തൃശൂർ: സ്ട്രക്ചറലി അണ്‍ഫിറ്റ് (ബലക്ഷമതയില്ലായ്മ) സർട്ടിഫിക്കറ്റ് ലഭിച്ച കോർപറേഷൻ കെട്ടിടത്തിന്‍റെ അപകടാവസ്ഥ ജനങ്ങളിൽനിന്നു മറച്ചുവച്ച മേയർക്കെതിരേ ക്രിമിനൽ കേസെടുക്കണമെന്ന് യുഡിഎഫ് കൗണ്‍സിലർ ജോണ്‍ ഡാനിയൽ. കോർപറേഷൻ ഓഫീസിനുമുൻപിലുള്ള കെട്ടിടത്തിനാണ് സ്ട്രക്ചറലി അണ്‍ഫിറ്റ് സർട്ടിഫിക്കറ്റ് ലഭിച്ചത്. എന്നിട്ടും അതിൽ നടപടിയെടുക്കുന്നില്ല.

‌കെട്ടിടത്തിൽ തൊഴിലെടുക്കുന്നവരുടെയും വന്നുപോകുന്നവരുടെയും സുരക്ഷയ്ക്ക് ആരു സമാധാനം പറയുമെന്നും സ്വന്തം കെട്ടിടത്തിന്‍റെ അപകടാവസ്ഥ മറച്ചുവച്ച മേയർക്ക് എങ്ങനെയാണ് അപകടാവസ്ഥയിലായ മറ്റു കെട്ടിടങ്ങൾ പൊളിക്കാനുള്ള ആത്മാർഥത ഉണ്ടാവുകയെന്നും അദ്ദേഹം ചോദിച്ചു. മേയറുടെ കപടനിലപാടാണ് ഇതിലൂടെ പുറത്തുവരുന്നത്.

അനാസ്ഥ ഇനിയും തുടർന്നാൽ മേയർക്കെതിരേ ക്രിമിനൽ കേസ് കൊടുക്കും. കോർപറേഷന്‍റെ അനാസ്ഥയിൽ ജില്ലാ ഭരണകൂടം മൗനം തുടരുന്നതിനാൽ ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തു മന്ത്രി കെ. രാജൻ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ജോണ്‍ ഡാനിയൽ ആവശ്യപ്പെട്ടു.