വാണിയങ്കോട്ടെ എആർസി ഗാർഡൻ മിനിഅഗ്രികൾച്ചർ യൂണിവേഴ്സിറ്റി
Monday, June 16, 2025 1:14 AM IST
ഫ്രാൻസിസ് തയ്യൂർ
വടക്കഞ്ചേരി: മിനിഅഗ്രികൾച്ചർ യൂണിവേഴ്സിറ്റിയാണ് 18 വർഷംമുമ്പ് സംസ്ഥാന സർക്കാരിന്‍റെ കേരകേസരി പട്ടം ലഭിച്ചിട്ടുള്ള വണ്ടാഴി ചാമക്കാട് വീട്ടിൽ സി.ആർ. ഭവദാസിന്‍റെ കിഴക്കഞ്ചേരി വാണിയങ്കോടുള്ള 23 ഏക്കർ കൃഷിയിടം.

മണ്ണുത്തി കാർഷിക സർവകലാശാലയിലെ വിദ്യാർഥികളും അവിടുത്തെ ശാസ്ത്രസംഘവും കർഷകസംഘങ്ങളും കൃഷിവകുപ്പിലെ മറ്റു ഉദ്യോഗസ്ഥരുമെല്ലാം തീയറികൾക്കപ്പുറം കർഷകന്‍റെ അനുഭവത്തിലൂടെ കൃഷിയെ ആധികാരികമായി പഠിക്കാനും അറിയാനുമായി ഓടിയെത്തുന്നത് ഈ തോട്ടത്തിലാണ്.

കഴിഞ്ഞ ദിവസവും മണ്ണുത്തി അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയിൽ നിന്നും പ്രഫ. ഭാവന സജീവിന്‍റെ നേതൃത്വത്തിൽ അഗ്രികൾച്ചർ കോഴ്സിലെ വിദ്യാർഥികളുടെ വലിയ ഒരുപടതന്നെ ഇവിടെയെത്തിയിരുന്നു.

ചിട്ടയായ പരിപാലന രീതികളാണ് ഈ സമ്മിശ്രകൃഷിത്തോട്ടത്തിന്‍റെ മനോഹാരിത. തെങ്ങും ജാതി മരങ്ങളും കവുങ്ങും മാവും പ്ലാവും തുടങ്ങിയ ഇനങ്ങൾ തോട്ടത്തിന്‍റെ കരഭാഗങ്ങളിലായി നിറഞ്ഞു നിൽക്കുമ്പോൾ കൃഷിയിടത്തിലെ മധ്യത്തിലാണ് നെൽകൃഷി. അഞ്ച് ഏക്കറിലുണ്ട് നെൽകൃഷി. മത്സ്യക്കുളം, പച്ചക്കറി സെക്്ഷൻ, റമ്പൂട്ടാൻ, മാങ്കോസ്റ്റിൻ തുടങ്ങിയ പഴവർഗ തോട്ടങ്ങൾ, ജാതി ഉൾപ്പെടെയുള്ള ഇടവിളകൾ അങ്ങനെ കർഷകർക്ക് കണ്ടു കൊതിതീരാത്തത്രയുണ്ട് തോട്ടത്തിലെ സമ്മിശ്ര വിളവിശേഷങ്ങൾ. കായ് ഫലം നിറഞ്ഞു തൂങ്ങുന്ന 50 വർഷം പ്രായമായ തെങ്ങുകളാണ് തോട്ടത്തിലെ ഹൈലൈറ്റ്.

നാടൻ ഇനം (ഡ്ബ്ലുസിടി) 600 തെങ്ങുണ്ട്. 1964ൽ അച്ഛൻ രാമചന്ദ്രൻ 23 ഏക്കറുള്ള ഈ സ്ഥലം രാമനാഥ അയ്യരിൽ നിന്നും വാങ്ങുന്നത് ഒന്നുമില്ലാത്ത തരിശുഭൂമിയായിട്ടായിരുന്നു.

അച്ഛമ്മ കുഞ്ചയായിരുന്നു കൃഷി വിദഗ്ദ്ധ.1975 മുതൽ കൃഷി കാര്യങ്ങളുടെ പൂർണ ചുമതല ഏറ്റെടുത്തതോടെ കൃഷി പിന്നെ ഹരമായി മാറിയെന്നു വടക്കഞ്ചേരി ടൗണിൽ ഹാർഡ്‌വെയർ ബിസിനസ് നടത്തിയിരുന്ന ഭവദാസൻ പറഞ്ഞു.

ഇവിടെ ഇപ്പോൾ 600 തെങ്ങുകൾക്കു പുറമെ മോഹിദ് നഗർ, കാസർഗോഡ് നാടൻ ഇനങ്ങളിലായി 1200 കവുങ്ങ്, തെങ്ങിൻ തോട്ടത്തിൽ ഇടവിള യായി 20 വർഷം പ്രായമായ ജാതിമരങ്ങൾ 500 എണ്ണം, എട്ടിനങ്ങളിലായി 125 മാവുകൾ, കടും ചുവപ്പ് ചുളയുള്ള ചക്ക ഉൾപ്പെടെ വിവിധയിനം പ്ലാവിനങ്ങൾ, കുള്ളൻ കവുങ്ങുകൾ, കവുങ്ങുകളിലെല്ലാം കുരുമുളക് തുടങ്ങി കൗതുകമുണർത്തുന്ന കാഴ്ചകളാണ് എആർസി ഗാർഡനിലുള്ളത്.

പച്ചക്കറി മുഴുവൻ ജൈവകൃഷി രീതിയിലാണ്. മറ്റു കൃഷികൾ സെമി ഓർഗാനിക് സിസ്റ്റത്തിലൂടെയാണ് സംരക്ഷിക്കുന്നത്.

മറ്റു എല്ലായിടത്തും തെങ്ങുകൾക്ക് വെളളീച്ച രോഗബാധ വ്യാപകമായി തെങ്ങുകൾ കൂട്ടത്തോടെ നശിച്ചുപോകുമ്പോഴും എആർസി ഗാർഡനിൽ രോഗബാധയില്ലാത്തത് പഠിക്കാനും ഇവിടെ ശാസ്ത്ര സംഘങ്ങളെത്തുന്നുണ്ട്.