അപകടസാധ്യത വർധിക്കുന്നു; മുണ്ടക്കയം കല്ലേപ്പാലത്തിനു നടപ്പാത വേണം
Friday, March 24, 2023 10:31 PM IST
മുണ്ടക്കയം: കോട്ടയം, ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടാരക്കര-ദിണ്ടിഗൽ ദേശീയപാതയിലെ പ്രധാന പാലമാണ് കല്ലേപ്പാലം. ദേശീയപാതയായതുകൊണ്ടുതന്നെ നൂറുകണക്കിന് വാഹനങ്ങളാണ് ഓരോ ദിവസവും ഈ പാലത്തിലൂടെ കടന്നുപോകുന്നത്. എന്നാൽ വർഷങ്ങൾക്കു മുമ്പ് പണികഴിപ്പിച്ച പാലത്തിന് വീതി കുറവായതുമൂലം സമാന്തരമായി നടപ്പാത വേണമെന്നാവശ്യമാണ് ഇപ്പോൾ ശക്തമാകുന്നത്.

‌രണ്ടു വലിയ വാഹനങ്ങൾ ഒരേസമയം പാലത്തിലൂടെ കടന്നുപോയാൽ കാൽനടയാത്രക്കാർക്ക് നിൽക്കാൻപോലും സ്ഥലമില്ലാത്ത അവസ്ഥയാണുള്ളത്. സമീപത്തെ രണ്ടു സ്കൂളിൽ നിന്നായി ആയിരത്തോളം വിദ്യാർഥികളാണ് രാവിലെയും വൈകുന്നേരവും പാലത്തിലൂടെ കടന്നുപോകുന്നത്. ഇതുകൂടാതെ പ്രദേശവാസികളായ നിരവധിപ്പേർ സഞ്ചരിക്കുന്നതും ഈ പാലത്തിലൂടെയാണ്. സ്കൂൾ അധികൃതർ വിദ്യാർഥികളോടു പാലത്തിലൂടെ സഞ്ചരിക്കുന്നത് വളരെ സൂക്ഷിച്ചു വേണമെന്ന് ഓർമിപ്പിക്കുന്നുണ്ടെങ്കിലും പലപ്പോഴും കുട്ടികൾ ഇതിനു മുതിരാറില്ല. ഇത് അപകടസാധ്യത വർധിപ്പിക്കുകയാണ്.

കല്ലേപ്പാലത്തിൽ സമാന്തരമായി നടപ്പാത നിർമിക്കണമെന്നാവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. രണ്ടു ജില്ലകളെ ബന്ധിപ്പിക്കുന്ന പാലമായതിനാൽ രണ്ടു നിയോജകമണ്ഡലങ്ങളാണ് ഇരുകരയിലുമുള്ളത്. ഇവിടത്തെ ജനപ്രതിനിധികളിൽ പലരും പലതവണ സമാന്തര നടപ്പാത നിർമിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് അറിയിച്ചെങ്കിലും തുടർനടപടികളൊന്നുമുണ്ടായില്ല. കൂടാതെ, പാലത്തിൽ സ്ഥാപിച്ചിരിക്കുന്ന ജലവിതരണ വകുപ്പിന്‍റെയും ടെലികമ്യൂണിക്കേഷൻ വകുപ്പിന്‍റെയും പൈപ്പുകൾ അപകടസാധ്യത വർധിപ്പിക്കുകയാണ്. പലപ്പോഴും വിദ്യാർഥികൾ ഇതിനു മുകളിലൂടെ കയറി നടക്കുകയും റോഡിലേക്ക് തെന്നിവീണ് അപകടം സംഭവിക്കുന്നതും പതിവാണ്. കല്ലേപ്പാലത്തിന് സമാന്തരമായി ഒരു വശത്തുകൂടി നടപ്പാത നിർമിച്ചാൽ ഈ പ്രശ്നങ്ങൾക്കെല്ലാം ശാശ്വത പരിഹാരമാകും.