വലിയതുറ: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും യാത്രക്കാരന്‍ സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിന്‍റെ മര്‍ദനത്തിനും കവര്‍ച്ചയ്ക്കും ഇരയായി. തിങ്കളാഴ്ച പുലര്‍ച്ചെ ദുബായില്‍ നിന്നെത്തിയ തമിഴ്‌നാട് സ്വദേശിയെ വിമാനത്താവളത്തില്‍ നാലംഗ സംഘം മര്‍ദിച്ചശേഷം സ്വര്‍ണവും പണവും അടങ്ങിയ ബാഗ് തട്ടിയെടുത്ത് കടക്കുകയായിരുന്നു.

സ്വര്‍ണക്കടത്ത് സംഘത്തിന്‍റെ കാരിയറെന്നു സംശയിക്കുന്ന യുവാവിനെ ആക്രമിച്ചത് തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘമാണെന്നും ഇവര്‍ കാറില്‍ പോകുന്ന സിസിടിവി ദൃശ്യം പോലീസിനു ലഭിച്ചെന്നും പറയുന്നു. തമിഴ്‌നാട് വെല്ലൂര്‍ സിഎംസി ആശുപത്രിയ്ക്ക് സമീപം ത്രീ ആര്‍ ഡി സ്ട്രീറ്റില്‍ സര്‍ദാര്‍ ബാഷയുടെ സ്വര്‍ണവും പണവും അടങ്ങിയ ബാഗാണ് സ്വര്‍ണം പൊട്ടിക്കല്‍ സംഘം തിങ്കളാഴ്ച പുലര്‍ച്ചെ തട്ടിയെടുത്തത്.

രണ്ടു ഗ്രാമിന്‍റെ സ്വര്‍ണമാലയും രണ്ടു ഗ്രാം വീതമുള്ള രണ്ടു സ്വര്‍ണ കമ്മലുകളും 30,000 രൂപയും യാത്രാരേഖകളുമടങ്ങിയ ബാഗുമാണ് സംഘം തട്ടിയെടുത്തതെന്നു സര്‍ദാര്‍ ബാഷ വലിയതുറ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. രണ്ടു മാസത്തേയ്ക്കുളള വിസിറ്റിംഗ് വിസയില്‍ ദുബായില്‍ പോയി മടങ്ങിയെത്തിയ സര്‍ദാര്‍ ബാഷ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പോലീസിനോടു പറഞ്ഞത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇയാളുടെ കൈവശം കൂടുതല്‍ സ്വര്‍ണം ഉണ്ടായിരുന്നതായും സ്വര്‍ണക്കടത്ത് പിടിക്കാതിരിക്കാന്‍ മറച്ചുവെയ്ക്കുന്നതാണെന്നും പോലീസ് സംശയിക്കുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ എത്തിയ ബാഷ 3.40 ഓടുകൂടിയാണ് പിക്കപ്പ് ഏരിയായില്‍ എത്തിയത്. ഇവിടെവച്ചാണു സംഘം ബാഷയെ തടഞ്ഞുവെച്ച് ആക്രമിച്ച ശേഷം ബാഗുമായി രക്ഷപ്പെട്ടത്. ആഴ്ചകള്‍ക്ക് മുമ്പാണു മുംബൈയില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ തൃശൂര്‍ സ്വദേശി വിനൂപിനെ ദുബായില്‍നിന്ന് തന്നയച്ച എട്ടുപവന്‍ സ്വര്‍ണം ആവശ്യപ്പെട്ടു നാലുപേര്‍ ഉള്‍പ്പെട്ട സ്വര്‍ണം പൊട്ടിക്കല്‍ സംഘം ആക്രമിച്ചത്.

സ്വര്‍ണം ഇല്ലന്നു പറഞ്ഞതിനെത്തുടര്‍ന്നു യുവാവിനെ സംഘം ക്രൂരമായി മര്‍ദിക്കുകയും ചെയ്തിരുന്നു. ഈ സമയം വിനൂപിനൊപ്പം ഉണ്ടായിരുന്ന യുവതി ബാഗുമായി ഓടി രക്ഷപ്പെടുകയായിരുന്നു. ഈ സംഭവത്തില്‍ വള്ളക്കടവ് സ്വദേശി ഹക്കീം (31), മാഹീന്‍ (34), സിയാദ് (24), സനീര്‍ (29) എന്നിവര്‍ സ്വമേധയാ കീഴടങ്ങുകയായിരുന്നു. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്‌തെങ്കിലും പോലീസ് പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ തയാറാകാത്തതു വലിയ ആക്ഷേപത്തിന് ഇടയാക്കിയിരുന്നു.

എന്നാല്‍ ആക്രമണത്തിന് ഇരയായ യുവാവിനു പരാതി ഇല്ലെന്നായിരുന്നു പോലീസിന്‍റെ ന്യായീകരണം. തിരുവനന്തപുരം വിമാനത്താവളം കേന്ദീകരിച്ച് സ്വര്‍ണം പൊട്ടിക്കല്‍ സംഘം സജീവമാണെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പേര്‍ട്ട് നല്‍കിയിട്ടും ആഭ്യന്തര വകുപ്പ് അനങ്ങാപ്പാറ നയമാണ് കൈകൊളളുന്നതെന്നാണു വിമാനയാത്രികര്‍ ആരോപിക്കുന്നത്.