നല്ലേപ്പിള്ളിയിൽ നെൽകൃഷി പണികൾ ദ്രുതഗതിയിൽ
Sunday, June 15, 2025 6:40 AM IST
നല്ലേപ്പിള്ളി: കോട്ടപ്പള്ളത്തെ കർഷകൻ കെ.ബി. ബിജു നെൽകൃഷി പണികൾ ദ്രുതഗതിയിൽ തുടങ്ങി. മൂപ്പ്കൂടിയ ഭദ്ര നെൽവിത്താണ് ഉപയോഗിക്കുന്നത്. നേരത്തെ കുഴൽകിണർ വെള്ളത്തിൽ ഞാറ്റടി തയാറാക്കി. ഇപ്പോൾ ഞാറിന് കൃത്യം ഒരു മാസത്തെ മൂപ്പായി. പതിറ്റാണ്ടുകൾക്ക് മുമ്പ് ആലപ്പുഴയിലെ കോൾ നിലങ്ങൾക്ക് വേണ്ടി തയാറാക്കിയ വിത്താണ് ബിജു കൃഷിയിറക്കിയത്.

നല്ലേപ്പിള്ളിയിൽ വളക്കൂറുള്ള പുന്തൽപാടങ്ങളിലും രണ്ടാംകാലായ് പാടങ്ങളിലും ഈ ഭദ്ര നെൽവിത്ത് നല്ല വിളവു ലഭിക്കുന്നതായാണ് കർഷകന്‍റെ വിലയിരുത്തൽ. രാസവളപ്രയോഗം നിയന്ത്രിച്ച് നെൽചെടികളുടെ ഓലകളിൽ കൂടുതൽ തഴച്ചുവളരാതെ നോക്കിയാൽ നല്ല വിളവ് ലഭിക്കും. മൂന്നും നാലും ഞാറ് അടുപ്പിച്ചു നടീൽ നടത്താതിരുന്നാൽ വിളവു കൂടുമെന്നും ബിജു പറയുന്നു.