നീലഗിരി ജില്ലയിൽ ഇന്നും നാളെയും റെഡ് അലർട്ട്
Sunday, June 15, 2025 6:40 AM IST
കോയന്പത്തൂർ: നീലഗിരി ജില്ലയിൽ ഇന്നും നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ചെന്നൈ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പുറപ്പെടുവിച്ചു. കോയമ്പത്തൂർ, തിരുനെൽവേലി, തെങ്കാശി, കന്യാകുമാരി, തിരുപ്പൂർ, തേനി, ദിണ്ടിഗൽ ജില്ലകളിൽ കനത്ത മഴയ്ക്കും അതിശക്തമായ കാറ്റിനും സാധ്യതയുണ്ട്.

നാളെ നീലഗിരി, കോയമ്പത്തൂർ, തിരുനെൽവേലി, തേനി, തെങ്കാശി, കന്യാകുമാരി, ഈറോഡ്, സേലം, ധർമ്മപുരി, തിരുനെൽവേലി, മധുര, വിരുദുനഗർ ജില്ലകളിലെ മലയോരമേഖലകളിലും മറ്റു സ്ഥലങ്ങളിലും കനത്ത മഴയ്ക്കും സാധ്യതയുണ്ട്. ചൊവ്വാഴ്ച കോയമ്പത്തൂർ, തിരുനെൽവേലി ജില്ലകളിലെ മലയോര മേഖലകളിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ കനത്തതോ അതിശക്തമായ മഴയ്ക്കും, ധർമ്മപുരി, ഈറോഡ്, തിരുപ്പൂർ, സേലം, നാമക്കൽ, കരൂർ, ദിണ്ടിഗൽ, മധുര, വിരുദുനഗർ ജില്ലകളിലെ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്.