പോത്തൻകോട് സുധീഷ് വധം: ദൃക്സാക്ഷി കൂറുമാറി
Tuesday, March 28, 2023 12:06 AM IST
തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസിന്‍റെ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടങ്ങി. വിസ്താരവേളയിൽ രണ്ടാം സാക്ഷിയും ദൃക്സാക്ഷിയുമായ അജിലാൽ കൂറുമാറി. കേസിലെ ഒന്നാം സാക്ഷി സജീവ് ഗൾഫിലാണ്. അതിനാൽ രണ്ടാം സാക്ഷി അജിലാലിനെ ഒന്നാം സാക്ഷിയായി വിസ്തരിച്ചു.
സജീവിന്‍റെ വീട്ടിൽ അജിലാൽ ഇരിക്കുന്പോഴായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നാം പ്രതി മങ്കാട്ടുമൂല ഉണ്ണിയുടെ നേതൃത്വത്തിലുള്ള പ്രതികൾ സുധീഷിനെ കൊലപ്പെടുത്തിയശേഷം കാൽ വെട്ടിയെടുത്ത് റേഡിലൂടെ പോയി. സംഭവം കണ്ടതായി പോലീസിന് നൽകിയ മൊഴിയാണ് സാക്ഷി കോടതിയിൽ മാറ്റി പറഞ്ഞത്.
സംഭവത്തിൽ അജിലാൽ പോലീസിലും മജിസ്ട്രേറ്റിനു മുന്നിലും രഹസ്യ മൊഴി നൽകിയിരുന്നു. കൊല്ലപ്പെട്ട സുധീഷിന്‍റെ സഹോദരനിൽ നിന്നു ഭീഷണിയുണ്ടെന്ന് സാക്ഷി കോടതിയെ അറിയച്ചതിനാൽ സംരക്ഷണം ഒരുക്കിയിരുന്നു. രഹസ്യമൊഴി മാറ്റി പറഞ്ഞ സാക്ഷിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ ഡോ. ഗീന കുമാരി പറഞ്ഞു.സുധീഷ് എന്ന മാട്ടുമൂല ഉണ്ണി, മിട്ടായി ശ്യം എന്ന ശ്യം , ഒട്ടകം രാജേഷ് എന്ന രാജേഷ്, നിധീഷ് , നന്ദീഷ്, രഞ്ഞിത്ത്, നന്ദു എന്ന ശ്രീജിത്ത്, വിഷണു എന്ന സൂരജ്, ഡാമി എന്ന അരുണ്‍ , ജിഷ്ണു പ്രദീപ്, സച്ചിൻ എന്നീ പതിനൊന്ന് പ്രതികളാണ് വിചാരണ നേരിടുന്നത്. 2021 ഡിസംബർ 11 ന് ഉച്ചക്ക് രണ്ടിനാണ് സംഭവം നടന്നത്. വിചാരണ ഇന്നും തുടരും.