വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാതയിൽ യാത്ര അതികഠിനം
Monday, June 16, 2025 1:14 AM IST
വടക്കഞ്ചേരി: വെള്ളക്കെട്ടും കുഴികളും കുരുക്കുകൂട്ടാൻ മേൽപ്പാലങ്ങളുടെ നിർമാണവുമായി വടക്കഞ്ചേരി- മണ്ണുത്തി ആറുവരി ദേശീയപാതയിയിലൂടെയുള്ള യാത്ര അതികഠിനം.

വാണിയംപാറ, കല്ലിടുക്ക്, മുടിക്കോട് എന്നിവിടങ്ങളിലാണ് മേൽപ്പാലം നിർമാണം നടക്കുന്നത്. ഇതിൽ കല്ലിടുക്കിലാണ് ഏതുസമയവും വലിയ കുരുക്ക് രൂപപ്പെടുന്നത്.

ഇന്നലെ രാവിലെ മണിക്കൂറിലേറെ സമയമെടുത്താണ് വാഹനങ്ങൾ കടന്നുപോയിരുന്നത്. ദിവസവും ഇതാണവസ്ഥ. തൃശൂർ ഭാഗത്തേക്കുള്ള വാഹനങ്ങളാണ് കൂടുതലും കുരുക്കിൽ കുടുങ്ങിക്കിടക്കുന്നത്. ചില സമയങ്ങളിൽ രണ്ടുമൂന്നു കിലോമീറ്റർ ദൂരം വാഹനങ്ങൾ കുടുങ്ങികിടക്കും.

മേൽപ്പാലങ്ങളുടെ പണികൾ നടക്കുന്നതിനാൽ സർവീസ് റോഡിലൂടെയാണ് വാഹനങ്ങൾ തിരിച്ചുവിടുന്നത്.

എന്നാൽ ഈ സർവീസ് റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴികളാണ്. ഇതിനാൽ വാഹനങ്ങൾ കുഴിയിൽ ഇറങ്ങിക്കയറി പോകാൻ ഏറെ സമയമെടുക്കും. ഒറ്റവരിയായി പോകേണ്ട സർവീസ് റോഡിലെ കുഴികളെല്ലാം യഥാസമയം മൂടി വാഹനങ്ങൾക്ക് വേഗത്തിൽ കടന്നു പോകാൻ വഴിയൊരുക്കിയിരുന്നെങ്കിൽ ഇത്രയേറെ കുരുക്കുണ്ടാകില്ല.

അത്യാവശ്യങ്ങൾക്ക് പോകുന്ന ആയിരക്കണക്കിനു യാത്രക്കാരാണ് അധികൃതരുടെ അനാസ്ഥയിൽ കഷ്ടപ്പെടുന്നത്. എയർപോർട്ടിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും ചികിത്സകൾക്കും ജോലിക്കും മറ്റു അത്യാവശ്യങ്ങൾക്കുമായി പോകുന്ന യാത്രക്കാർക്കാണ് വഴിയിൽകിടന്ന് വിഷമിക്കേണ്ട ഗതികേടുണ്ടാകുന്നത്.

പോലീസിന്‍റെ സേവനം കാര്യക്ഷമമല്ലാത്തതും കുരുക്കുകൂടാൻ കാരണമാകുന്നുണ്ട്.
സ്വകാര്യ ബസുകൾ ഉൾപ്പെടെ വാഹനങ്ങൾ കുത്തിക്കയറി കുരുക്കുമുറുകും. യാതൊരു നാഥനില്ലാത്ത വിധമാണ് ദേശീയപാതയിലെ സ്ഥിതി.

വാഹനക്കുരുക്കിന് പരിഹാരം കാണാൻ കളക്ടർമാർ ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.

മഴപെയ്താൽ റോഡിലുണ്ടാകുന്ന വെള്ളക്കെട്ട് മൂലമുള്ള അപകടങ്ങളും കുറവല്ല. കൊമ്പഴ ഭാഗത്ത് രണ്ടടിയോളം ഉയരത്തിലാണ് റോഡിൽ വെള്ളം കെട്ടിനിൽക്കുന്നത്. ഇതിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ നിയന്ത്രണം തെറ്റി ട്രാക്കുകൾ മാറുന്നത് കൂട്ടിയിടിക്കു കാരണമാകുന്നുണ്ട്.

വാഹനങ്ങൾ വേഗതയിൽ കടന്നു പോകുമ്പോൾ പത്തടിയോളം വെള്ളംപൊങ്ങി കാഴ്ച മറയുന്ന സാഹചര്യവുമുണ്ട്.