മണ്ണാർക്കാട്ടെ ഹോട്ടലുകളിൽ ആരോഗ്യവകുപ്പിന്‍റെ പരിശോധന
Sunday, June 15, 2025 6:39 AM IST
മണ്ണാർക്കാട്: നഗരത്തിലെ പ്രധാന ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ മിന്നൽ പരിശോധന. ഹോട്ടലുകളിലെ ജീവനക്കാരുടെ ഹെൽത്ത് കാർഡ്, വ്യക്തിശുചിത്വം എന്നിവ പരിശോധിച്ചു. ഹെൽത്ത് കാർഡ് ഇല്ലാത്തവർ ഒരാഴ്ചക്കകം എടുക്കാൻ നിർദേശം നൽകി.

നഗരസഭയിലെ ഹോട്ടലുകളിൽ വൃത്തിയുള്ള ഭക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശോധന ആരംഭിച്ചത്. കഴിഞ്ഞ ദിവസത്തെ കൗൺസിൽയോഗ തീരുമാനപ്രകാരമാണ് പരിശോധന. ചില ഹോട്ടലുകളിൽ ഹെൽത്ത് കാർഡ് ഇല്ലാത്തവരും ജോലി ചെയ്യുന്നുണ്ട്.
അവർ ഉടൻ ഹെൽത്ത് കാർഡ് എടുക്കാൻ നിർദേശിച്ചു. ഭക്ഷണം വിളമ്പുന്നവർ തൊപ്പിയും കയ്യുറയും ധരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം.

തൊപ്പിയും കയ്യുറയും ഇല്ലാതെ ഭക്ഷണം വിളമ്പുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഫോട്ടോയെടുത്ത് നഗരസഭയെ അറിയിച്ചാൽ നടപടി ഉണ്ടാകുമെന്ന് സെക്രട്ടറി പറഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ ചെറിയ ഹോട്ടലുകളിലും പരിശോധന നടത്തും. തൊഴിലാളികളുടെ താമസസ്ഥലങ്ങളിലും പരിശോധന നടത്തും.

തുടർന്നുള്ള പരിശോധനകളിൽ വീഴ്ച കണ്ടെത്തുന്ന ഹോട്ടലുകളുടെ പേരുകൾ മാധ്യമങ്ങളിലും നഗരസഭയുടെ ഫെയ്സ്ബുക്ക് പേജിലും പ്രസിദ്ധീകരിക്കും. പരിശോധന നടത്തി ഓരോ മാസവും ഇത് പരിഷ്കരിക്കും. അടുത്തദിവസം ഹോട്ടൽ അസോസിയേഷന്‍റെ യോഗം വിളിക്കുമെന്ന് സെക്രട്ടറി പറഞ്ഞു.