കാട്ടാക്കട : പന്നിഫാമിനെതിരേയുള്ള നാട്ടുകാരുടെ സമരം വിജയം കണ്ടു. പന്നിഫാമിലെ പന്നികളെ മാറ്റിയതോടെ നാട്ടുകാർ സമരം നിറുത്തി.

പൂവച്ചൽ പഞ്ചായത്തിലെ കട്ടയ്ക്കോട്, പനയംകോട് വാർഡുകളിൽ അനധികൃതമായി പ്രവർത്തിക്കുന്ന പന്നി ഫാമുകൾക്ക് എതിരേ നടത്തി വന്ന സമരമാണ് ഇന്നലെ അവസാനിച്ചത്. കാട്ടാക്കട പോലീസും പൂവച്ചൽ പഞ്ചായത്ത് അധിക്യതരും സംയൂക്തമായി എത്തി പന്നികളെ മാറ്റി.

പ്രത്യേക വാഹനത്തിൽ പന്നികളെ കയറ്റി വിട്ടതോടെയാണ് കഴിഞ്ഞ രണ്ടാഴ്ചയായി നടത്തി വന്ന സമരം പിൻവലിച്ചത്. പന്നികളെ മാറ്റുന്നതിൽ ചിലർ എതിർപ്പുമായി വന്നെങ്കിലും ജില്ലാ ഭരണകൂടത്തിന്‍റെ ഉത്തരവിന്‍റെ ബലത്തിൽ അവരെ പിൻതിരിപ്പിച്ചു. കഴിഞ്ഞ രണ്ടു വർഷമായി ഇവിടെ അനധിക്യതമായി പന്നിഫാമുകൾ പ്രവർത്തിച്ചുവരികയായിരുന്നു.

ഭക്ഷണ അവശിഷ്ടങ്ങളുടെ മറവിൽ നഗരത്തിൽ നിന്ന് എത്തിക്കുന്ന പ്ലാസ്റ്റിക് മാലിന്യം രാത്രി കത്തിക്കുന്നത് നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. തുടർന്നാണ് നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയത്. കാട്ടാക്കട താഹസീൽദാർ സമരക്കാരെ വിളിച്ചു നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു.