കൊച്ചി: എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷി സംവരണം ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവുകളും സര്‍ക്കുലറുകളും ഹൈക്കോടതി ശരിവച്ചു.

ഭിന്നശേഷിക്കാര്‍ക്കായി നീക്കിവച്ച തസ്തികകളില്‍ ഉടന്‍ നിയമനം നടത്താന്‍ സ്‌കൂള്‍ മാനേജ്‌മെന്‍റുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നും ജസ്റ്റീസ് ടി.ആര്‍. രവി ഉത്തരവിട്ടു. സര്‍ക്കാര്‍ ഉത്തരവുകള്‍ നിയമവിരുദ്ധമാണെന്നാരോപിച്ച് മാനേജ്‌മെന്‍റുകളും നിയമനം സ്ഥിരപ്പെടുത്തിക്കിട്ടാത്ത അധ്യാപകരുമടക്കം നല്‍കിയ ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് ഉത്തരവ്.

അതേസമയം, പ്രൊട്ടക്ടഡ് അധ്യാപകര്‍ക്കായുള്ള തസ്തിക ഒഴിച്ചിട്ടു വേണം ഭിന്നശേഷിക്കാരുടെ നിയമനമെന്നും കോടതി വ്യക്തമാക്കി.

ഭിന്നശേഷിക്കാരുടെ ഒഴിവു നികത്തുന്നതിനുള്ള അനുമതിക്കായി മാനേജ്‌മെന്‍റുകള്‍ നല്‍കുന്ന അപേക്ഷകളില്‍ വിദ്യാഭ്യാസ അധികൃതര്‍ ഒരു മാസത്തിനകം തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. 1995ലെ ഭിന്നശേഷി നിയമപ്രകാരം നിയമനങ്ങളില്‍ മൂന്നു ശതമാനം സംവരണമാണ് ഈ വിഭാഗത്തിന് നീക്കിവച്ചിരുന്നത്. 2016 ലെ നിയമപ്രകാരം ഇത് നാലു ശതമാനമാക്കി ഉയര്‍ത്തി.


സ്‌കൂളുകളില്‍ ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ തുടങ്ങി വിവിധ വിഭാഗങ്ങളെ ഒറ്റ യൂണിറ്റാക്കി കണക്കാക്കി വേണം ഒഴിവുകള്‍ നിശ്ചയിക്കാനെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി തള്ളി. ഓരോ വിഭാഗത്തിലും നിശ്ചിത ശതമാനം തസ്തിക സൃഷ്ടിക്കണം.

25 ഉദ്യോഗാര്‍ഥികളുടെ ഒരു ബ്ലോക്കില്‍ ആദ്യ നിയമനം ഭിന്നശേഷിക്കാര്‍ക്കായിരിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവും സിംഗിള്‍ ബെഞ്ച് ശരിവച്ചു. പ്രൈമറി സ്‌കൂളുകളില്‍ ഉത്തരവ് ബാധകമാക്കരുതെന്ന മാനേജ്‌മെന്‍റുകളുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല.

എയ്ഡഡ് സ്‌കൂളുകളില്‍ ഭിന്നശേഷിക്കാരുടെ നിയമനം നടത്തണമെന്നും 1995 മുതലുള്ള ബാക്‌ലോഗ് നികത്തണമെന്നും സുപ്രീംകോടതിയടക്കം നിര്‍ദേശിച്ച സാഹചര്യത്തിലായിരുന്നു സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍.