ഡെയ്ഞ്ച ഉഴുതുമറിക്കലിനും കർഷകനു വൻചെലവ്
Monday, June 16, 2025 1:14 AM IST
ചിറ്റൂർ: ഡെയ്ഞ്ച ഉഴുതുമറിക്കലിനും വൻചെലവെന്നു കർഷകർ. ഡെയ്ഞ്ച മണ്ണിന്‍റെ ജൈവാവസ്ഥ കൂട്ടുമെങ്കിലും സമയത്തിന് ഉഴുതുമറിച്ച് മണ്ണിനുള്ളിലാക്കിയില്ലെങ്കിൽ തണ്ടിനു മൂപ്പുകൂടി കൃഷിച്ചെലവ് ഏറുമെന്നാണ് കർഷകർ പറയുന്നത്.

മൂപ്പുകൂടിയ തണ്ടുകൾ ചെളിയിലലിഞ്ഞുചേരില്ല. കൂടാത വെള്ളത്തിൽ പൊങ്ങിക്കിടക്കും.
ഡെയ്ഞ്ച വിതച്ച് വളർന്നത് മണ്ണിനുള്ളിലാക്കണമെങ്കിൽ ഒരു ഏക്കർകൃഷിക്ക് 2000രൂപ ഉഴവുകൂലി നൽകണം. ഞാറുവളർന്ന് നടീൽ നടത്തണമെങ്കിൽ വീണ്ടും ട്രാക്ടർ ഉഴുതുമറിക്കണമെങ്കിൽ ചെലവ് ഇരട്ടിയായി വർധിക്കുന്നുമുണ്ട്.

മഴക്കെടുതിയിൽ നശിച്ച കർഷകർക്കുകിട്ടിയ ഉമ വിത്ത് ഞാറുപാകിയതും ഇപ്പോൾതന്നെ കനത്തമഴയിൽ മുങ്ങുമെന്നതാണ് നല്ലേപ്പിള്ളിയിലെ വിവിധ പാടശേഖര സമിതികളെ ആശങ്കപ്പെടുത്തുന്നത്.

കാലവർഷ സമയത്തെ രോഗങ്ങളെയും മറ്റു പ്രതിസന്ധികളെയും അതിജീവിക്കേണ്ട ഗതികേടിലാണ് കർഷകർ.