കാട്ടാനശല്യം: ചോലമണ്ണിൽ തെരുവിളക്കുകൾ സ്ഥാപിച്ചു
Sunday, June 15, 2025 6:40 AM IST
മണ്ണാർക്കാട്: എടത്തനാട്ടുകര ചോലമണ്ണിൽ കാട്ടാന ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ വീണ്ടും തെരുവിളക്കുകൾ സ്ഥാപിച്ചു. വനംവകുപ്പിന്‍റെ നേതൃത്വത്തിൽ ചോലമണ്ണ്, ഉപ്പുകുളം മേഖലയിൽ 15 തെരുവുവിളക്കുകൾ കൂടി സ്ഥാപിച്ചു. ഉപ്പുകുളം, കുഞ്ഞുകുളം, ചളവ, മുണ്ടക്കുന്ന് വാർഡുകളിൽ 10 വിളക്കുകൾ കൂടി സ്ഥാപിക്കുമെന്ന് അലനല്ലൂർ പഞ്ചായത്ത് അധികൃതർ അറിയിച്ചു.

കഴിഞ്ഞ മാസമാണ് എടത്തനാട്ടുകര കോട്ടപ്പള്ള എംഇഎസ് പടിയിൽ വാലിപ്പറമ്പൻ ഉമ്മർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. തുടർന്ന് എൻ. ഷംസുദ്ദീൻ എംഎൽഎയുടെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നാട്ടുകാരും യോഗം ചേർന്നിരുന്നു. ഈ തീരുമാനത്തിന്‍റെ കൂടി ഭാഗമാണ് തെരുവുവിളക്കുകൾ സ്ഥാപിച്ചത്. വനം വകുപ്പ് 10 തെരുവിളക്കുകൾ മുമ്പ് സ്ഥാപിച്ചിരുന്നു.

തകരാറിലായ 20 തെരുവുവിളക്കുകൾ പഞ്ചായത്ത് അറ്റകുറ്റപ്പണി നടത്തിയിരുന്നു. തെരുവ് വിളക്കുകളുടെ അഭാവത്തിൽ റോഡിലൂടെയുള്ള രാത്രി സഞ്ചാരം ഏറെ ദുഷ്കരമായിരുന്നു. പുലർച്ചെ ടാപ്പിംഗിന് ഇറങ്ങുന്നവർക്കും പ്രയാസം സൃഷ്ടിച്ചിരുന്നു. ഇക്കാര്യങ്ങൾ യോഗത്തിൽ നാട്ടുകാർ പറഞ്ഞിരുന്നു. ഇതേതുടർന്നാണ് വനംവകുപ്പ് നടപടി സ്വീകരിച്ചത്.

വൈദ്യുതി എത്താത്ത ഭാഗങ്ങളിൽ സൗരോർജ വിളക്കുകൾ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് സൈലന്‍റ് വാലി അസിസ്റ്റൻറ് വൈൽഡ് ലൈഫ് വാർഡൻ വി.എസ്. വിഷ്ണു അറിയിച്ചു. കാട്ടാനകളെ നിരീക്ഷിക്കുന്നതിനും തുരത്തുന്നതിനുമായി മൂന്ന് വാച്ചർമാരെ നിയമിച്ചിട്ടുണ്ട്. വന്യജീവിശല്യം കുറയ്ക്കാൻ റോഡിനോട് ചേർന്നുള്ള ഭാഗങ്ങളിൽ അടിക്കാട് വെട്ടുന്നതിനുള്ള നടപടി വൈകാതെ ഉണ്ടാവുമെന്ന് അസിസ്റ്റന്‍റ് വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു.