നെല്ലിയാമ്പതി ജനവാസ മേഖലയിൽ കാട്ടാനകൾ; തോട്ടം തൊഴിലാളികൾ ഭീതിയിൽ
Sunday, June 15, 2025 6:51 AM IST
നെല്ലിയാമ്പതി: ജനവാസമേഖലയിൽ പകൽ കാട്ടാനയെത്തിയതോടെ തോട്ടം തൊഴിലാളികൾ ഭീതിയിലായി. കാപ്പി, കമുക് തുടങ്ങിയ കൃഷി നശിപ്പിച്ചു.

നെല്ലിയാമ്പതി സീതാർഗുണ്ട് പോബ്സ് എസ്റ്റേറ്റിൽ കാപ്പിത്തോട്ടത്തിനകത്ത് രണ്ട് കാട്ടാനകൾ നിലയുറപ്പിച്ചതോടെ സാമൂഹിക പ്രവർത്തകനായ വി.എസ്. പ്രസാദ് വനംവകുപ്പ് അധികൃതരെ അറിയിക്കുകയും കൊല്ലങ്കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ പ്രമോദിന്‍റെ നേതൃത്വത്തിൽ ആർആർടി സംഘമെത്തുകയും കാട്ടാനകളെ മണിക്കൂറുകൾക്കു ശേഷം ഉൾക്കാട്ടിലേക്ക് തുരത്തുകയും ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടുകൂടി നെല്ലിയാമ്പതി ചന്ദ്രമല എസ്റ്റേറ്റിലെ ഊത്തുക്കുഴി ഡിവിഷനിലെ സൂപ്പർവൈസർ ശോഭനയുടെ വീടിന്‍റെ മുന്നിലെയും പിന്നിലേയും ഷെഡ് ആന വന്ന് പൊളിച്ചു. വീടിന്‍റെ മുന്നിലെ പ്രധാനവാതിൽ തട്ടിത്തുറന്ന് തുമ്പിക്കൈ വാതിലിലൂടെ കടത്തി വീട്ടിനകത്തുള്ള കുറെ സാധനങ്ങളെടുത്ത് പുറത്തേക്ക് എറിയുകയും ചെയ്തു. വീട്ടിനകത്ത് പഴുത്ത ചക്ക ഉണ്ടായിരുന്നതിനാൽ അതിന്‍റെ മണം കിട്ടിയതിനാലാണ് ചില്ലികൊമ്പനെ പോലെ തോന്നുന്ന വേറൊരു ആനയാണ് വന്നതെന്നും പ്രദേശവാസികൾ പറഞ്ഞു.