വാച്ചുകളും പണവും നഷ്ടപ്പെട്ടു; ക്ഷേത്രത്തിലും മോഷണശ്രമം
Monday, June 16, 2025 1:14 AM IST
വടക്കഞ്ചേരി: ടൗണിനോടുചേർന്ന് വിനായക സ്ട്രീറ്റിലെ ഉഷാദേവിയുടെ വീട്ടിലും ഗണപതി ക്ഷേത്രത്തിലും മോഷണം. ശനിയാഴ്ച അർധരാത്രി പന്ത്രണ്ടിനും ഒരുമണിക്കും ഇടയിലാണ് മോഷണം നടന്നിട്ടുള്ളത്.

മോഷ്ടാവിന്‍റേതെന്നു സംശയിക്കുന്ന ദൃശ്യം സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഉഷാദേവിയുടെ വീട്ടിൽനിന്നും രണ്ടുവാച്ചുകളും ക്ഷേത്രത്തിലേക്ക് നിക്ഷേപിക്കാനായി സൂക്ഷിച്ച ചില്ലറത്തുട്ടുകളുമാണ് മോഷണം പോയിട്ടുള്ളത്.

കൊട്ടിയൂർ ക്ഷേത്രദർശനം കഴിഞ്ഞ് ഇന്നലെ രാവിലെ വീട്ടുകാർ എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. സമീപത്തെ ഗണപതി ക്ഷേത്രത്തിലെ സിസി ടിവി കാമറ പരിശോധിച്ചതിലാണ് ഗണപതി ക്ഷേത്രത്തിലും മോഷണം നടത്താനുള്ള ശ്രമം മോഷ്ടാവ് നടത്തുന്നതായുള്ള ദൃശ്യങ്ങളും കണ്ടെത്തിയത്.

പിറകുവശം വഴി ഉഷാദേവിയുടെ വീട്ടിലേക്ക് മോഷ്ടാവ് പോകുന്നതിന്‍റെ ദൃശ്യവും സിസി ടിവിയിലുണ്ട്. ഇവരുടെ വീടിന്‍റെ പൂട്ടുതകർത്താണ് മോഷ്ടാവ് അകത്തു കയറിയിരിക്കുന്നത്. അലമാരയും മറ്റും കുത്തിപ്പൊളിച്ച നിലയിലാണ്.

വടക്കഞ്ചേരി സിഐ കെ.പി. ബെന്നിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.