കള്ളല്ല പ്രിയം... കരിമീനും കൊഞ്ചും നാട്ടുഭംഗിയും!
Friday, September 30, 2022 12:24 AM IST
മങ്കൊമ്പ്: കായൽ സൗന്ദര്യത്തിനു പേരുകേട്ട വിനോദസഞ്ചാര കേന്ദ്രമായ കുട്ടനാട്ടിലിപ്പോൾ വ്യാപകമാകുന്നതു ഷാപ്പ് കേന്ദ്രീകൃത ടൂറിസം. ഷാപ്പ് ടൂറിസമെന്നു കേൾക്കുമ്പോൾ നെറ്റിചുളിക്കാൻ വരട്ടെ. കുട്ടനാട്ടിലേക്കിപ്പോൾ കുടിയന്മാരാണ് വിനോദസഞ്ചാരത്തിനെത്തുന്നതെന്നു കരുതരുത്. ഷാപ്പ് റസ്റ്ററന്‍റുകളിലെ രുചിക്കൂട്ടുകളുടെ പെരുമയാണ് നാടൻ വിനോദസഞ്ചാരികളെ ഏറെയും ആകർഷിക്കുന്നത്. ഭക്ഷണം തേടി യുവാക്കൾ മാത്രമല്ല, സ്ത്രീകളും കുട്ടികളുമടക്കം എത്തുന്നുണ്ട്.
പാടത്തിനരികെ
എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം തുടങ്ങി സമീപ ജില്ലകളിൽനിന്നുള്ളവരാണ് വിനോദസഞ്ചാരികളിൽ ഭൂരിഭാഗവും. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലുമാണ് ആളൊഴുക്ക് ഏറെയും. നാടൻ രുചിക്കൊപ്പം പ്രകൃതി ഭംഗിയും ആസ്വദിക്കാമെന്നതാണ് ഏറെപ്പേരെയും ആകർഷിക്കുന്നത്. ഇത്തരം റസ്റ്ററന്‍റുകളേറെയും കായലിന്‍റെയോ പാടവരമ്പിന്‍റെയോ സമീപത്തായിരിക്കും. കണ്ണെത്താദൂരം പച്ചവിരിച്ച പാടങ്ങളുടെ സൗന്ദര്യം ആസ്വദിച്ചു പുറംബണ്ടുകളിലിരുന്നു ഭക്ഷണം കഴിക്കാം. ആവശ്യാനുസരണം കായലിൽനിന്നു പിടിച്ചെടുക്കുന്ന കരിമീനും കൊഞ്ചുമെല്ലാം നിമിഷങ്ങൾക്കുള്ളിൽ തീൻമേശയ്ക്കു മുന്നിലെത്തുമെന്നതും സഞ്ചാരികളുടെ സന്തോഷം ഇരട്ടിപ്പിക്കും.
ജലയാത്രയും
റോഡ് സൗകര്യമില്ലാത്ത പ്രദേശങ്ങളിലാണ് റസ്റ്ററന്‍റുകളധികവും പ്രവർത്തിക്കുന്നത്. ശിക്കാരവള്ളങ്ങൾ, ഹൗസ് ബോട്ടുകൾ, യന്ത്രവത്കൃത വള്ളങ്ങൾ എന്നിവയ്ക്കു പുറമേ സ്പീഡ് ബോട്ടുകളും വിളിപ്പുറത്തു ലഭ്യമാണ്.
തോടുകളിലൂടെയും മറ്റുമുള്ള ജലയാത്ര സഞ്ചാരികൾക്ക് ഹരമാണ്. ഇതുകൊണ്ടു ജീവിതമാർഗം കണ്ടെത്തുന്നവരും ധാരാളം.
മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും കിട്ടുന്ന വിവരങ്ങളാണ് അയൽ ജില്ലകളിൽനിന്നു പോലും സഞ്ചാരികളെ കുട്ടനാട്ടിലെത്തിക്കുന്നത്.