കൊച്ചി: ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ കൈക്കൂലി ആരോപണത്തിലെ പരാതിക്കാരനായ അനീഷ് ബാബുവിന്‍റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു.

കൊട്ടാരക്കര സ്വദേശിയായ അനീഷ് നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിച്ച ജസ്റ്റീസ് കൗസര്‍ എടപ്പഗത്ത് ജൂണ്‍ പത്തു വരെ അറസ്റ്റ് വിലക്കി ഉത്തരവിടുകയായിരുന്നു. സമന്‍സ് ലഭിച്ച സാഹചര്യത്തില്‍ ഇന്നോ പിന്നീട് വരുന്ന മറ്റേതെങ്കിലും ദിവസമോ ഇഡി മുമ്പാകെ ഹാജരാകാനും കോടതി നിര്‍ദേശിച്ചു.

ഡല്‍ഹിയില്‍ ഇഡിയുടെ പ്രത്യേക അന്വേഷണസംഘം അസി. ഡയറക്ടര്‍ മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് ഈ മാസം 23 ന് സമന്‍സ് ലഭിച്ചതിനെത്തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യം തേടി ഹർജിക്കാരന്‍ കോടതിയെ സമീപിച്ചത്.


തനിക്കെതിരായ കേസുമായി ബന്ധപ്പെട്ട് കോഴ ആവശ്യപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ പരാതി നല്‍കിയതിന്‍റെ പ്രതികാരമുണ്ടായേക്കുമെന്നും തന്നെ അറസ്റ്റ് ചെയ്തു കോഴക്കേസ് ദുര്‍ബലമാക്കാനുള്ള ശ്രമം നടക്കുമെന്നതുമടക്കം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി.

ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരേ പരാതി നല്‍കിയിട്ടുള്ളതുകൂടി പരിഗണിച്ചാണ് പത്തുവരെ അറസ്റ്റ് ചെയ്യരുതെന്ന നിര്‍ദേശം കോടതി നല്‍കിയത്. അനീഷ് ബാബുവിന്‍റെ ഹര്‍ജിയില്‍ ഇഡി വിശദീകരണത്തിനു സമയം തേടി.