂന്നു പതിറ്റാണ്ട് കഴിഞ്ഞിട്ടും ആലക്കോട് എക്സൈസ് ഓഫീസിന് സ്വന്തമായി കെട്ടിടം ഇല്ല. ശോച്യാവസ്ഥയിലായ പഴയ കെട്ടിടത്തിലാണ് ഇപ്പോഴും ഓഫീസ് പ്രവർത്തിക്കുന്നത്. പുതിയ ഓഫീസ് എന്ന നിർദേശത്തിന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ല. ഇത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. കെട്ടിടം നിർമിക്കാൻ സ്ഥലം ലഭ്യമായിട്ടും തുടർനടപടി ഉണ്ടാകുന്നില്ല.

ആലക്കോട് ടൗണിൽ നിന്ന്
300 മീറ്റർ മാറി പെരുനിലം റോഡിൽ തേൻ വിപണന കേന്ദ്രമായി പ്രവർത്തിച്ചിരുന്ന സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിലാണ് എക്സൈസ് ഓഫീസ് പ്രവർത്തിക്കുന്നത്. മഴക്കാലത്ത് ടൗണിൽ നിന്നുള്ള ചെളിവെള്ളമടക്കം ഒഴുകി എത്തുന്നത് എക്സൈസ് ഓഫീസിലേക്കാണ്.

സ്ത്രീകളടക്കം 24 ഉദ്യോഗസ്ഥർ ഇവിടെ ജോലി ചെയ്യുന്നുണ്ട്. അവർക്ക് നിന്നു തിരിയാനും വസ്ത്രം മാറാൻ പോലും സ്ഥലമില്ല. ഫലപ്രദമായ ലോക്കപ്പ് സംവിധാനങ്ങളോ ലഹരി വ്യാപനവുമായി ബന്ധപ്പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങൾ, തൊണ്ടി മുതലുകൾ എന്നിവ സൂക്ഷിക്കുന്നതിനോ, പ്രധാനപ്പെട്ട ഫയലുകൾ സൂക്ഷിക്കാനോ ഇടമില്ല. ഒരോ വർഷവും 500 ഓളം കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്യുന്നത്.

ദീർഘകാലത്തെ കാത്തിരിപ്പിന് ശേഷം 2024ൽ അരങ്ങത്ത് ആലക്കോട് പോലീസ് സ്റ്റേഷന് സമീപത്തായി അഞ്ചുസെന്‍റ് സ്ഥലം പഞ്ചായത്ത് എക്സൈസ് വകുപ്പിന് നൽകിയിരുന്നു. അവിടെ കെട്ടിടം നിർമാണവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് 79 ലക്ഷത്തിന്‍റെ എസ്റ്റിമേറ്റ് തയാറാക്കിയതാണ്. എന്നാൽ, പിന്നീട് ഒരു നടപടികളും ഉണ്ടായിട്ടില്ല. പുതിയ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സജീവ് ജോസഫ് എംഎൽഎ ആലക്കോടിന്‍റെ വികസനവുമായി ബന്ധപ്പെട്ട് യോഗം വിളിച്ചിരുന്നു. അവിടെ എക്സൈസ് ഉദ്യോഗസ്ഥരും വിവിധ രാഷ്‌ട്രീയ പ്രതിനിധികളടക്കമുള്ളവരുടെ പ്രധാന ആവശ്യമായിരുന്നു എക്സൈസ് ഓഫീസിന് പുതിയ കെട്ടിടം എന്നത്.

District News

ചെമ്പന്തൊട്ടി ഇടവക കുടുംബക്കൂട്ടായ്മ വാർഷികം സംഘടിപ്പിച്ചു

ചെമ്പന്തൊട്ടി: സാമുദായിക ശാക്തീകരണ വർഷത്തിൽ കുടുംബ ബന്ധങ്ങളും വ്യക്തി ബന്ധങ്ങളും വളർത്തേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്‍റെ ആവശ്യകതയാണെന്നു മനസിലാക്കി സമൂഹ നന്മയ്ക്കായി ഒത്തൊരുമയുള്ള സമൂഹത്തെ കെട്ടിപ്പടുക്കുകയെന്ന ലക്ഷ്യത്തോടെ ചെമ്പന്തൊട്ടി ഇടവകയിലെ സെന്‍റ് തോമസ് കുടുംബക്കൂട്ടായ്മ വാർഷികം സംഘടിപ്പിച്ചു. ചെമ്പന്തൊട്ടി സെന്‍റ് ജോർജ് ഫൊറോന വികാരി ഫാ. ആന്‍റണി മഞ്ഞളാംകുന്നേൽ വാർഷിക പരിപാടി ഉദ്ഘാടനം ചെയ്തു.

കുടുംബ കൂട്ടായ്മയിലൂടെ ബന്ധങ്ങൾ ശക്തിപ്പെടുത്തുവാനും ഒറ്റപ്പെട്ടുപോയവരെ ചേർത്തുനിർത്തി അവരുടെ ആത്മീയ, ഭൗതിക കാര്യങ്ങൾ കൈത്താങ്ങാകാനും സന്തോഷകരമായ ആത്മീയതയുടെ കൂടിച്ചേരലുകളായി ഓരോ കുടുംബ കൂട്ടായ്മകളും മാറണമെന്നും അദ്ദേഹം പറഞ്ഞു.

തോമസ് നാമധാരികളായ ജിമ്മി കൊട്ടാരത്ത്മാലിയിൽ, തോമസ് കുടിപ്പാറയിൽ, ജെഫിൻ ജോസ് എന്നിവരെ ആദരിച്ചു. കുടുംബ കൂട്ടായ്മ പ്രസിഡന്‍റ് ഷിനോ പാറയ്ക്കൽ അധ്യക്ഷത വഹിച്ചു. ചെമ്പന്തൊട്ടി ചെറുപുഷ്പം യുപി സ്കൂൾ മുഖ്യാധ്യാപിക ലൗലി ജോസ് ആമുഖ പ്രഭാഷണം നടത്തി. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി. ജോസ് വള്ളിയാംതടത്തിൽ, ഔസേപ്പച്ചൻ തെക്കേത്തോട്ടം, ബെന്നി കുന്നത്ത്, കിരൺ ജിമ്മി എന്നിവർ നേതൃത്വം നൽകി.

District News

ഏറ്റുപാറ വിശുദ്ധ അൽഫോൻസ പള്ളിയിൽ

ചെമ്പേരി: ഏറ്റുപാറ വിശുദ്ധ അൽഫോൻസ തീർഥാടന പള്ളിയിൽ പത്ത് ദിവസത്തെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് വികാരി ഫാ. ഗിഫ്റ്റിൻ മണ്ണൂർ കൊടിയേറ്റി തിരുസ്വരൂപ പ്രതിഷ്‌ഠ യും നടത്തി. തുടർന്ന് വിശുദ്ധ കുർബാന, വചന സന്ദേശം നൊവേന എന്നിവയ്ക്ക് ഫാ. മനു മാത്യു മാന്തറ സിഎസ്ടി കാർമികത്വം വഹിച്ചു. 27 വരെ എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് 3.45 ന് ആരാധനയും 4.15 മുതൽ വിശുദ്ധ കുർബാന, വചന സന്ദേശം, നൊവേന എന്നിവയുണ്ടായിരിക്കും.

ഫാ. ജോമി തൊട്ടിയിൽ, ഫാ. ജോസ് മണ്ണൂർ, ഫാ. ചാക്കോ കളപ്പുരയ്ക്കൽ, ഫാ. റോബിൻ കാരിക്കാട്ട് എംസിബിഎസ്, ഫാ. ബോഡ്‌വിൻ അട്ടാറയ്ക്കൽ, ഫാ. തോമസ് ആമക്കാട്ട്, ഫാ. ജോസഫ് ചെരിയംകുന്നേൽ, ഫാ. സാബു പുതുശേരി എന്നിവർ വിവിധ ദിവസങ്ങളിൽ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകും. 28 ന് രാവിലെ 10 ന് ആഘോഷമായ തിരുനാൾ കുർബാന, വചന സന്ദേശം, ലദീഞ്ഞ് എന്നിവക്ക് തലശേരി അതിരൂപത ചാൻസലർ ഫാ. ജോസഫ് മുട്ടത്തുകുന്നേൽ മുഖ്യകാർമികത്വം വഹിക്കും. 12.30ന് വിശുദ്ധ അൽഫോൻസാമ്മയുടെ രൂപം വാഴിയ്ക്കൽ, സമാപനാശീർവാദം, പാച്ചോർ നേർച്ച എന്നിവയോടെ തിരുനാളിന് കൊടിയിറങ്ങും.

Latest News

Corehub Up