നെല്ലിന്‍റെ വില കാത്ത് 43,086 കർഷകർ; കിട്ടാനുള്ളത് 311.95 കോടി രൂപ
Sunday, June 15, 2025 6:40 AM IST
നെന്മാറ: പാലക്കാട് ജില്ലയിൽ നെല്ല് വില കാത്ത് 43086 കർഷകർ. രണ്ടാംവിളയിൽ 54,596 കർഷകരിൽ നിന്നു 386.34 കോടി രൂപയുടെ നെല്ലെടുത്തതിൽ ഇതുവരെ 11,510 പേർക്കായി 74.39 കോടി രൂപയാണ് നെല്ലു വിലയായി നൽകിയിട്ടുള്ളത്.

43086 കർഷകർക്കായി ഇനിയും 311.95 വിതരണം ചെയ്യാൻ കുടിശികയാണ്. കനറാ ബാങ്ക് വഴി 23,899 കർഷകർക്കാണു വില നൽകേണ്ടതെങ്കിലും ഇതുവരെ തുക നൽകിയത് 5,274 പേർക്കാണ്.

140.92 കോടി രൂപ 18625 കനറാബാങ്ക് വഴി ഇനിയും നൽകാനുണ്ട്. എസ്‌ബിഐ വഴി 30,697 കൃഷിക്കാർക്കു വില നൽകേണ്ടതിൽ 6,236 പേർക്കാണ് വില നൽകിയിട്ടുള്ളത്. 171.03 കോടി രൂപ 24461 കർഷകർക്ക് സ്റ്റേറ്റ് ബാങ്ക് വഴി ഇനിയും നൽകാനുണ്ട്.

എസ്ബിഐ വഴി വില വിതരണ കരാർ പുതുക്കാത്തതിനാൽ നിലവിൽ വില വിതരണം സ്തംഭിച്ചിരിക്കുകയാണ്. സംസ്ഥാനസർക്കാർ കരാർ പുതുക്കുന്ന ചർച്ച പുരോഗതിയിൽ ആണെന്നും അടുത്തയാഴ്ചയോടെ വിതരണം പുന:രാരംഭിക്കുമെന്നും സപ്ലൈകോ അധികൃതർ പറയുന്നു.

സർക്കാർ സപ്ലൈകോ മുഖേന കോടികൾ കൈമാറി എന്ന് പറയുമ്പോഴും ബാങ്കുകൾക്ക് മുൻവർഷത്തെ സംഭരണവിലയുടെ കുടിശിക പൂർണമായും നൽകിയിട്ടില്ലെന്ന് ബാങ്ക് അധികൃതരും പറയുന്നു. രണ്ടാംവിള നെല്ല് സംഭരണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും 20 ശതമാനം കർഷകർക്ക് മാത്രം തുക ലഭിച്ചത് കാർഷികമേഖലയിൽ വൻ സാമ്പത്തിക പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

കിസാൻ ക്രെഡിറ്റ് കാർഡ്, കാർഷിക സ്വർണപണയ വായ്പ, കാർഷിക വായ്പകൾ തുടങ്ങിയവ അടച്ചു തീർക്കേണ്ട നിശ്ചിത സമയപരിധി വൈകിയതിനാൽ പല കർഷകർക്കും നാലും, അഞ്ചും ശതമാനം പലിശ നിരക്കിൽ ഉള്ള കാർഷിക വായ്പ ആനുകൂല്യം നഷ്ടപ്പെടുകയാണെന്ന് കർഷകർ പറഞ്ഞു.

കാർഷിക വായ്പകൾക്ക് വിളവെടുത്ത സീസൺ കഴിഞ്ഞ് നിശ്ചിത മാസങ്ങൾക്കുള്ളിൽ തിരിച്ചടവ് നടത്തിയില്ലെങ്കിൽ കാർഷിക വായ്പ എന്ന കുറഞ്ഞ പലിശ ആനുകൂല്യവും നഷ്ടപ്പെട്ടു തുടങ്ങി. പല ബാങ്കുകളിൽ നിന്നും കർഷകർക്ക് വായ്പാതിരിച്ചടവിന് നോട്ടീസും അയച്ചുതുടങ്ങിയതായി കർഷകർ പറഞ്ഞു.

ജോജി തോമസ്