നെടുമങ്ങാട്: ആർദ്ര കേരളം പുരസ്‌കാരം നേടി ആനാട് പഞ്ചായത്ത്.അലോപ്പതി, ആയുർവേദം, ഹോമിയോപ്പതി എന്നീ മേഖലകളിലെ മാതൃകാ പദ്ധതികളിലൂടെ ജില്ലയിലെ മികച്ച മൂന്നാമത്തെ പഞ്ചായത്തിനുള്ള അവാർഡാണ്‌ ആനാടിനെ തേടിയെത്തിയത്‌.

ആനാട് ഹെൽത്ത് സെന്‍ററിനു പുതിയ കെട്ടിടം നിർമിച്ചു. അത്യാധുനിക ലാബ് സൗകര്യവും ഡോക്ടർമാരുടെ സേവനവും വിപുലപ്പെടുത്തി.ആയുർവേദ ആശുപത്രിയിൽ രോഗികൾക്കായി വിപുലമായ ഹാൾ സജ്ജീകരിച്ചു. ലാബ് സൗകര്യങ്ങളും വർധിപ്പിച്ചു.

ഒരു കോടിയുടെ നിർമാണ പ്രവൃത്തികൾ അവസാന ഘട്ടത്തിലാണ്‌. ഹോമിയോ ഡിസ്പെൻസറിയിൽ വിപുലമായ ഹാളും ചികിത്സാ സംവിധാനങ്ങളും ശുചിമുറി സൗകര്യവും പുതുതായി സജ്ജീകരിച്ചു. യോഗാ പരിശീലനത്തിനും സൗകര്യമൊരുക്കി.

പാലിയേറ്റീവ് കെയർരംഗത്തെ സംഭാവനകളും പുരസ്‌കാരത്തിന് വഴിയൊരുക്കി.വിവിധ ചികിത്സാരീതികൾ സംയോജിപ്പിച്ചാണ് പാലിയേറ്റീവ് രംഗത്തുൾപ്പെടെ പഞ്ചായത്ത് പദ്ധതികൾ നടപ്പാക്കുന്നത്‌. ഇത്തരം ഇടപെടലുകൾക്കുള്ള അംഗീകാരമാണ് പുരസ്കാരമെന്ന് ആനാട്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് എന്‍.ശ്രീകല പറഞ്ഞു.

photo:

ആനാട്‌ പഞ്ചായത്ത്‌ പ്രസിഡന്‍റ് എന്‍.ശ്രീകല