കൊട്ടാരക്കര: ചന്തമുക്കിലെ ഹൈമാസ്റ്റ് ലൈറ്റ് മിഴിയടച്ചു. മഴക്കാലത്തിന്‍റെ ദുരിതങ്ങൾക്കൊപ്പം നഗരം ഇരുട്ടിലായി. മൂന്ന് മാസമായി ലൈറ്റ് തെളിയുന്നില്ല .

വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് ഇതുപോലെ പലതവണ പണിമുടക്കിയിട്ടുണ്ട്. എന്നാൽ അറ്റകുറ്റപ്പണികൾ നടത്തി വീണ്ടും ഉപയോഗിക്കും.

ഇപ്പോൾ ലൈറ്റ് തകരാറിലായിട്ട് ഏറെ നാൾ കഴിഞ്ഞിട്ടും അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല. കൊല്ലം-തിരുമംഗലം ദേശീയപാതയും കൊട്ടാരക്കര- പുത്തൂർ റോഡും ചേരുന്ന ഭാഗത്തായിട്ടാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിട്ടുള്ളത് .

ഇവിടെയാണ് ഓട്ടോ സ്റ്റാൻഡുള്ളത്.സന്ധ്യ മയങ്ങിയാൽ ഈ ഭാഗം കൂരിരുട്ടായി മാറുകയാണ് .തെരുവുനായകളുടെ ശല്യവുമേറിയിട്ടുണ്ട്. ഓട്ടോ സ്റ്റാൻഡിലും വെളിച്ചമില്ല. ചന്തമുക്കിലാകെ വെളിച്ചം വിതറിയിരുന്ന ലൈറ്റാണ് മിഴിയടച്ചത്.