ഇവിടെ കാടാണ് റോഡ്!
Thursday, June 8, 2023 10:41 PM IST
എരുമേലി: റോഡ് കാടുകയറിയതോടെ സ്കൂളിലേക്കു നടന്നുപോകാൻ ഭയന്ന് കുട്ടികൾ. കൈപിടിച്ചു കൊണ്ടുപോകാൻ മാതാപിതാക്കളും ബുദ്ധിമുട്ടുകയാണ്. അത്രയ്ക്കു പടർന്നിരിക്കുകയാണ് കാഞ്ഞിരപ്പള്ളി - എരുമേലി റോഡരികിലെ പൊന്തക്കാടുകൾ. പലേടത്തും നടക്കാൻ ഇടമില്ലാതെ വെള്ളവരയും കടന്നു റോഡിലേക്കു പടർന്നുകയറിയിരിക്കുകയാണ് കാടും പടലും. കുട്ടികൾ മാത്രമല്ല, റോഡിലൂടെ കാൽനടയാത്രക്കാരും ആശ്വാസത്തോടെ നടക്കുന്നതു ടൗണിൽ എത്തുമ്പോഴാണ്. അവിടെ മാത്രമാണ് റോഡിന്‍റെ വശങ്ങളിൽ കാട് ഇല്ലാത്തത്.
കഴിഞ്ഞ ശബരിമല സീസണിൽ കാടുവെട്ടൽ പൂർണതോതിൽ നടത്തിയിരുന്നില്ല. സീസൺ തുടങ്ങി ഏറെ കഴിഞ്ഞാണ് കാടു വെട്ടിയത്. ഇതാകട്ടെ ഏതാനും ഭാഗങ്ങളിൽ മാത്രമായാണ് നടത്തിയത്. തുടർന്ന് ഇടവിട്ടു പെയ്ത മഴയിൽ കാടുകൾക്കു വളർച്ച കൂടിയതോടെ നടക്കാനുള്ള ഇടവും കാടുകൾ കൈയടക്കി.
പൊന്തക്കാട് റോഡ്
കാഞ്ഞിരപ്പള്ളി മുതൽ എരുമേലി വരെയും തുടർന്നു പമ്പാവാലി വരെയും നീളുന്ന ശബരിമല പാതയിൽ ടൗൺ ഒഴികെയുള്ളിടത്ത് എല്ലാം തന്നെ റോഡിന്‍റെ വശങ്ങൾ പൊന്തക്കാടാണ്. ഇരുപത്താറാംമൈൽ ആശുപത്രിക്ക് മുമ്പ് പട്ടിമറ്റം വരെയുള്ള ഭാഗത്തു റോഡിൽ നടക്കാൻ ഒരിഞ്ച് സ്ഥലം പോലുമില്ലാതെ തീറ്റപ്പുല്ല് വളർന്നുനിൽക്കുകയാണ്. കൊച്ചുകുട്ടികൾ നടന്നാൽ അവരുടെ അത്രയും പൊക്കമുണ്ട് ഈ കാടിന്.
മണങ്ങല്ലൂർ, കൊരട്ടി അമ്പലവളവ്, കുറുവാമുഴി, പറപ്പള്ളി വളവ്, കൂവപ്പള്ളി, മലബാർ കവല തുടങ്ങി കാഞ്ഞിരപ്പള്ളി - എരുമേലി പാതയുടെ വിവിധ ഭാഗങ്ങളിൽ ഒട്ടും നടക്കാൻ സ്ഥലമില്ലാത്ത വിധമാണ് പൊന്തക്കാടുകൾ.
എരുമേലി - മുക്കൂട്ടുതറ പാതയിലും എരുമേലി - റാന്നി, എരുമേലി - മുണ്ടക്കയം പാതകളിലും സ്ഥിതി സമാനമാണ്. റബർത്തോട്ടങ്ങളോടു ചേർന്നു കടന്നുപോകുന്ന ഈ റോഡുകളിൽ വിജനമായ ഭാഗങ്ങളെല്ലാം പൊന്തക്കാടുകൾ കൈയടക്കി.
അപകട നടപ്പ്
സ്കൂളുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്കു നടന്നുപോകേണ്ടി വരുന്നവർ നിരവധി. സ്‌കൂളുകളിലേക്ക് അധികം ദൂരെയല്ലാത്ത വീടുകളിൽനിന്നു കുട്ടികൾ നടന്നാണ് എത്തുന്നത്. വശങ്ങളിൽ കാട് നിറഞ്ഞതോടെ റോഡിൽ വാഹനങ്ങൾക്കു പോകാനുള്ള ഇടം മാത്രമായി ചുരുങ്ങി. ഇതിനിടെ, നടന്നുപോകാൻ ഏറെ സാഹസപ്പെടണം. രണ്ടു വാഹനങ്ങൾ ഒരേസമയം വന്നാൽ കാൽനടയാത്രികൻ വെട്ടിലാകും. മഴക്കാലമായതോടെ റോഡിൽ വെള്ളക്കെട്ട് കൂടി രൂപപ്പെടുന്നതോടെ കാര്യങ്ങൾ കൂടുതൽ വഷളാകും.
കണ്ണടച്ച് മരാമത്ത് വകുപ്പ്
റോഡിന്‍റെ വശങ്ങളിലെ കാടുകൾ വെട്ടിമാറ്റാൻ മരാമത്തുവകുപ്പ് നടപടി സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. റോഡിൽ കാടുകൾ വളർന്നാൽ നീക്കേണ്ട ചുമതല മരാമത്തുവകുപ്പിന്‍റെ ആണെന്നിരിക്കേ പരാതിയും സമരവുമായി ഇറങ്ങിയാലേ കാര്യം നടക്കൂ എന്ന സ്ഥിതിയാണെന്നു നാട്ടുകാർ പറയുന്നു. ശബരിമല സീസൺ ആകുമ്പോൾ ആരും പരാതിപ്പെടാതെതന്നെ മരാമത്തുവകുപ്പ് കാട് വെട്ടും. എന്നാൽ, അതിനു ശേഷം തിരിഞ്ഞുനോക്കില്ല.
അതേസമയം, വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വൈകാതെ നടപടി സ്വീകരിക്കുമെന്നും മരാമത്ത് എരുമേലി സെക്‌ഷൻ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.