മുണ്ടൂർ-തൂത പാതയിലെ കാക്കാതോട് പാലം അപ്രോച്ച്റോഡ് നിർമാണം ഉടൻ പൂർത്തിയാക്കും
Sunday, June 15, 2025 6:51 AM IST
ഷൊർണൂർ: കാക്കാത്തോട് പാലത്തിന്‍റെ അപ്രോച്ച് റോഡ് നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തീകരിക്കാൻ നടപടി. നവീകരണം നടക്കുന്ന മുണ്ടൂർ-തൂത പാതയിൽ വരുന്ന ചെർപ്പുളശേരി കാക്കാത്തോട് പാലത്തിന്‍റെ അപ്രോച്ച് റോഡ് നിർമാണമാണ് ഉടൻ പൂർത്തിയാക്കുന്നത്. ഞായറാഴ്ചയ്ക്കകം അപ്രോച്ച് റോഡ് നിർമാണം പൂർത്തിയാക്കി ഗതാഗതം നിയന്ത്രിതമായെങ്കിലും പുന:സ്ഥാപിക്കലാണ് പൊതുമരാമത്ത് വകുപ്പിന്‍റെ ലക്ഷ്യം.

ഇതിനായി രാത്രിയും പകലുമായാണ് പണികൾ പുരോഗമിക്കുന്നത്. ഗതാഗതം തിരിച്ചുവിടാൻ താത്കാലികമായി തീരുമാനിച്ചിരുന്ന റോഡ് മഴയിൽ ഒലിച്ചുപോയി അപ്രതീക്ഷിതമായി ഗതാഗത തടസമുണ്ടായതാണ് നിർമാണത്തിൽ പ്രതിസന്ധിയായത്.

നിലവിൽ അപ്രോച്ച് റോഡ് പാലത്തിന്‍റെ ഇരുവശങ്ങളിലും മുട്ടിക്കാനായി മണ്ണിടലും ഉറപ്പാക്കലുമാണ് നടക്കുന്നത്. പാലത്തിന് മുകളിലൂടെ നടക്കാൻ കുറച്ചുകൂടി സുരക്ഷിതമാർഗം പൊതുമരാമത്ത് വകുപ്പ് ഒരുക്കിയിട്ടുണ്ട്. കിഴക്ക് ഭാഗത്ത് മണ്ണിട്ട് ഉയർത്തിയാണ് ഇപ്പോൾ നടക്കാൻ സൗകര്യമാക്കിയിട്ടുള്ളതെന്ന് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രൊജക്ടർ അസി. എൻജിനീയർ കെ.എം. മനോജ് പറഞ്ഞു. പാലം പൂർണമായും പണി പൂർത്തിയാകില്ലെങ്കിലും ഗതാഗതം തുറന്നുകൊടുക്കാമെന്നതാണ് ലക്ഷ്യം. മറ്റ് പണികൾ ഗതാഗതം നിയന്ത്രിച്ച് ചെയ്യാനാകുമെന്നുമാണ് അധികൃതരുടെ ഭാഷ്യം.

സ്‌കൂൾ തുറക്കുംമുൻപ് ഗതാഗതം പുനഃസ്ഥാപിക്കണമെന്നു കരുതിയെങ്കിലും കാലവർഷം നേരത്തെ എത്തിയതോടെ പണി പൂർത്തിയാക്കാനായില്ല. പാലത്തിന് സമീപത്തുകൂടിയുണ്ടായിരുന്ന ചെറിയ റോഡാണ് മേയ് മാസത്തെ ശക്തമായ മഴയിൽ ഒലിച്ചുപോയത്. ഇതോടെ വാഹനങ്ങളെ ഇരുവശങ്ങളിൽ നിന്നുമായി വഴിതിരിച്ച് വിടേണ്ടിവന്നു. എല്ലാ ബസുകൾക്കും ഈ വഴി സഞ്ചരിക്കാനാകാതെകൂടി വന്നതോടെ യാത്രാദുരിതമായി.

മുണ്ടൂർ-തൂത പാതയുടെ നിർമാണത്തിന്‍റെ ഭാഗമായാണ് കാക്കാത്തോട് പാലവും നിർമിക്കുന്നത്. ഇവിടെയുണ്ടായിരുന്ന രണ്ടുവരിയുള്ള പഴയപാലം പൊളിച്ചാണ് പുതിയത് നിർമിക്കുന്നത്. 30 മീറ്റർ നീളമുള്ള നാലുവരി പാതയ്ക്ക് അനുയോജ്യമായ പാലമാണ് പണിതുകൊണ്ടിരിക്കുന്നത്.

18 മീറ്ററാണ് പാലത്തിന്‍റെ വീതി. ഇരുഭാഗത്തും നടപ്പാതയുമുണ്ടാകും. നടുവിൽ ഡിവൈഡറുകളും സ്ഥാപിച്ചാണ് നിർമിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന് കീഴിലെ കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രൊജക്ടി (കെഎസ്ടിപി) നാണ് നിർമാണചുമതല.