കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിച്ചു
Sunday, June 15, 2025 6:51 AM IST
നെന്മാറ: കാട്ടുപന്നിക്കൂട്ടം വീട്ടുവളപ്പിലെ കൃഷി നശിപ്പിച്ചു. കരിമ്പാറ തളിപ്പാടം എ. കുട്ടിരാജൻ, എ. വാസു എന്നിവരുടെ കൃഷിയിടങ്ങളിലാണ് കാട്ടുപന്നിക്കൂട്ടം വ്യാപകകൃഷി നാശം ഉണ്ടാക്കിയത്.

ഇരുമ്പ് നെറ്റ് വേലി സ്ഥാപിച്ച കുട്ടി രാജന്‍റെ കൃഷിയിടത്തിലെ നൂറോളം ചുവട് കപ്പ, പച്ചക്കറികൾ, വാഴ എന്നിവ നശിപ്പിച്ചിട്ടുണ്ട്. രാജന്‍റെ വീട്ടിലെ സ്കൂൾ വിദ്യാർഥികളായ കുട്ടികൾ താലോലിച്ചു വളർത്തിയ വഴുതന, വെണ്ട, പയർ എന്നിവയും കുത്തിമറിച്ച് നശിപ്പിച്ചു.

വാസുവിന്‍റെ കൃഷിയിടത്തിൽ ഒരാഴ്ച മുമ്പ് നട്ട പത്തോളം റബർ തൈകളും കാട്ടുപന്നിക്കൂട്ടം കുത്തിമറിച്ചു. രണ്ടുപേർക്കുമായി പതിനായിരം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. അത്യുത്പാദനശേഷിയുള്ള ആമ്പക്കാടൻ ഇനത്തിൽപ്പെട്ട തുടങ്ങിയ കപ്പകൃഷിയാണ് നശിപ്പിച്ചത്.

റബറിന് നിലമൊരുക്കലിന്‍റെ ഭാഗമായി തയാറാക്കിയ പ്ലാറ്റ് ഫോം ഉഴുതുമറിച്ച രീതിയിൽ കുത്തിമറിച്ച് റബർ തൈകൾ ഉൾപ്പെടെ നാശം വരുത്തി. രാത്രിയിലെ മഴയിൽ കാട്ടുപന്നിക്കൂട്ടം എത്തിയത് വീട്ടുകാർ അറിഞ്ഞില്ല. മാസങ്ങൾക്ക് മുമ്പ് ഈ വീട്ടിലെയും സമീപവീട്ടിലെയും നായകളെ പുലി പിടിച്ചതോടെ വീട്ടിൽ നായകളും ഇല്ലാതായി.

ഇത് കാട്ടുപന്നികൾക്ക് കൃഷിയിടം വ്യാപകമായ തോതിൽ നാശം വരുത്താൻ സൗകര്യമായി. മേഖലയിലെ കൃഷിയിടങ്ങളിൽ കാട്ടുപന്നികൾ വരാറുണ്ടെങ്കിലും വീടിനോട് ചേർന്ന് കൃഷിയിടങ്ങളിലേക്ക് കാട്ടുപന്നി സാധാരണ വരാറില്ലെന്ന് പ്രദേശത്തെ താമസക്കാർ പറഞ്ഞു.
സമീപത്തെ വനമേഖലയോട് ചേർന്ന് സൗരോർജവേലി ഉണ്ടെങ്കിലും കാട്ടുപന്നികൾക്ക് സുഖമായി ഇതിനിടയിലൂടെ കടന്നുവരാൻ കഴിയുന്നുണ്ട്.