വന്യമൃഗശല്യത്തിനു നിയമനിർമാണത്തിലൂടെ പരിഹാരം കാണണം: കത്തോലിക്ക കോൺഗ്രസ്
Monday, June 16, 2025 1:14 AM IST
വടക്കഞ്ചേരി: വന്യമൃഗശല്യത്തിനു നിയമനിർമാണത്തിലൂടെ പരിഹാരം കാണണമെന്ന് കത്താലിക്കാ കോൺഗ്രസ് വടക്കഞ്ചേരി ഫൊറോനസമിതി യോഗം ആവശ്യപ്പെട്ടു.

ഇതിനു സംസ്ഥാന സർക്കാർ താത്പര്യമെടുക്കണം. പ്രസംഗത്തിനൊപ്പം പ്രവൃത്തിയിലും കർഷകരെ രക്ഷിക്കുന്ന സമീപനമുണ്ടാകണം.

കിഴക്കഞ്ചേരി, മംഗലംഡാം മേഖലകളിൽ വർധിച്ചുവരുന്ന വന്യമൃഗശല്യത്തിന് അധികൃതരുടെ ഭാഗത്തുനിന്നുള്ള നിസംഗത തുടരുന്നതു ഇനിയും കണ്ടുനിൽക്കാനാവില്ല. പനംകുറ്റി, പാലക്കുഴി പ്രദേശങ്ങളിൽ ആന ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ഇറങ്ങി കൃഷിനാശമുണ്ടാക്കുന്നത് നിത്യസംഭവമായി മാറിയിരിക്കുന്നു. പകൽപോലും വന്യമൃഗശല്യം രൂക്ഷമായ പ്രദേശത്ത് സ്കൂളിൽ പോകുന്ന കുട്ടികളും ജോലിക്കുംമറ്റുംപോകുന്ന സ്ത്രീകൾ, വയോധികർ ഉൾപ്പെടെയുള്ളവരും ഏറെ ഭയത്തോടെയാണ് യാത്രചെയ്യുന്നത്.

പല പ്രദേശങ്ങളിലും വനാതിർത്തിയിൽ നിന്നും ഏറെ കിലോമീറ്റർ താഴെയിറങ്ങിയാണ് വന്യമൃഗങ്ങൾ നാട്ടിലെത്തുന്നത്. ഇതുമൂലം കർഷകർക്ക് കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. നാട്ടിൽ സുലഭമായിരുന്ന കപ്പ, കാച്ചിൽ, ചേമ്പ് തുടങ്ങിയവയൊക്കെ ഇന്ന് അന്യമാകുന്ന സ്ഥിതിയായി. ഇതിനെല്ലാം ഇപ്പോൾ തീവിലയാണെന്നും യോഗം ചൂണ്ടിക്കാട്ടി. കൃഷി നാശമുണ്ടായ കർഷകർക്ക്

നഷ്ടപരിഹാരം നൽകാൻ വൈകരുതെന്നും യോഗം ആവശ്യപ്പെട്ടു. ഡയറക്ടർ ഫാ.അഡ്വ. റെജി മാത്യു പെരുമ്പിള്ളിൽ ഉദ്ഘാടനം ചെയ്തു.

ഫൊറോന പ്രസിഡന്‍റ് ഡെന്നി തെങ്ങുംപള്ളി അധ്യക്ഷത വഹിച്ചു. ജിജോ അറക്കൽ, ജോസ് വടക്കേക്കര, വിത്സൻ കൊള്ളന്നൂർ, ടെന്നി അഗസ്റ്റ്യൻ, ബെന്നി ആന്‍റണി, റെനി അറക്കൽ, ദീപ ബൈജു, അഡ്വ. റോസ്മിൻ ഡെന്നി എന്നിവർ പ്രസംഗിച്ചു.