ആറ്റിങ്ങൽ: അരുണിന്‍റെയും മാതാവ് വത്സലയുടെയും മൃതദേഹങ്ങളുമായി കോൺഗ്രസ് പ്രവർത്തകർ കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. സോഷ്യൽ മീഡിയായിലൂടെയുള്ള നിരന്തര പീഡനമാണ് അരുണിന്‍റെയും മാതാവിന്‍റെയും മരണകാരണമെന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത്. ഉപരോധ സമരം ടി. ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് പോസ്റ്റുമോർട്ടത്തിനുശേഷം ആംബുലൻസിൽ മൃതദേഹവുമായി കോൺഗ്രസ് പ്രവർത്തകർ കടയ്ക്കാവൂർ പോ ലീസ് സ്റ്റേഷനു മുന്നിലെത്തുകയായിരുന്നു. അരുണിനെതിരേ സോഷ്യൽ മീഡിയിൽ നടത്തിയ അധിക്ഷേപങ്ങൾക്ക് ആത്മഹത്യ കുറുപ്പിൽ പറഞ്ഞിട്ടുള്ള പ്രതികളെ 48 മണിക്കൂറിനുള്ളിൽ പിടികൂടാമെന്ന വർക്കല ഡിവൈഎസ്പിയുടെ ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

കെപിസിസി സെക്രട്ടറി കെ. ശ്രീകുമാർ, ജോസഫ് പെരേര, ചെറുന്നിയൂർ പഞ്ചായത്ത് പ്രസിഡന്‍റ് ശശികല, വക്കം പഞ്ചായത്ത് പ്രസിഡന്‍റ് ലാലിജ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് എൻ. ബിഷ്ണു, അംബിരാജ് തുടങ്ങിയവർ ഉപരോധ സമരത്തിനു നേതൃത്വം നൽകി.
തുടർന്ന് വക്കം പഞ്ചായത്ത് കാര്യാലയത്തിനു മുന്നിൽ പൊതുദർശനത്തിനുശേഷം മൃതദേ ഹങ്ങൾ സംസ്കാരത്തിനായി വീട്ടിലേയ്ക്കു കൊണ്ടുപോയി.