സുൽത്താൻ ബത്തേരി: ഒരാഴ്ചയായി തുടരുന്ന കനത്ത മഴയിൽ നൂൽപ്പുഴ പഞ്ചായത്തിലെ കണ്ണങ്കോട് 50 ഏക്കറോളം വരുന്ന പുഞ്ച കൃഷി വെള്ളത്തിലായിരിക്കുകയാണ്.

കൊയ്ത്ത് സമയത്ത് ഒരാഴ്ചയായി മഴ വിട്ടുമാറാത്തതുമൂലം ഏക്കർ കണക്കിന് പാടത്താണ് കൊയ്യാൻ സാധിക്കാത്തതുമൂലം നെല്ല് നശിക്കുന്നത്. നൂൽപ്പുഴ പഞ്ചായത്തിലെ ഏറ്റവും വലിയ പാടശേഖരത്തിനോട് ചേർന്ന് ഒഴുകുന്ന കല്ലൂർപുഴ കരകവിഞ്ഞ തോടുകൂടി തൊട്ടടുത്ത പ്രദേശത്തെ പാടശേഖരത്തിലെ നെല്ലും ഇപ്പോൾ വെള്ളത്തിനടിയിലാണ്.

കാലവർഷം നേരത്തെയെത്തിയതും കൊയ്ത് തന്ത്രങ്ങളുടെ ലഭ്യതക്കുറവും നെൽ കർഷകരെ പ്രതിസന്ധിയിലാക്കി. മഴയിൽ പാടങ്ങൾ വെള്ളം നിറഞ്ഞതോടുകൂടി തന്ത്രങ്ങൾ ഉപയോഗിച്ച് കൊയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. ചില കർഷകർ തൊഴിലാളികളെ ഉപയോഗിച്ച് കൊയ്തെടുത്തെങ്കിലും ഉണങ്ങാൻ സാധിക്കാത്ത അവസ്ഥയാണ്.