എടത്തിരുത്തി: ചൂലൂരിൽ നിർധനനായി കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശി മൂർത്തിക്ക് സുരക്ഷയൊരുക്കി സാമൂഹികനീതിവകുപ്പ്.

വകുപ്പിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന ഗുരുവായൂർ കോട്ടപ്പടി അഭയഭവനിലാണ് 64 വയസുള്ള മൂർത്തിക്ക് അഭയമൊരുക്കിയത്. വർഷങ്ങൾക്കുമുമ്പ് തമിഴ്നാട്ടിൽനിന്ന് കയ്പമംഗലം ഭാഗത്തെത്തി തന്നാലാകുന്ന ചെറിയ ജോലികൾ ചെയ്തുകഴിയുകയായിരുന്നു മൂർത്തി. ഇപ്പോൾ വാർധക്യത്തിന്‍റെ അവശതകൾകാരണം തൊഴിലെടുക്കുവാൻ സാധിക്കാതെ നാട്ടുകാരുടെ കരുണയിലാണ് കഴിയുന്നത്. കൂടാതെ പഞ്ചായത്ത് അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെടുത്തി ഭക്ഷ്യധാന്യങ്ങൾ നൽകിയിരുന്നു. നടക്കാനും സംസാരിക്കാനും ബുദ്ധിമുട്ടുള്ള മൂർത്തിക്ക് മറ്റു അവശതകൾ ഉണ്ടാകുന്നതിനുമുൻപേ അഭയം ഒരുക്കുകയാണ് ചെയ്തത്.

എടത്തിരുത്തി ചൂലൂർ ഭാഗത്ത് വാട്ടർടാങ്കിനുതാഴെ കഴിഞ്ഞിരുന്ന മൂർത്തിയെ എടത്തിരുത്തി ഗ്രാമപഞ്ചായത്ത് അധികൃതരുടെ അറിയിപ്പിൽ ജില്ലാ സാമൂഹികനീതി ഓഫീസർ കെ.ആർ. പ്രദീപന്‍റെ നിർദേശപ്രകാരമാണ് അഭയകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുള്ളത്.

എടത്തിരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ടി.കെ. ചന്ദ്രബാബു, വാർഡ് മെമ്പർ എ.വി. ഗിരിജ, സാമൂഹികനീതി വകുപ്പ് കൗൺസിലർ ദിവ്യ, കയ്പമംഗലം എസ്ഐ ഹരിഹരൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അഭയകേന്ദ്രത്തിലേക്ക് മാറ്റിയത്.